ترجمة معاني القرآن الكريم - الترجمة المليبارية - عبد الحميد حيدر وكنهي محمد

external-link copy
148 : 2

وَلِكُلٍّ وِّجْهَةٌ هُوَ مُوَلِّیْهَا فَاسْتَبِقُوْا الْخَیْرٰتِ ؔؕ— اَیْنَ مَا تَكُوْنُوْا یَاْتِ بِكُمُ اللّٰهُ جَمِیْعًا ؕ— اِنَّ اللّٰهَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟

ഓരോ വിഭാഗക്കാര്‍ക്കും അവര്‍ (നമസ്കാരവേളയില്‍) തിരിഞ്ഞുനില്‍ക്കുന്ന ഓരോ ഭാഗമുണ്ട്‌.(30) എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരികയാണ്‌. നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു info

30 ഓരോ സമുദായത്തിനും അവരുടെ നമസ്‌കാരങ്ങൾക്ക് ഏകീഭാവം നല്‍കുന്നതിനായി ഒരു ഖിബ്‌ല നിശ്ചയിക്കുന്നു. ഖിബ്‌ല നിശ്ചയിക്കുന്നതില്‍ പരിഗണിക്കേണ്ട ഘടകങ്ങളെപ്പറ്റി ഭിന്നവീക്ഷണങ്ങള്‍ ഉണ്ടായെന്നുവരാം. എന്നാല്‍ അത്തരം ഭിന്നതകള്‍ മറന്ന് വിശ്വാസികള്‍ ഒന്നടങ്കം അല്ലാഹുവിൻ്റെ നിശ്ചയം അംഗീകരിക്കുകയാണ് വേണ്ടത്. ഖിബ്‌ലയുടെ കാര്യമുള്‍പ്പെടെ ഏത് വിഷയത്തിലും അല്ലാഹുവിൻ്റെ കല്പനകള്‍ പൂര്‍ണമായി അനുസരിക്കുന്നതാണ് മനുഷ്യര്‍ക്ക് ഗുണകരമായിട്ടുള്ളത്.

التفاسير: