《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
37 : 9

اِنَّمَا النَّسِیْٓءُ زِیَادَةٌ فِی الْكُفْرِ یُضَلُّ بِهِ الَّذِیْنَ كَفَرُوْا یُحِلُّوْنَهٗ عَامًا وَّیُحَرِّمُوْنَهٗ عَامًا لِّیُوَاطِـُٔوْا عِدَّةَ مَا حَرَّمَ اللّٰهُ فَیُحِلُّوْا مَا حَرَّمَ اللّٰهُ ؕ— زُیِّنَ لَهُمْ سُوْٓءُ اَعْمَالِهِمْ ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الْكٰفِرِیْنَ ۟۠

-അറബികൾ ഇസ്ലാമിന് മുൻപ് (ജാഹിലിയ്യതിൽ) ചെയ്തു വന്നിരുന്നത് പോലെ- പവിത്രമാക്കപ്പെട്ട മാസങ്ങളുടെ പരിശുദ്ധി മറ്റേതെങ്കിലും മാസത്തിലേക്ക് മാറ്റുകയും, അതിന് ഈ പറഞ്ഞ സ്ഥാനം കൽപ്പിച്ചു നൽകുകയും ചെയ്യുക എന്നത് അല്ലാഹുവിനെ നിഷേധിച്ചതിന് പുറമെയുള്ള അവരുടെ നിഷേധത്തിലെ വർദ്ധനവാണ്. കാരണം, (അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ ആരാധിക്കുക എന്നതിനൊപ്പം) പരിശുദ്ധമാക്കപ്പെട്ട മാസങ്ങളുടെ വിഷയത്തിലുള്ള അല്ലാഹുവിൻ്റെ വിധിയെയും അവർ നിഷേധിച്ചിരിക്കുന്നു. അല്ലാഹുവിനെ നിഷേധിച്ചവരെ ഈ രൂപത്തിൽ മോശമായ ചര്യങ്ങൾ നിശ്ചയിച്ചു നൽകിക്കൊണ്ട് പിശാച് വഴിപിഴപ്പിക്കുന്നു. പരിശുദ്ധമായ മാസത്തെ മറ്റൊരു സാധാരണ മാസത്തിലേക്ക് നീക്കിവെച്ചു കൊണ്ട് ചില വർഷങ്ങളിൽ അവർ അതിലുള്ള യുദ്ധം അനുവദനീയമാക്കുന്നു. അല്ലാഹു പവിത്രമാക്കിയ മാസമല്ല അത് എങ്കിൽപ്പോലും വർഷത്തിൽ അവർ എണ്ണമൊപ്പിക്കാൻ വേണ്ടി ഏതെങ്കിലും നാലുമാസത്തെ പവിത്രമായി നിശ്ചയിക്കുകയും ചെയ്യും. യുദ്ധം നിഷിദ്ധമായ ഒരു പവിത്രമാസത്തെ അവർ അനുവദിക്കപ്പെട്ട സാധാരണ മാസമായി കണക്കാക്കിയാൽ അതിനു പകരം മറ്റൊരു മാസത്തെ അവർ പവിത്രമെന്ന് ജൽപിക്കുമായിരുന്നു. അങ്ങനെ അല്ലാഹു ആ മാസത്തിൽ നിഷിദ്ധമാക്കിയത് അവർ അനുവദനീയമാക്കുകയും, അല്ലാഹുവിൻ്റെ വിധിയോട് അതിലൂടെ എതിരാവുകയും ചെയ്യുന്നു. മ്ലേഛപ്രവൃത്തികൾ പിശാച് അവർക്ക് നന്നാക്കി തോന്നിപ്പിക്കുകയും, അങ്ങനെ അവർ അത് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. ഈ പറയപ്പെട്ട 'നസീഅ്' (പവിത്രമാസങ്ങൾ മാറ്റൽ) എന്ന ആചാരം അതിൽ പെട്ടതാണ്. അല്ലാഹു അവനെ നിഷേധിക്കുകയും, അതിൽ തുടരുകയും ചെയ്യുന്നവരെ സന്മാർഗത്തിലേക്ക് വഴിനയിക്കുന്നതല്ല. info
التفاسير:
这业中每段经文的优越:
• العادات المخالفة للشرع بالاستمرار عليها دونما إنكار لها يزول قبحها عن النفوس، وربما ظُن أنها عادات حسنة.
• മതനിയമങ്ങൾക്ക് വിരുദ്ധമായ നാട്ടാചരങ്ങൾ എതിർക്കപ്പെടാതെ തുടരുന്നത് അവയോടുള്ള മാനസികമായ അകൽച്ച ക്രമേണ ഇല്ലാതെയാക്കുന്നതാണ്. ചിലപ്പോഴെല്ലാം അത്തരം ആചാരങ്ങൾ നന്മയാണെന്ന് ധരിക്കപ്പെടുക വരെ ചെയ്തേക്കാം. info

• عدم النفير في حال الاستنفار من كبائر الذنوب الموجبة لأشد العقاب، لما فيها من المضار الشديدة.
• യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുവാൻ (ഇസ്ലാമിക ഭരണാധികാരി) കൽപ്പിക്കുന്ന വേളയിൽ അതിൽ നിന്ന് പിന്തിനിൽക്കുന്നത് വൻപാപങ്ങളിൽ പെടുന്ന, കടുത്ത ശിക്ഷക്ക് അർഹതയുള്ള കാര്യമാണ്. കാരണം, അത്ര പ്രയാസകരമായ ഉപദ്രവങ്ങൾ ആ പ്രവൃത്തി കാരണത്താൽ ഉണ്ടാകുന്നതാണ്. info

• فضيلة السكينة، وأنها من تمام نعمة الله على العبد في أوقات الشدائد والمخاوف التي تطيش فيها الأفئدة، وأنها تكون على حسب معرفة العبد بربه، وثقته بوعده الصادق، وبحسب إيمانه وشجاعته.
• അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന സമാധാനത്തിൻ്റെ മഹത്വം. ഹൃദയം പതറിപ്പോകുന്ന പ്രയാസങ്ങളുടെയും കഠിനതകളുടെയും സാഹചര്യത്തിൽ അല്ലാഹുവിൻ്റെ അടിമകൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളുടെ പൂർണ്ണതയിൽ പെട്ടതാണത്. അല്ലാഹുവിനെ കുറിച്ചുള്ള ഒരു മനുഷ്യൻ്റെ അറിവിൻ്റെയും, അല്ലാഹുവിൻ്റെ വാഗ്ദാനത്തിലുള്ള ഉറപ്പിൻ്റെയും, അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെയും, അവൻ്റെ ധൈര്യത്തിൻ്റെയുമെല്ലാം തോതനുസരിച്ചായിരിക്കും ഈ മനസ്സമാധാനം ഓരോരുത്തർക്കും അനുഭവപ്പെടുക. info

• أن الحزن قد يعرض لخواص عباد الله الصدِّيقين وخاصة عند الخوف على فوات مصلحة عامة.
• അല്ലാഹുവിൻ്റെ ഏറ്റവും പ്രത്യേകക്കാരായ, സത്യസന്ധമാരായ ദാസന്മാർക്ക് പോലും ചിലപ്പോൾ ആകുലതകൾ ബാധിച്ചേക്കാം. പ്രത്യേകിച്ച് മുസ്ലിം പൊതുസമൂഹത്തിന് എന്തെങ്കിലും നേട്ടങ്ങൾ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു പോകുന്ന വേളകളിൽ. info