《古兰经》译解 - 古兰经简要注释马拉雅拉姆语翻译

ഗാശിയഃ

每章的意义:
التذكير بالآخرة وما فيها من الثواب والعقاب، والنظر في براهين قدرة الله.
പരലോകത്തെ കുറിച്ചും അവിടെ ലഭിക്കുന്ന പ്രതിഫലങ്ങളെയും ശിക്ഷകളെയും ഓർമ്മപ്പെടുത്തുന്നു. അതോടൊപ്പം അല്ലാഹുവിൻ്റെ ശക്തിയുടെ തെളിവുകൾ വ്യക്തമാക്കുന്നു. info

external-link copy
1 : 88

هَلْ اَتٰىكَ حَدِیْثُ الْغَاشِیَةِ ۟ؕ

ജനങ്ങളെ ഭയാനകത കൊണ്ട് മൂടുന്ന അന്ത്യനാളിനെ കുറിച്ചുള്ള വർത്തമാനം നിനക്ക് വന്നെത്തിയോ? info
التفاسير:

external-link copy
2 : 88

وُجُوْهٌ یَّوْمَىِٕذٍ خَاشِعَةٌ ۟ۙ

അന്ത്യനാളിൽ മനുഷ്യർ സൗഭാഗ്യവാന്മാരോ ദൗർഭാഗ്യവാന്മാരോ ആയി വേർതിരിയും; ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം അപമാനഭാരത്താൽ താഴ്ന്നിരിക്കും. info
التفاسير:

external-link copy
3 : 88

عَامِلَةٌ نَّاصِبَةٌ ۟ۙ

ചങ്ങലകളാൽ ബന്ധിക്കപ്പെടുകയും വലിച്ചിഴക്കപ്പെടുകയും ചെയ്തതിനാൽ പരിക്ഷീണവും തളർന്നതുമായിരിക്കും. info
التفاسير:

external-link copy
4 : 88

تَصْلٰی نَارًا حَامِیَةً ۟ۙ

നരകത്തിൻ്റെ ചൂടേറിയ അഗ്നിയിൽ ആ മുഖങ്ങൾ പ്രവേശിക്കുന്നതാണ്. info
التفاسير:

external-link copy
5 : 88

تُسْقٰی مِنْ عَیْنٍ اٰنِیَةٍ ۟ؕ

ചുട്ടുതിളക്കുന്ന വെള്ളത്തിൻ്റെ ഉറവയിൽ നിന്ന് അവർ കുടിപ്പിക്കപ്പെടുന്നതാണ്. info
التفاسير:

external-link copy
6 : 88

لَیْسَ لَهُمْ طَعَامٌ اِلَّا مِنْ ضَرِیْعٍ ۟ۙ

ഏറ്റവും മോശവും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണമല്ലാതെ അവർക്ക് ഉണ്ടായിരിക്കുകയില്ല. 'ശിബ്രിഖ്' എന്നു പേരുള്ള ഒരു ചെടിയിൽ നിന്നായിരിക്കും അവർ ഭക്ഷിക്കുക; അതാകട്ടെ ഉണക്കം ബാധിച്ചാൽ വിഷമയമായി തീരുകയും ചെയ്യും. info
التفاسير:

external-link copy
7 : 88

لَّا یُسْمِنُ وَلَا یُغْنِیْ مِنْ جُوْعٍ ۟ؕ

അത് ഭക്ഷിക്കുന്നവന് പോഷണം നൽകുകയോ, അവൻ്റെ വിശപ്പിന് ശമനമുണ്ടാക്കുകയോ ഇല്ല. info
التفاسير:

external-link copy
8 : 88

وُجُوْهٌ یَّوْمَىِٕذٍ نَّاعِمَةٌ ۟ۙ

സൗഭാഗ്യവാന്മാരുടെ മുഖങ്ങളിൽ അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ കാരണത്താൽ സുഖാനുഭൂതിയും പ്രസന്നതയും സന്തോഷവും പ്രകടമായിരിക്കും. info
التفاسير:

external-link copy
9 : 88

لِّسَعْیِهَا رَاضِیَةٌ ۟ۙ

ഇഹലോകത്ത് ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ തൃപ്തിയടഞ്ഞവയായിരിക്കും. തങ്ങളുടെ പ്രതിഫലം ഇരട്ടിയിരട്ടിയായി ഒരുക്കി വെക്കപ്പെട്ട നിലയിൽ അവ കണ്ടെത്തുകയും ചെയ്യും. info
التفاسير:

external-link copy
10 : 88

فِیْ جَنَّةٍ عَالِیَةٍ ۟ۙ

ഉയർന്ന സ്ഥാനവും പദവിയുമുള്ള സ്വർഗത്തിൽ. info
التفاسير:

external-link copy
11 : 88

لَّا تَسْمَعُ فِیْهَا لَاغِیَةً ۟ؕ

അനർഥമായതോ അനാവശ്യമായതോ ആയ ഒരു വാക്കും അവിടെ നീ കേൾക്കുകയില്ല. info
التفاسير:

external-link copy
12 : 88

فِیْهَا عَیْنٌ جَارِیَةٌ ۟ۘ

ഈ സ്വർഗത്തിൽ ഒഴുകുന്ന ഉറവകളുണ്ട്; (സ്വർഗവാസികൾ) അത് പൊട്ടിക്കുകയും, അവർ ഉദ്ദേശിക്കുന്നത് പോലെ ഒഴുക്കുകയും ചെയ്യും. info
التفاسير:

external-link copy
13 : 88

فِیْهَا سُرُرٌ مَّرْفُوْعَةٌ ۟ۙ

ഉയരമുള്ള കട്ടിലുകൾ അവിടെയുണ്ട്. info
التفاسير:

external-link copy
14 : 88

وَّاَكْوَابٌ مَّوْضُوْعَةٌ ۟ۙ

കുടിക്കാൻ തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും അവിടെ ഒരുക്കി വെക്കപ്പെട്ടിട്ടുണ്ട്. info
التفاسير:

external-link copy
15 : 88

وَّنَمَارِقُ مَصْفُوْفَةٌ ۟ۙ

മേൽക്കുമേൽ കൂട്ടിയിട്ട തലയണകളും അവിടെയുണ്ട്. info
التفاسير:

external-link copy
16 : 88

وَّزَرَابِیُّ مَبْثُوْثَةٌ ۟ؕ

അവിടെ പലയിടത്തായി വിരിച്ചിടപ്പെട്ട ധാരാളം പരവതാനികൾ ഉണ്ട്.
info
التفاسير:

external-link copy
17 : 88

اَفَلَا یَنْظُرُوْنَ اِلَی الْاِبِلِ كَیْفَ خُلِقَتْ ۟ۥ

ചിന്തോദ്ദീപകമായി ഒട്ടകത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ സൃഷ്ടിച്ചിരിക്കുന്നതെന്നും, മനുഷർക്കായി അതിനെ സംവിധാനിച്ചിരിക്കുന്നതെന്നും?! info
التفاسير:

external-link copy
18 : 88

وَاِلَی السَّمَآءِ كَیْفَ رُفِعَتْ ۟ۥ

ആകാശത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ അവർക്ക് മുകളിൽ ഒരു മേൽക്കൂര പോലെ ഉയർത്തിയിരിക്കുന്നതെന്നും, അതവരുടെ മുകളിലേക്ക് വീഴാതെ എങ്ങനെ നിൽക്കുന്നുവെന്നും? info
التفاسير:

external-link copy
19 : 88

وَاِلَی الْجِبَالِ كَیْفَ نُصِبَتْ ۟ۥ

പർവ്വതങ്ങളിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ ഉയർത്തിയിരിക്കുന്നതെന്നും, ഭൂമി ജനങ്ങളുമായി ഇളകാത്തവണ്ണം അതിനെ കൊണ്ട് എങ്ങനെ ഉറച്ചു നിൽക്കുന്നുവെന്നും?! info
التفاسير:

external-link copy
20 : 88

وَاِلَی الْاَرْضِ كَیْفَ سُطِحَتْ ۟

ഭൂമിയിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അവൻ അതിനെ വിതാനിച്ചിരിക്കുന്നതെന്നും, ജനങ്ങൾ സുഖകരമായി വസിക്കാൻ തക്കവണ്ണം അതിനെ ഒരുക്കിയിരിക്കുന്നതെന്നും?! info
التفاسير:

external-link copy
21 : 88

فَذَكِّرْ ۫— اِنَّمَاۤ اَنْتَ مُذَكِّرٌ ۟ؕ

അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- നീ അവരെ ഉപദേശിക്കുക. അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുക. നീ ഒരു ഉൽബോധകൻ മാത്രമാണ്. അവരെ ഉൽബോധിപ്പിക്കുക എന്നത് മാത്രമേ നിന്നിൽ നിന്ന് വേണ്ടതായുള്ളൂ. അവർക്ക് (ഇസ്ലാം) സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകുക എന്നത് അല്ലാഹുവിൻ്റെ കയ്യിൽ മാത്രമാണ്. info
التفاسير:

external-link copy
22 : 88

لَسْتَ عَلَیْهِمْ بِمُصَۜیْطِرٍ ۟ۙ

അവരെ (ഇസ്ലാം) സ്വീകരിക്കാൻ നിർബന്ധിക്കാൻ നീ അവരുടെ മേൽ അധികാരം ചെലുത്തുന്നവനൊന്നുമല്ല. info
التفاسير:
这业中每段经文的优越:
• أهمية تطهير النفس من الخبائث الظاهرة والباطنة.
* ബാഹ്യവും ഗോപ്യവുമായ എല്ലാ മ്ലേഛതകളിൽ നിന്നും മനസ്സിനെ ശുദ്ധീകരിക്കേണ്ടതിൻ്റെ പ്രാധാന്യം. info

• الاستدلال بالمخلوقات على وجود الخالق وعظمته.
* പ്രപഞ്ചത്തിലെ സൃഷ്ടികൾ സ്രഷ്ടാവായ അല്ലാഹു ഉണ്ട് എന്നതിനും, അവൻ്റെ മഹത്വത്തിനുമുള്ള തെളിവാണ്. info

• مهمة الداعية الدعوة، لا حمل الناس على الهداية؛ لأن الهداية بيد الله.
* പ്രബോധകൻ്റെ ബാധ്യത പ്രബോധനം മാത്രമാണ്. അവരെ സന്മാർഗം സ്വീകരിക്കാൻ നിർബന്ധം ചെലുത്തൽ അവൻ്റെ മേൽ ബാധ്യതയില്ല. കാരണം സന്മാർഗം സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകുന്നവൻ അല്ലാഹു മാത്രമാണ്. info

external-link copy
23 : 88

اِلَّا مَنْ تَوَلّٰی وَكَفَرَ ۟ۙ

എന്നാൽ അവരിൽ നിന്ന് (ഇസ്ലാമിൽ) വിശ്വസിക്കാതെ തിരിഞ്ഞു കളയുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിക്കുകയും ചെയ്തവൻ; info
التفاسير:

external-link copy
24 : 88

فَیُعَذِّبُهُ اللّٰهُ الْعَذَابَ الْاَكْبَرَ ۟ؕ

പരലോകത്ത് അല്ലാഹു അവനെ ഏറ്റവും ഭീകരമായ ശിക്ഷക്ക് വിധേയനാക്കുന്നതാണ്; നരകത്തിൽ ശാശ്വതനായി കഴിയേണ്ടി വരിക എന്നതാണത്. info
التفاسير:

external-link copy
25 : 88

اِنَّ اِلَیْنَاۤ اِیَابَهُمْ ۟ۙ

തീർച്ചയായും നമ്മുടെ അടുക്കലേക്ക് മാത്രമാണ് മരണ ശേഷം അവർ മടങ്ങാനിരിക്കുന്നത്. info
التفاسير:

external-link copy
26 : 88

ثُمَّ اِنَّ عَلَیْنَا حِسَابَهُمْ ۟۠

പിന്നീടു അവരുടെ പ്രവത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടത്തുക എന്നതും നമ്മുടെ മേൽ മാത്രമുള്ള കാര്യമാണ്. നിനക്കോ മറ്റാർക്കെങ്കിലുമോ അതിനുള്ള അവകാശമില്ല. info
التفاسير:
这业中每段经文的优越:
• فضل عشر ذي الحجة على أيام السنة.
* മറ്റു ദിനങ്ങളെക്കാൾ ദുൽ ഹിജ്ജയിലെ ആദ്യപത്തു ദിനങ്ങൾക്കുള്ള ശ്രേഷ്ഠത. info

• ثبوت المجيء لله تعالى يوم القيامة وفق ما يليق به؛ من غير تشبيه ولا تمثيل ولا تعطيل.
* അന്ത്യനാളിൽ അല്ലാഹു അവന് യോജിച്ചത് പോലെ ആഗമനാകും; അവൻ്റെ ആഗമനത്തിന് (മറ്റു സൃഷ്ടികളുടേതിന്) സദൃശ്യമോ സമാനതയോ ഇല്ല. (അവൻ ആഗമനം ചെയ്യുമെന്നത്) നിഷേധിക്കുകയും പാടില്ല. info

• المؤمن إذا ابتلي صبر وإن أعطي شكر.
* (ഇസ്ലാമിൽ ശരിയായി) വിശ്വസിച്ച വ്യക്തി പ്രയാസമുണ്ടായാൽ ക്ഷമിക്കുകയും, നന്മ ലഭിച്ചാൽ നന്ദി പ്രകടിപ്പിക്കുകയും ചെയ്യും. info