《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
34 : 6

وَلَقَدْ كُذِّبَتْ رُسُلٌ مِّنْ قَبْلِكَ فَصَبَرُوْا عَلٰی مَا كُذِّبُوْا وَاُوْذُوْا حَتّٰۤی اَتٰىهُمْ نَصْرُنَا ۚ— وَلَا مُبَدِّلَ لِكَلِمٰتِ اللّٰهِ ۚ— وَلَقَدْ جَآءَكَ مِنْ نَّبَاۡ الْمُرْسَلِیْنَ ۟

നീ കൊണ്ടുവന്നതിനെ മാത്രമാണ് ജനങ്ങൾ നിഷേധിച്ചിട്ടുള്ളത് എന്ന് നീ ധരിക്കരുത്. നിനക്ക് മുൻപും അല്ലാഹുവിൻ്റെ ദൂതന്മാർ കളവാക്കപ്പെട്ടിട്ടുണ്ട്. അവരുടെ ജനത അവരെ ഉപദ്രവങ്ങൾ ഏൽപ്പിച്ചു. അപ്പോൾ അല്ലാഹുവിൽ നിന്നുള്ള സഹായം വന്നെത്തുന്നത് വരെ (അവനിലേക്കുള്ള) പ്രബോധനത്തിൻ്റെയും, അവൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൻ്റെയും വഴിയിൽ അവയെല്ലാം ക്ഷമയോടെ അവർ നേരിട്ടു. അല്ലാഹു തൻ്റെ ദൂതന്മാർക്ക് വാഗ്ദാനം ചെയ്ത സഹായം വന്നെത്തുമെന്ന അവൻ്റെ വിധിയെ മാറ്റം വരുത്താനാരുമില്ല. അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപുള്ള ദൂതന്മാർക്ക് തങ്ങളുടെ സമൂഹത്തിൽ നിന്ന് നേരിട്ടതെന്തെന്നും, അല്ലാഹു അവരുടെ ശത്രുക്കളെ നശിപ്പിച്ചു കൊണ്ട് അവരെ സഹായം കൊണ്ട് വലയം ചെയ്തത് എങ്ങനെയെന്നുമെല്ലാമുള്ള ചരിത്രങ്ങൾ താങ്കൾക്ക് വന്നെത്തിയിട്ടുണ്ട്. info
التفاسير:
这业中每段经文的优越:
• من عدل الله تعالى أنه يجمع العابد والمعبود والتابع والمتبوع في عَرَصات القيامة ليشهد بعضهم على بعض.
• ആരാധിച്ചവനെയും ആരാധിക്കപ്പെട്ടവനെയും, നേതാവിനെയും പിൻഗാമിയെയും പരലോകത്ത് അല്ലാഹു ഒരുമിച്ചു കൂട്ടുകയും, അവർ പരസ്പരം എതിരായി സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്നത് അല്ലാഹുവിൻ്റെ നീതിയിൽ പെട്ടതാണ്. info

• ليس كل من يسمع القرآن ينتفع به، فربما يوجد حائل مثل ختم القلب أو الصَّمَم عن الانتفاع أو غير ذلك.
• ഖുർആൻ കേൾക്കുന്നവർക്കെല്ലാം അതു കൊണ്ട് പ്രയോജനമുണ്ടായി കൊള്ളണമെന്നില്ല. ഹൃദയം മുദ്ര വെക്കപ്പെടുകയോ, (ഖുർആൻ കേൾക്കുന്നതിൽ നിന്ന്) ഉപകാരം ലഭിക്കാൻ കഴിയാത്തവണ്ണം ബധിരത ബാധിക്കുകയോ മറ്റോ ചെയ്താൽ (ഖുർആനിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിൽ നിന്ന്) ഒരു മറ ഉണ്ടായിട്ടുണ്ടാകാം. info

• بيان أن المشركين وإن كانوا يكذبون في الظاهر فهم يستيقنون في دواخلهم بصدق النبي عليه الصلاة والسلام.
• ബഹുദൈവാരാധകർ പുറമേക്ക് അല്ലാഹുവിൻ്റെ ദൂതരെ നിഷേധിക്കുന്നുണ്ടെങ്കിലും അവരുടെ ഹൃദയങ്ങൾക്കുള്ളിൽ അല്ലാഹുവിൻ്റെ ദൂതരുടെ സത്യസന്ധതയിൽ ദൃഢബോധ്യമുണ്ട്. info

• تسلية النبي عليه الصلاة والسلام ومواساته بإعلامه أن هذا التكذيب لم يقع له وحده، بل هي طريقة المشركين في معاملة الرسل السابقين.
• നബി -ﷺ- യെ മാത്രമല്ല, മറിച്ച് മുൻഗാമികളായ ദൂതന്മാരോടെല്ലാം അവരുടെ സമൂഹങ്ങൾ സ്വീകരിച്ച വഴി, നിഷേധത്തിൻ്റെ വഴിയായിരുന്നു എന്ന് അവിടുത്തെ അറിയിച്ചതിൽ അല്ലാഹുവിൻ്റെ ദൂതരെ സമാധാനിപ്പിക്കലും ആശ്വസിപ്പിക്കലുമുണ്ട്. info