《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
9 : 4

وَلْیَخْشَ الَّذِیْنَ لَوْ تَرَكُوْا مِنْ خَلْفِهِمْ ذُرِّیَّةً ضِعٰفًا خَافُوْا عَلَیْهِمْ ۪— فَلْیَتَّقُوا اللّٰهَ وَلْیَقُوْلُوْا قَوْلًا سَدِیْدًا ۟

തങ്ങൾ മരണപ്പെടുകയും, ദുർബലരായ ചെറിയ മക്കളെ വിട്ടേച്ചു പോവുകയും, അവർ ശ്രദ്ധ ലഭിക്കാതെ പാഴായി പോവുകയും ചെയ്യുമോ എന്ന് ഭയപ്പെടുന്നവർ തങ്ങളുടെ കീഴിലുള്ള അനാഥരായ കുട്ടികളുടെ കാര്യത്തിൽ അവരോട് അതിക്രമം പ്രവർത്തിക്കാതെ അല്ലാഹുവിനെ സൂക്ഷിക്കട്ടെ. എങ്കിൽ അവരുടെ മരണശേഷം -അവർ അനാഥരോട് നല്ല രൂപത്തിൽ പെരുമാറിയത് പോലെ- അവരുടെ സന്താനങ്ങളോട് നല്ല രൂപത്തിൽ പെരുമാറുന്നവരെ അല്ലാഹു നിശ്ചയിക്കുന്നതാണ്. വസ്വിയ്യത് പറയുന്നവരുടെ അരികിൽ സന്നിഹിതരാകുന്നവർ അവരോട് ശരിയായ വാക്ക് പറഞ്ഞുകൊണ്ട്, വസ്വിയ്യത് പറയുന്നവരുടെ സന്താനങ്ങളോട് നല്ല രൂപത്തിൽ പെരുമാറട്ടെ. അതായത് വസിയ്യത് ചെയ്യുന്നയാളോട്, അദ്ദേഹത്തിൻ്റെ അനന്തരാവകാശികളോട് അനീതിയായിത്തീരുന്ന വസിയ്യത് ചെയ്യരുതെന്ന് ഉപദേശിക്കട്ടെ. അതോടൊപ്പം വസ്വിയ്യത് തീരെ ചെയ്യാതെ ആ നന്മ നഷ്ടപ്പെടുത്തരുത് എന്നും അവരെ ഓർമ്മപ്പെടുത്തുക. info
التفاسير:
这业中每段经文的优越:
• دلت أحكام المواريث على أن الشريعة أعطت الرجال والنساء حقوقهم مراعية العدل بينهم وتحقيق المصلحة بينهم.
• ഇസ്ലാം പുരുഷനും സ്ത്രീക്കും അവരുടെ അവകാശങ്ങൾ നീതിപൂർവ്വകമായി നൽകുകയും, അവർക്കോരോരുത്തർക്കും വേണ്ടതായ പ്രയോജനങ്ങൾ നേടിയെടുക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇസ്ലാമിലെ അനന്തരാവകാശ വിധികൾ വ്യക്തമാക്കുന്നു. info

• التغليظ الشديد في حرمة أموال اليتامى، والنهي عن التعدي عليها، وعن تضييعها على أي وجه كان.
• അനാഥകളുടെ സമ്പത്ത് നിഷിദ്ധമാണെന്ന് ശക്തമായ രൂപത്തിൽ ഈ ആയത്തുകൾ അറിയിക്കുന്നു. അതിൽ അതിക്രമം പ്രവർത്തിക്കുന്നതും, ഏത് രൂപത്തിലാണെങ്കിലും അത് പാഴാക്കുന്നതും ശക്തമായി ഇസ്ലാം വിലക്കുന്നു. info

• لما كان المال من أكثر أسباب النزاع بين الناس تولى الله تعالى قسمته في أحكام المواريث.
• ജനങ്ങൾക്കിടയിൽ ഏറ്റവുമധികം ഭിന്നതകൾ ഉണ്ടാകാനുള്ള കാരണങ്ങളിലൊന്നാണ് സമ്പത്ത് എന്നതിനാൽ അല്ലാഹു തന്നെ അനന്തരാവകാശ നിയമങ്ങൾ വിശദീകരിച്ചു തന്നിരിക്കുന്നു. info