《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
26 : 4

یُرِیْدُ اللّٰهُ لِیُبَیِّنَ لَكُمْ وَیَهْدِیَكُمْ سُنَنَ الَّذِیْنَ مِنْ قَبْلِكُمْ وَیَتُوْبَ عَلَیْكُمْ ؕ— وَاللّٰهُ عَلِیْمٌ حَكِیْمٌ ۟

ഈ വിധികളെല്ലാം നിയമമാക്കുന്നതിലൂടെ തൻ്റെ മതനിയമങ്ങളും ഇസ്ലാമും നിങ്ങൾക്ക് വിശദമാക്കി നൽകാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഇഹലോകത്തും പരലോകത്തും അനേകം പ്രയോജനങ്ങളുള്ള ഈ നിയമങ്ങൾ (അവൻ നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നു). ഇപ്രകാരം ചിലത് അനുവദനീയവും മറ്റു ചിലത് നിഷിദ്ധവുമാക്കി കൊണ്ട് നിങ്ങൾക്ക് മുൻപുള്ള നബിമാരുടെ മാർഗത്തിലേക്കും, അവരുടെ മാന്യമായ രീതികളിലേക്കും, സ്തുത്യർഹമായ ചര്യയിലേക്കും നിങ്ങളെ നയിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അതിലൂടെ അവരെ നിങ്ങൾ പിൻപറ്റുന്നതിനത്രെ അത്. അല്ലാഹുവിനെ ധിക്കരിക്കുക എന്നതിൽ നിന്ന് അവനെ അനുസരിക്കുന്നതിലേക്ക് നിങ്ങളെ കൊണ്ടുചെന്നെത്തിക്കാനും അവൻ ഉദ്ദേശിക്കുന്നു. തൻ്റെ ദാസന്മാർക്ക് പ്രയോജനപ്രദമായത് ഏതെന്ന് നന്നായി അറിയുന്നവനാകുന്നു അല്ലാഹു; അങ്ങനെ പ്രയോജനപ്രദമായത് അവൻ അവർക്ക് നിയമമാക്കി നിശ്ചയിച്ചു നൽകുന്നു. തൻ്റെ മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും, കാര്യങ്ങളെ നിയന്ത്രിക്കുന്നതിലും ഏറ്റവും യുക്തിപൂർണ്ണനുമാകുന്നു അവൻ. info
التفاسير:
这业中每段经文的优越:
• حُرمة نكاح المتزوجات: حرائر أو إماء حتى تنقضي عدتهن أيًّا كان سبب العدة.
• വിവാഹിതരായ സ്ത്രീകളെ കല്യാണം കഴിക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. അതിനി സ്വതന്ത്ര സ്ത്രീകളാണെങ്കിലും അടിമകളാണെങ്കിലും (നിലവിൽ വിവാഹിതരാണെങ്കിൽ) അവരുടെ ഇദ്ദാ കാലഘട്ടം അവസാനിക്കുന്നത് വരെ അവരെ വിവാഹം കഴിക്കാൻ പാടില്ല). ഭർത്താവ് മരണപ്പെട്ടതു കൊണ്ടോ, ത്വലാഖ് ചെയ്യപ്പെട്ടതിനാലോ ഉള്ള ഇദ്ദകൾക്കെല്ലാം ഒരേ വിധിയാണ്. info

• أن مهر المرأة يتعين بعد الدخول بها، وجواز أن تحط بعض مهرها إذا كان بطيب نفس منها.
• ഭാര്യയുമായി വീടു കൂടിയതിന് ശേഷം മഹ്ർ നിർബന്ധമായി തീരും. ഭാര്യയുടെ മനസംപ്തൃപ്തിയോടെയാണെങ്കിൽ അവളുടെ മഹ്റിൽ ഒരു ഭാഗം അവൾ വേണ്ടെന്നുവെക്കുക അനുവദനീയമാണ്. info

• جواز نكاح الإماء المؤمنات عند عدم القدرة على نكاح الحرائر؛ إذا خاف على نفسه الوقوع في الزنى.
• സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ -വ്യഭിചാരത്തിൽ വീണു പോകുമെന്ന് ഭയക്കുന്ന സന്ദർഭത്തിലാണെങ്കിൽ- മുസ്ലിംകളായ അടിമ സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവാദമുണ്ട്. info

• من مقاصد الشريعة بيان الهدى والضلال، وإرشاد الناس إلى سنن الهدى التي تردُّهم إلى الله تعالى.
• ദീനിൻ്റെ ലക്ഷ്യങ്ങളിൽ പെട്ടതാണ് വഴികേടും സന്മാർഗവും വേർതിരിച്ചു വിശദീകരിക്കുക എന്നത്. അതിലൂടെ സന്മാർഗത്തിൻ്റെ വഴികളിലേക്ക് ജനങ്ങളെ വഴിനയിക്കുകയും, അങ്ങനെ അല്ലാഹുവിലേക്ക് അവർക്ക് മാർഗദർശനം നൽകുകയും ചെയ്യുന്നു. info