《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
131 : 4

وَلِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَلَقَدْ وَصَّیْنَا الَّذِیْنَ اُوْتُوا الْكِتٰبَ مِنْ قَبْلِكُمْ وَاِیَّاكُمْ اَنِ اتَّقُوا اللّٰهَ ؕ— وَاِنْ تَكْفُرُوْا فَاِنَّ لِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَكَانَ اللّٰهُ غَنِیًّا حَمِیْدًا ۟

ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ഉള്ളതിൻ്റെ അധികാരം സർവ്വവും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് യഹൂദ-നസ്വാറാക്കൾ ഉൾപ്പെടുന്ന വേദക്കാരോടും നിങ്ങളോടും നാം കരാർ ചെയ്തിരിക്കുന്നു. ഈ കരാർ ലംഘിച്ചു കൊണ്ട് നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയാണെങ്കിൽ സ്വന്തത്തിനല്ലാതെ മറ്റാർക്കും നിങ്ങൾ ഉപദ്രവം വരുത്തി വെക്കുന്നില്ല. നിങ്ങളുടെ സൽകർമ്മങ്ങളിൽ നിന്ന് അല്ലാഹു പരിപൂർണ്ണ ധന്യതയുള്ളവനാണ്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതിൻ്റെ സർവ്വതിൻ്റെയും അധികാരം അവൻ്റേതാണ്. തൻ്റെ സർവ്വ സൃഷ്ടികളിൽ നിന്നും അവൻ അങ്ങേയറ്റം ധന്യനാകുന്നു (ഗനിയ്യ്). സർവ്വ വിശേഷണങ്ങളും പ്രവർത്തനങ്ങളും സ്തുത്യർഹമായുള്ളവനും (ഹമീദ്) ആകുന്നു അല്ലാഹു. info
التفاسير:
这业中每段经文的优越:
• استحباب المصالحة بين الزوجين عند المنازعة، وتغليب المصلحة بالتنازل عن بعض الحقوق إدامة لعقد الزوجية.
• ഭർത്താവിനും ഭാര്യക്കും ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുമ്പോൾ അത് രമ്യമായി പരിഹരിക്കുക എന്നത് പുണ്യകരമാണ്. വിവാഹബന്ധം നിലനിൽക്കുന്നതിനായി തനിക്ക് അർഹമായ ചിലതെല്ലാം വിട്ടുനൽകുക എന്നതിലൂടെ രമ്യതക്ക് മുൻഗണന നൽകുന്നതും അങ്ങനെത്തന്നെ. info

• أوجب الله تعالى العدل بين الزوجات خاصة في الأمور المادية التي هي في مقدور الأزواج، وتسامح الشرع حين يتعذر العدل في الأمور المعنوية، كالحب والميل القلبي.
• ഭാര്യമാർക്കിടയിൽ നീതി പുലർത്തുക എന്നത് അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. പ്രത്യേകിച്ച് ഭർത്താക്കന്മാരുടെ കഴിവിൽ പെട്ട ഭൗതിക വിഷയങ്ങളിൽ. എന്നാൽ നീതി പാലിക്കാൻ സാധ്യമല്ലാത്ത വൈകാരികമായ മേഖലകളിൽ ഇസ്ലാം ഇളവ് നൽകിയിട്ടുമുണ്ട്. സ്നേഹവും, മാനസികമായ ചായ്'വുമെല്ലാം ഉദാഹരണം. info

• لا حرج على الزوجين في الفراق إذا تعذرت العِشْرة بينهما.
• ദാമ്പത്യബന്ധം അസാധ്യമായി തീർന്നുവെന്ന് ബോധ്യപ്പെട്ടാൽ വിവാഹബന്ധം വേർപിരിയുന്നതിൽ യാതൊരു തെറ്റുമില്ല. info

• الوصية الجامعة للخلق جميعًا أولهم وآخرهم هي الأمر بتقوى الله تعالى بامتثال الأوامر واجتناب النواهي.
• ആദ്യകാലക്കാരും പിൽക്കാലക്കാരുമായ സൃഷ്ടികൾക്ക് മുഴുവൻ നൽകപ്പെട്ട ഏറ്റവും പരിപൂർണ്ണമായ ഉപദേശം അല്ലാഹുവിനെ സൂക്ഷിക്കണമെന്ന കാര്യമാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് നിറവേറ്റേണ്ടത്. info