《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
115 : 4

وَمَنْ یُّشَاقِقِ الرَّسُوْلَ مِنْ بَعْدِ مَا تَبَیَّنَ لَهُ الْهُدٰی وَیَتَّبِعْ غَیْرَ سَبِیْلِ الْمُؤْمِنِیْنَ نُوَلِّهٖ مَا تَوَلّٰی وَنُصْلِهٖ جَهَنَّمَ ؕ— وَسَآءَتْ مَصِیْرًا ۟۠

ആരെങ്കിലും അല്ലാഹുവിൻ്റെ റസൂലിനോട് ശത്രുത പുലർത്തുകയും, സത്യം വ്യക്തമായതിന് ശേഷവും അവിടുന്ന് കൊണ്ടു വന്ന ഇസ്ലാം ദീനിനോട് എതിരാവുകയും, (അല്ലാഹുവിൽ വിശ്വസിച്ച) മുസ്ലിംകളുടേതല്ലാത്ത മാർഗം പിൻപറ്റുകയും ചെയ്താൽ അവനെയും, അവൻ സ്വന്തത്തിനായി തെരഞ്ഞെടുത്തതിനെയും നാം ഉപേക്ഷിക്കുന്നതാണ്. ബോധ്യപൂർവ്വം സത്യത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞതിനാൽ ആ മാർഗത്തിലേക്ക് അവന് നാം വഴിയൊരുക്കുകയില്ല. നരകത്തീയിൽ നാമവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്; അതിലെ കഠിനചൂട് അവൻ അനുഭവിക്കുന്നതുമാണ്. നരകക്കാരെ സംബന്ധിച്ചിടത്തോളം എത്ര മോശം സങ്കേതമാകുന്നു അത്! info
التفاسير:
这业中每段经文的优越:
• أكثر تناجي الناس لا خير فيه، بل ربما كان فيه وزر، وقليل من كلامهم فيما بينهم يتضمن خيرًا ومعروفًا.
• ജനങ്ങൾ നടത്തുന്ന അധിക സ്വകാര്യസംഭാഷണങ്ങളിലും യാതൊരു നന്മയുമില്ല. മറിച്ച് അത് പലപ്പോഴും തിന്മയുടെ ഭാരമാണ് വരുത്തി വെക്കുക. അവർക്കിടയിലുള്ള സംഭാഷണത്തിൽ വളരെ കുറച്ച് മാത്രമേ നന്മയും സദാചാരവും അടങ്ങുന്നതായുള്ളൂ. info

• معاندة الرسول صلى الله عليه وسلم ومخالفة سبيل المؤمنين نهايتها البعد عن الله ودخول النار.
• അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ശത്രുത വെച്ചു പുലർത്തുകയും, മുഅ്മിനുകളുടെ മാർഗത്തിന് എതിരാവുകയും ചെയ്യുന്നത് അല്ലാഹുവിൽ നിന്ന് അകലാനും, നരകത്തിൽ പ്രവേശിക്കാനുമേ കാരണമായി തീരുകയുള്ളൂ. info

• كل الذنوب تحت مشيئة الله، فقد يُغفر لصاحبها، إلا الشرك، فلا يغفره الله أبدًا، إذا لم يتب صاحبه ومات عليه.
എല്ലാ തിന്മകൾക്കുമുള്ള ശിക്ഷ അല്ലാഹുവിൻ്റെ ഉദ്ദേശപ്രകാരമായിരിക്കും. ശിർക് (ബഹുദൈവാരാധന) ഒഴികെയുള്ള തിന്മകൾ അല്ലാഹു ചിലപ്പോൾ പൊറുത്തു നൽകിയേക്കാം. എന്നാൽ ശിർക് ഒരാൾ പ്രവർത്തിക്കുകയും, അതിൽ നിന്ന് പശ്ചാത്തപിക്കാതെ അയാൾ മരണപ്പെടുകയും ചെയ്താൽ അല്ലാഹു അയാൾക്ക് ഒരിക്കലും പൊറുത്തു കൊടുക്കുകയില്ല. info

• غاية الشيطان صرف الناس عن عبادة الله تعالى، ومن أعظم وسائله تزيين الباطل بالأماني الغرارة والوعود الكاذبة.
• പിശാചിൻ്റെ ലക്ഷ്യം മനുഷ്യരെ അല്ലാഹുവിന് മാത്രം ആരാധന നൽകുക എന്നതിൽ നിന്ന് വഴിതെറ്റിക്കലാണ്. അതിനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വഞ്ചനാപരമായ വ്യാമോഹങ്ങളിലൂടെയും കള്ളവാഗ്ദാനങ്ങളിലൂടെയും അവർ നിലകൊള്ളുന്ന അസത്യത്തിന് അലങ്കാരം നൽകലാണ്. info