《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
8 : 38

ءَاُنْزِلَ عَلَیْهِ الذِّكْرُ مِنْ بَیْنِنَا ؕ— بَلْ هُمْ فِیْ شَكٍّ مِّنْ ذِكْرِیْ ۚ— بَلْ لَّمَّا یَذُوْقُوْا عَذَابِ ۟ؕ

നമ്മുടെയെല്ലാം ഇടയിൽ നിന്ന് ഇവൻ്റെ മേൽ മാത്രമായി ഖുർആൻ അവതരിക്കപ്പെടുക എന്നത് എങ്ങനെ ശരിയാകും?! നാം നേതാക്കളും പ്രമാണികളുമായിരിക്കെ നമ്മുടെ മേൽ അത് അവതരിക്കാതിരിക്കുകയോ?! എന്നാൽ ഈ ബഹുദൈവാരാധകർ നിൻ്റെ മേൽ ഇറങ്ങുന്ന ഈ സന്ദേശത്തെ കുറിച്ച് തന്നെ സംശയത്തിലാകുന്നു. ഇത് വരെ അല്ലാഹുവിൻ്റെ ശിക്ഷ അവർ ആസ്വദിച്ചിട്ടില്ലാത്തതിനാൽ അല്ലാഹു നീട്ടിനൽകിയിരിക്കുന്ന അവധിയിൽ അവർ വഞ്ചിതരായിരിക്കുകയാണ്. അവരെങ്ങാനും അത് അനുഭവിച്ചിരുന്നെങ്കിൽ അല്ലാഹുവിനെ നിഷേധിക്കാനും അവനിൽ പങ്കു ചേർക്കാനും, നിനക്ക് നൽകപ്പെട്ട സന്ദേശത്തിൽ സംശയിക്കാനും അവർ ധൈര്യപ്പെടില്ലായിരുന്നു. info
التفاسير:
这业中每段经文的优越:
• أقسم الله عز وجل بالقرآن العظيم، فالواجب تَلقِّيه بالإيمان والتصديق، والإقبال على استخراج معانيه.
• അല്ലാഹു മഹത്തരമായ വിശുദ്ധ ഖുർആനിനെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. അതിനാൽ അതിൽ വിശ്വസിക്കുകയും, അതിനെ സത്യപ്പെടുത്തുകയും ചെയ്തു കൊണ്ട് ഖുർആനിനെ സ്വീകരിക്കലും, അതിലെ ആശയാർഥങ്ങൾ കണ്ടെടുക്കുന്നതിനായി പരിശ്രമിക്കലും നിർബന്ധമാണ് (എന്ന് മനസ്സിലാക്കാം). info

• غلبة المقاييس المادية في أذهان المشركين برغبتهم في نزول الوحي على السادة والكبراء.
ഭൗതികനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള അളവുകോലുകൾ ബഹുദൈവാരാധകരെ വരിഞ്ഞു മുറുക്കിയിരിക്കുന്നതിനാലാണ് അല്ലാഹുവിൻറെ സന്ദേശം തങ്ങളിലെ പ്രമാണിമാർക്കും നേതാക്കന്മാർക്കും തന്നെ ലഭിക്കണമെന്ന് അവർ ആഗ്രഹിക്കുന്നത്. info

• سبب إعراض الكفار عن الإيمان: التكبر والتجبر والاستعلاء عن اتباع الحق.
• (അല്ലാഹുവിനെ) നിഷേധിച്ചവർ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയാനുള്ള കാരണം അഹങ്കാരവും ധിക്കാരവും സത്യം പിൻപറ്റുന്നതിൽ നിന്നുള്ള ഔന്നത്യം നടിക്കലുമാണ്. info