《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
38 : 19

اَسْمِعْ بِهِمْ وَاَبْصِرْ ۙ— یَوْمَ یَاْتُوْنَنَا لٰكِنِ الظّٰلِمُوْنَ الْیَوْمَ فِیْ ضَلٰلٍ مُّبِیْنٍ ۟

അന്നേ ദിവസം അതെല്ലാം കാണുമ്പോൾ എന്തൊരു കാഴ്ച്ചയും എന്തൊരു കേൾവിയുമുള്ളവരായിരിക്കും അവർ. പക്ഷേ കേൾവി ഉപയോഗപ്പെടാത്ത സന്ദർഭത്തിലാണ് അവർ കേട്ടത്. കാഴ്ച കൊണ്ട് ഒരു ഉപകാരവുമില്ലാത്ത ദിവസമാണ് അവർ കണ്ടത്. എന്നാൽ ഇഹലോകത്താകട്ടെ; അതിക്രമികൾ നേരായ പാതയിൽ (സ്വിറാത്വുൽ മുസ്തഖീം) നിന്ന് വ്യക്തമായ വഴികേടിലാകുന്നു. അവർ പരലോകത്തിന് വേണ്ടി യാതൊരു തയ്യാറെടുപ്പും നടത്തുന്നില്ല; അങ്ങനെ തങ്ങളുടെ അതിക്രമത്തിൽ മുഴുകി കഴിയവെ പൊടുന്നനെ അതവർക്ക് എത്തിച്ചേരുന്നതാണ്. info
التفاسير:
这业中每段经文的优越:
• في أمر مريم بالسكوت عن الكلام دليل على فضيلة الصمت في بعض المواطن .
• മർയമിനോട് നിശബ്ദത പുലർത്താൻ കൽപ്പിച്ചതിൽ നിന്ന് ചില സന്ദർഭങ്ങളിൽ നിശബ്ദത പാലിക്കുന്നതിലുള്ള ശ്രേഷ്ഠത മനസ്സിലാക്കാം. info

• نذر الصمت كان جائزًا في شرع من قبلنا، أما في شرعنا فقد دلت السنة على منعه.
മൗനവ്രതം നേർച്ച നേരുന്നത് നമുക്ക് മുൻപുള്ള സമൂഹങ്ങൾക്ക് അനുവദനീയമായിരുന്നു. എന്നാൽ നമ്മുടെ മതനിയമങ്ങളിൽ അത് വിലക്കപ്പെട്ടിട്ടുണ്ട് എന്നത് ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. info

• أن ما أخبر به القرآن عن كيفية خلق عيسى هو الحق القاطع الذي لا شك فيه، وكل ما عداه من تقولات باطل لا يليق بالرسل.
• ഈസാ -عَلَيْهِ السَّلَامُ- യുടെ സൃഷ്ടിപ്പിനെ കുറിച്ച് ഖുർആൻ അറിയിച്ച ചരിത്രമാകുന്നു ഒരു സംശയത്തിനും ഇടയില്ലാത്ത വിധമുള്ള യാഥാർഥ്യം. അതല്ലാത്ത എല്ലാ കെട്ടിച്ചമക്കലുകളും അസത്യങ്ങൾ മാത്രമാണ്. അല്ലാഹുവിൻ്റെ ദൂതന്മാരെ കുറിച്ച് പറയുവാൻ യോജിച്ചതല്ല അവയൊന്നും. info

• في الدنيا يكون الكافر أصم وأعمى عن الحق، ولكنه سيبصر ويسمع في الآخرة إذا رأى العذاب، ولن ينفعه ذلك.
• ഇഹലോകത്ത് (അല്ലാഹുവിനെ) നിഷേധിച്ചവൻ സത്യത്തിൽ നിന്നുള്ള അന്ധതയും ബധിരതയും ബാധിച്ചവനാണ്. എന്നാൽ പരലോകത്ത് ശിക്ഷ നേരിൽ കണ്ടാൽ അവൻ വേണ്ടതെല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നതാണ്. എന്നാൽ അപ്പോൾ യാതൊരു ഉപകാരവും അവന് അതു കൊണ്ട് ഉണ്ടാവുകയില്ല. info