《古兰经》译解 - 古兰经简要注释马拉雅拉姆语翻译

external-link copy
47 : 17

نَحْنُ اَعْلَمُ بِمَا یَسْتَمِعُوْنَ بِهٖۤ اِذْ یَسْتَمِعُوْنَ اِلَیْكَ وَاِذْ هُمْ نَجْوٰۤی اِذْ یَقُوْلُ الظّٰلِمُوْنَ اِنْ تَتَّبِعُوْنَ اِلَّا رَجُلًا مَّسْحُوْرًا ۟

അവരിലെ നേതാക്കന്മാർ ഖുർആൻ കേൾക്കുന്നത് എങ്ങനെയെന്ന് നമുക്ക് നന്നായി അറിയാം. അവരതിൽ നിന്ന് സന്മാർഗം കണ്ടെത്താൻ ഉദ്ദേശിക്കുന്നില്ല. മറിച്ച്, നീ ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിനെ തരംതാഴ്ത്താനും പരിഹസിക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. ഖുർആനിനെ നിഷേധിക്കാനും അതിൽ നിന്ന് ജനങ്ങളെ തടുക്കുവാനും അവർ നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യസംഭാഷണങ്ങളെ കുറിച്ചും നമുക്ക് നന്നായി അറിയാം. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിച്ച ഇക്കൂട്ടർ പറഞ്ഞ സന്ദർഭം: ജനങ്ങളേ! നിങ്ങൾ പിൻപറ്റുന്നത് ബുദ്ധി മറിഞ്ഞു പോയ, മാരണം ബാധിക്കപ്പെട്ട ഒരാളെ മാത്രമാണ്. info
التفاسير:
这业中每段经文的优越:
• الزعم بأن الملائكة بنات الله افتراء كبير، وقول عظيم الإثم عند الله عز وجل.
• മലക്കുകൾ അല്ലാഹുവിൻ്റെ പെൺമക്കളാണ് എന്നത് ഗുരുതരമായ കള്ളംകെട്ടിച്ചമക്കലാകുന്നു. അല്ലാഹുവിങ്കൽ ഗുരുതരമായ പാപഭാരം പേറുന്ന തിന്മയുമാകുന്നു. info

• أكثر الناس لا تزيدهم آيات الله إلا نفورًا؛ لبغضهم للحق ومحبتهم ما كانوا عليه من الباطل.
• അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ ബഹുഭൂരിപക്ഷം ജനങ്ങൾക്കും അകൽച്ചയാണ് വർദ്ധിപ്പിക്കുന്നത്. കാരണം, അവർ സത്യത്തെ വെറുക്കുകയും, അവർ നിലകൊണ്ടിരുന്ന അസത്യത്തെ സ്നേഹിക്കുകയും ചെയ്യുന്നു. info

• ما من مخلوق في السماوات والأرض إلا يسبح بحمد الله تعالى فينبغي للعبد ألا تسبقه المخلوقات بالتسبيح.
• ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ഏതൊരു സൃഷ്ടിയാകട്ടെ; അവയെല്ലാം അല്ലാഹുവിൻ്റെ പരിശുദ്ധിയെ പ്രകീർത്തിച്ചു കൊണ്ടിരിക്കുകയും അതോടൊപ്പം അവനെ സ്തുതിക്കുകയും ചെയ്യുന്നു. (തസ്ബീഹും ഹംദും ചൊല്ലുന്നു). അതിനാൽ, തസ്ബീഹിൽ മറ്റു സൃഷ്ടികൾ തന്നെ മറികടക്കാതിരിക്കാൻ ഓരോ മനുഷ്യനും പരിശ്രമിക്കണം. info

• من حلم الله على عباده أنه لا يعاجلهم بالعقوبة على غفلتهم وسوء صنيعهم، فرحمته سبقت غضبه.
• അല്ലാഹുവിൻ്റെ അങ്ങേയറ്റത്തെ ക്ഷമയിൽ പെട്ടതാണ് അവൻ അവരുടെ അശ്രദ്ധയുടെയും മോശം പ്രവർത്തനങ്ങളുടെയും ഫലമായി അവരെ ഉടനടി ശിക്ഷിക്കുന്നില്ല എന്നത്. അവൻ്റെ കാരുണ്യം അവൻ്റെ കോപത്തെ മറികടന്നിരിക്കുന്നു. info