Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm

external-link copy
116 : 7

قَالَ اَلْقُوْا ۚ— فَلَمَّاۤ اَلْقَوْا سَحَرُوْۤا اَعْیُنَ النَّاسِ وَاسْتَرْهَبُوْهُمْ وَجَآءُوْ بِسِحْرٍ عَظِیْمٍ ۟

തൻ്റെ രക്ഷിതാവായ അല്ലാഹു തന്നെ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ, അവരെ പരിഗണിക്കാതെ മൂസ -عَلَيْهِ السَّلَامُ- പറഞ്ഞു: നിങ്ങളുടെയും വടികളും കയറുകളും ഇട്ടുകൊള്ളുക. അങ്ങനെ അവർ അവ താഴെയിട്ടപ്പോൾ ജനങ്ങളുടെ കണ്ണുകളെ മാരണത്തിലാക്കുകയും, അതിൻ്റെ യഥാർത്ഥ കാഴ്ചയിൽ നിന്ന് അവരെ തിരിച്ചു കളയുകയും ചെയ്തു. അവർ ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ കണ്ണിൽ വളരെ വലിയ മാരണമായി തോന്നിയ ഒന്നുമായാണ് അവർ വന്നത്. info
التفاسير:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• من حكمة الله ورحمته أن جعل آية كل نبي مما يدركه قومه، وقد تكون من جنس ما برعوا فيه.
• ഓരോ നബിയുടെയും ജനതക്ക് ബോധ്യപ്പെടുന്ന രൂപത്തിലുള്ള ദൃഷ്ടാന്തങ്ങൾ നബിമാർക്ക് നൽകി എന്നത് അല്ലാഹുവിൻ്റെ യുക്തിയും കാരുണ്യവും ബോധ്യപ്പെടുത്തുന്നു. പലപ്പോഴും ഓരോ നബിമാരുടെയും നാട്ടുകാർ കൂടുതൽ പ്രാവീണ്യം നേടിയിട്ടുള്ള കാര്യത്തിലായിരിക്കും അവരുടെ നബിക്ക് ലഭിക്കുന്ന ദൃഷ്ടാന്തം. info

• أنّ فرعون كان عبدًا ذليلًا مهينًا عاجزًا، وإلا لما احتاج إلى الاستعانة بالسحرة في دفع موسى عليه السلام.
• കഴിവുകെട്ടവനും നിന്ദ്യനുമായിരുന്ന ഒരു വിലയില്ലാത്ത അടിമ തന്നെയായിരുന്നു ഫിർഔൻ. അതല്ലായിരുന്നെങ്കിൽ മൂസയെ -عَلَيْهِ السَّلَامُ- പ്രതിരോധിക്കാൻ മാരണക്കാരുടെ സഹായം തേടേണ്ട ആവശ്യം അവനുണ്ടാകുമായിരുന്നില്ലല്ലോ?! info

• يدل على ضعف السحرة - مع اتصالهم بالشياطين التي تلبي مطالبهم - طلبهم الأجر والجاه عند فرعون.
• തങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന പിശാചുക്കളുമായി ബന്ധമുള്ളവരായിരുന്നിട്ടും ഫിർഔനിൽ നിന്ന് പ്രതിഫലവും സ്ഥാനമാനങ്ങളും ആവശ്യപ്പെട്ട മാരണക്കാരുടെ പ്രവൃത്തി അവരുടെ ദൗർബല്യം തെളിയിക്കുന്നു. info