Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm

Numero ng Pahina:close

external-link copy
13 : 67

وَاَسِرُّوْا قَوْلَكُمْ اَوِ اجْهَرُوْا بِهٖ ؕ— اِنَّهٗ عَلِیْمٌۢ بِذَاتِ الصُّدُوْرِ ۟

ജനങ്ങളേ! നിങ്ങളുടെ സംസാരം നിങ്ങൾ രഹസ്യമോ പരസ്യമോ ആകുക. അതെല്ലാം അല്ലാഹു അറിയുന്നതാണ്. തീർച്ചയായും അവൻ തൻ്റെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു; അതിലൊരു കാര്യവും അവന് അവ്യക്തമാവുകയില്ല തന്നെ. info
التفاسير:

external-link copy
14 : 67

اَلَا یَعْلَمُ مَنْ خَلَقَ ؕ— وَهُوَ اللَّطِیْفُ الْخَبِیْرُ ۟۠

എല്ലാത്തിനെയും സൃഷ്ടിച്ചവൻ എല്ലാ രഹസ്യങ്ങളും, രഹസ്യങ്ങളെക്കാൾ സൂക്ഷ്മമായതും അറിയുകയില്ലേ? തൻ്റെ സൃഷ്ടികളോട് അനുകമ്പയുള്ള 'ലത്വീഫും', അവരുടെ സൂക്ഷ്മമായ കാര്യങ്ങളെ വരെ അറിയുന്ന 'ഖബീറു'മാകുന്നു അവൻ. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല. info
التفاسير:

external-link copy
15 : 67

هُوَ الَّذِیْ جَعَلَ لَكُمُ الْاَرْضَ ذَلُوْلًا فَامْشُوْا فِیْ مَنَاكِبِهَا وَكُلُوْا مِنْ رِّزْقِهٖ ؕ— وَاِلَیْهِ النُّشُوْرُ ۟

അവനാകുന്നു ഭൂമിയെ എളുപ്പവും സൗകര്യമുള്ളതുമാക്കി നിങ്ങൾക്ക് താമസയോഗ്യമാക്കി തന്നത്. അതിനാൽ അതിൻ്റെ സകലദിശകളിലേക്കും അറ്റങ്ങളിലേക്കും നിങ്ങൾ സഞ്ചരിക്കുക. അല്ലാഹു അതിൽ നിങ്ങൾക്കായി ഒരുക്കി വെച്ചിട്ടുള്ള അവൻ്റെ ഉപജീവനത്തിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുക. അവനിലേക്ക് മാത്രമാണ് നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടക്കപ്പെടുന്നത്. info
التفاسير:

external-link copy
16 : 67

ءَاَمِنْتُمْ مَّنْ فِی السَّمَآءِ اَنْ یَّخْسِفَ بِكُمُ الْاَرْضَ فَاِذَا هِیَ تَمُوْرُ ۟ۙ

ഉപരിയിലുള്ളവനായ അല്ലാഹു ഖാറൂനിനെ ഭൂമിയിലേക്ക് ആഴ്ത്തിയത് പോലെ, നിങ്ങളുടെ താഴ്ഭാഗത്ത് നിന്ന് -ജീവിക്കാൻ സൗകര്യപ്രദവും വാസയോഗ്യവുമായ- ഭൂമിയെ പിളർത്തുന്നതിനെ കുറിച്ച് നിങ്ങൾ നിർഭയരാണോ? ഉറച്ചു നിന്നിരുന്ന ഭൂമി, അപ്പോൾ നിങ്ങളെയും കൊണ്ട് ആടിയുലഞ്ഞു കൊണ്ടിരിക്കും. info
التفاسير:

external-link copy
17 : 67

اَمْ اَمِنْتُمْ مَّنْ فِی السَّمَآءِ اَنْ یُّرْسِلَ عَلَیْكُمْ حَاصِبًا ؕ— فَسَتَعْلَمُوْنَ كَیْفَ نَذِیْرِ ۟

ഉപരിയിലുള്ളവനായ അല്ലാഹു ലൂത്വ് നബിയുടെ സമൂഹത്തിന് മേൽ വർഷിച്ചതു പോലെ നിങ്ങൾക്ക് മുകളിൽ ആകാശത്ത് നിന്ന് ചരൽക്കൽ വർഷം അയക്കുന്നതിനെ കുറിച്ച് നിങ്ങൾ നിർഭയരാണോ?! എൻ്റെ ശിക്ഷ കണ്മുന്നിൽ കാണുമ്പോൾ എൻ്റെ താക്കീത് നിങ്ങൾക്ക് ബോധ്യപ്പെടുന്നതാണ്. എന്നാൽ ശിക്ഷ നേരിൽ കണ്ടതിന് ശേഷം ആ തിരിച്ചറിവ് നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്യുന്നതല്ല. info
التفاسير:

external-link copy
18 : 67

وَلَقَدْ كَذَّبَ الَّذِیْنَ مِنْ قَبْلِهِمْ فَكَیْفَ كَانَ نَكِیْرِ ۟

ഈ ബഹുദൈവാരാധകർക്ക് മുൻപുള്ള സമൂഹങ്ങളും നിഷേധിച്ചു തള്ളിയിട്ടുണ്ട്. തങ്ങളുടെ നിഷേധത്തിൽ അവർ ഉറച്ചു നിന്നപ്പോൾ അല്ലാഹു അവരുടെ നിഷേധത്തിനും കളവാക്കലിനുമുള്ള ശിക്ഷ ഇറക്കി. അപ്പോൾ എങ്ങനെയുണ്ടായിരുന്നു എൻ്റെ പ്രതിഷേധം? കടുത്ത പ്രതിഷേധം തന്നെയായിരുന്നു അത്; തീർച്ച! info
التفاسير:

external-link copy
19 : 67

اَوَلَمْ یَرَوْا اِلَی الطَّیْرِ فَوْقَهُمْ صٰٓفّٰتٍ وَّیَقْبِضْنَ ؕۘؔ— مَا یُمْسِكُهُنَّ اِلَّا الرَّحْمٰنُ ؕ— اِنَّهٗ بِكُلِّ شَیْءٍ بَصِیْرٌ ۟

(അല്ലാഹുവിനെയും പരലോകത്തെയും) നിഷേധിക്കുന്ന ഇക്കൂട്ടർ അവരുടെ മുകളിലൂടെ വായുവിൽ ചിറകു വിടർത്തിയും കൂട്ടിപ്പിടിച്ചുമെല്ലാം പറക്കുന്ന പക്ഷികളെ വീക്ഷിച്ചിട്ടില്ലേ?! അങ്ങേയറ്റം വിശാലമായ കാരുണ്യമുള്ളവനായ അല്ലാഹുവല്ലാതെ മറ്റാരും ഭൂമിയിൽ പതിക്കാതെ അവയെ താങ്ങിനിർത്തുന്നില്ല. അവൻ എല്ലാ കാര്യവും കണ്ടറിയുന്നവനാകുന്നു; ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. info
التفاسير:

external-link copy
20 : 67

اَمَّنْ هٰذَا الَّذِیْ هُوَ جُنْدٌ لَّكُمْ یَنْصُرُكُمْ مِّنْ دُوْنِ الرَّحْمٰنِ ؕ— اِنِ الْكٰفِرُوْنَ اِلَّا فِیْ غُرُوْرٍ ۟ۚ

ഇസ്ലാമിനെ നിഷേധിക്കുന്നവരേ! അല്ലാഹു നിങ്ങളെ ശിക്ഷിക്കാൻ ഉദ്ദേശിച്ചാൽ അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ തടയാൻ ഒരു സൈന്യവും നിങ്ങൾക്കില്ല. (ഇസ്ലാമിനെ) നിഷേധിച്ചവർ വഞ്ചിതരല്ലാതെ മറ്റൊന്നുമല്ല; പിശാച് അവരെ വഞ്ചിച്ചിരിക്കുന്നു. അവൻ്റെ (വാഗ്ദാനങ്ങളിൽ) അവർ വീണു പോയിരിക്കുന്നു. info
التفاسير:

external-link copy
21 : 67

اَمَّنْ هٰذَا الَّذِیْ یَرْزُقُكُمْ اِنْ اَمْسَكَ رِزْقَهٗ ۚ— بَلْ لَّجُّوْا فِیْ عُتُوٍّ وَّنُفُوْرٍ ۟

അല്ലാഹു അവൻ്റെ ഉപജീവനം നിങ്ങൾക്ക് തടഞ്ഞു വെച്ചാൽ നിങ്ങൾക്ക് ഉപജീവനം നൽകാനും ആരുമില്ല. എന്നാൽ -ചുരുക്കം പറഞ്ഞാൽ- ഇസ്ലാമിനെ നിഷേധിക്കുന്നവർ തങ്ങളുടെ ധിക്കാരത്തിലും അഹങ്കാരത്തിലും തുടർന്നു പോവുകയും, സത്യം സ്വീകരിക്കുന്നതിൽ നിന്ന് വിസമ്മതം പ്രകടിപ്പിക്കുകയും മാത്രമാകുന്നു. info
التفاسير:

external-link copy
22 : 67

اَفَمَنْ یَّمْشِیْ مُكِبًّا عَلٰی وَجْهِهٖۤ اَهْدٰۤی اَمَّنْ یَّمْشِیْ سَوِیًّا عَلٰی صِرَاطٍ مُّسْتَقِیْمٍ ۟

തൻ്റെ മുഖം കുത്തിയ നിലയിൽ തലതിരിഞ്ഞു നടക്കുന്ന ബഹുദൈവാരാധകനാണോ കൂടുതൽ സന്മാർഗത്തിൽ; അതല്ല നേരായ പാതയിൽ നേർക്ക് നടക്കുന്ന (ഇസ്ലാമിൽ) വിശ്വസിച്ച വ്യക്തിയോ?! info
التفاسير:

external-link copy
23 : 67

قُلْ هُوَ الَّذِیْۤ اَنْشَاَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْاَبْصَارَ وَالْاَفْـِٕدَةَ ؕ— قَلِیْلًا مَّا تَشْكُرُوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹു; അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾക്ക് കേൾക്കാനായി കേൾവിയും, കാണാനായി കാഴ്ച്ചയും, ചിന്തിക്കാനായി ഹൃദയങ്ങളും നൽകിയത്. എന്നാൽ അവൻ നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് വളരെ കുറച്ച് മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ. info
التفاسير:

external-link copy
24 : 67

قُلْ هُوَ الَّذِیْ ذَرَاَكُمْ فِی الْاَرْضِ وَاِلَیْهِ تُحْشَرُوْنَ ۟

അല്ലയോ റസൂൽ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹു; അവനാകുന്നു നിങ്ങളെ ഭൂമിയിൽ സൃഷ്ടിച്ചതുംച്ചതും, അവിടെ നിങ്ങളെ വ്യാപിപ്പിച്ചതും. ഒന്നും സൃഷ്ടിക്കാത്ത നിങ്ങളുടെ വിഗ്രഹങ്ങളല്ല തന്നെ. പരലോകത്ത് അവനിലേക്ക് തന്നെയാണ് നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടക്കപ്പെടുക; നിങ്ങളുടെ വിഗ്രഹങ്ങളുടെ അടുക്കലേക്കല്ല. അതിനാൽ അല്ലാഹുവിനെ നിങ്ങൾ ഭയക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക. info
التفاسير:

external-link copy
25 : 67

وَیَقُوْلُوْنَ مَتٰی هٰذَا الْوَعْدُ اِنْ كُنْتُمْ صٰدِقِیْنَ ۟

പുനരുത്ഥാനത്തെ നിഷേധിക്കുന്നവർ അത് സംഭവിക്കില്ലെന്ന വിശ്വാസത്തിൽ പറയുന്നു: മുഹമ്മദ്! നീയും നിൻ്റെ കൂട്ടാളികളും പറയുന്നത് പോലെ പുനരുത്ഥാനം സംഭവിക്കുമെന്നാണെങ്കിൽ, എന്നാണ് നീ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഈ സംഭവം നടക്കുക?! info
التفاسير:

external-link copy
26 : 67

قُلْ اِنَّمَا الْعِلْمُ عِنْدَ اللّٰهِ ۪— وَاِنَّمَاۤ اَنَا نَذِیْرٌ مُّبِیْنٌ ۟

അല്ലയോ റസൂൽ! പറയുക: അന്ത്യനാളിൻ്റെ സമയത്തെ കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു. എപ്പോഴാണ് അത് സംഭവിക്കുക എന്ന് അവനല്ലാതെ മറ്റാർക്കും അറിയുകയില്ല. ഞാൻ വ്യക്തമായ താക്കീതുമായി വന്ന ഒരു താക്കീതുകാരൻ മാത്രമാണ്. info
التفاسير:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• اطلاع الله على ما تخفيه صدور عباده.
* അല്ലാഹുവിൻ്റെ അടിമകൾ അവരുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെക്കുന്നത് അവൻ അറിയുന്നുണ്ട്. info

• الكفر والمعاصي من أسباب حصول عذاب الله في الدنيا والآخرة.
* (ഇസ്ലാമിനെ) നിഷേധിക്കുക എന്നതും തിന്മകൾ പ്രവർത്തിക്കുക എന്നതും ഐഹികലോകത്തും പാരത്രികലോകത്തും അല്ലാഹുവിൻ്റെ ശിക്ഷ ലഭിക്കാൻ കാരണമാകുന്ന കാര്യങ്ങളാണ്. info

• الكفر بالله ظلمة وحيرة، والإيمان به نور وهداية.
* അല്ലാഹുവിനെ നിഷേധിക്കുന്നത് അന്ധകാരവും പരിഭ്രാന്തിയുമാണ് സമ്മാനിക്കുക. അല്ലാഹുവിൽ വിശ്വസിക്കുന്നതാകട്ടെ; പ്രകാശവും സന്മാർഗവുമാണ്. info