Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm

external-link copy
2 : 58

اَلَّذِیْنَ یُظٰهِرُوْنَ مِنْكُمْ مِّنْ نِّسَآىِٕهِمْ مَّا هُنَّ اُمَّهٰتِهِمْ ؕ— اِنْ اُمَّهٰتُهُمْ اِلَّا الّٰٓـِٔیْ وَلَدْنَهُمْ ؕ— وَاِنَّهُمْ لَیَقُوْلُوْنَ مُنْكَرًا مِّنَ الْقَوْلِ وَزُوْرًا ؕ— وَاِنَّ اللّٰهَ لَعَفُوٌّ غَفُوْرٌ ۟

തങ്ങളുടെ സ്ത്രീകളെ 'ദ്വിഹാർ' നടത്തുന്നവർ - എൻ്റെ ഉമ്മയെ പോലെയാണ് നീ എനിക്ക് ഇനി മുതൽ എന്ന് തങ്ങളുടെ ഭാര്യമാരോട് പറയുന്നതിനാണ് ദ്വിഹാർ എന്ന് പറയുന്നത്-; അവർ കളവാണ് യഥാർഥത്തിൽ പറയുന്നത്. അവരുടെ ഭാര്യമാർ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവർ മാത്രമാണ് അവരുടെ മാതാക്കൾ. ഇങ്ങനെയൊക്കെ പറയുക എന്നത് വളരെ വൃത്തികേടും കളവുമാണ്. തീർച്ചയായും അല്ലാഹു ഏറെ വിട്ടു കൊടുക്കുന്ന 'അഫുവ്വും', അങ്ങേയറ്റം പൊറുക്കുന്ന 'ഗഫൂറു'മാകുന്നു. അതിനാൽ ഈ തെറ്റിൽ അകപ്പെട്ടു പോകുന്നവർക്കായി അവൻ അവർക്ക് പാപപരിഹാരമായി 'കഫാറത്' നിശ്ചയിച്ചിരിക്കുന്നു. info
التفاسير:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• لُطْف الله بالمستضعفين من عباده من حيث إجابة دعائهم ونصرتهم.
* അടിച്ചമർത്തപ്പെട്ട തൻ്റെ അടിമകളുടെ പ്രാർഥനകൾ കേൾക്കുന്നതും, അവരെ സഹായിക്കുന്നതും അല്ലാഹുവിന് അവരോടുള്ള അനുകമ്പയാണ്. info

• من رحمة الله بعباده تنوع كفارة الظهار حسب الاستطاعة ليخرج العبد من الحرج.
* 'ദ്വിഹാർ' ചെയ്തു പോയവർക്ക് നിശ്ചയിക്കപ്പെട്ട പാപപരിഹാരം വ്യത്യസ്ത രൂപങ്ങളിലാക്കിയത് അല്ലാഹുവിൻ്റെ കാരുണ്യം ബോധ്യപ്പെടുത്തുന്നു. ഇല്ലെങ്കിൽ അവർ കടുത്ത പ്രയാസത്തിൽ അകപ്പെട്ടു പോയേനേ. info

• في ختم آيات الظهار بذكر الكافرين؛ إشارة إلى أنه من أعمالهم، ثم ناسب أن يورد بعض أحوال الكافرين.
'ദ്വിഹാറി'നെ കുറിച്ചുള്ള ആയത്ത് (ഇസ്ലാമിനെ) നിഷേധിച്ചവരെ കുറിച്ച് പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചതിൽ ഇത്തരം പ്രവർത്തനങ്ങൾ അവരുടെ രീതിയാണെന്ന സൂചനയുണ്ട്. സന്ദർഭോചിതമായി അതിനു ശേഷം അവരുടെ (ഐഹിക-പാരത്രിക) അവസ്ഥകളെ കുറിച്ചും പറഞ്ഞിരിക്കുന്നു. info