Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm

external-link copy
36 : 47

اِنَّمَا الْحَیٰوةُ الدُّنْیَا لَعِبٌ وَّلَهْوٌ ؕ— وَاِنْ تُؤْمِنُوْا وَتَتَّقُوْا یُؤْتِكُمْ اُجُوْرَكُمْ وَلَا یَسْـَٔلْكُمْ اَمْوَالَكُمْ ۟

തീർച്ചയായും ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. അതിനാൽ ബുദ്ധിയുള്ള ഒരാളും തൻ്റെ പരലോകത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് (ഇഹലോകം കാരണത്താൽ) അശ്രദ്ധയിലാകാതിരിക്കട്ടെ! നിങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിക്കുകയുമാണെങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം നിങ്ങൾക്കവൻ - ഒന്നും കുറയാതെ പൂർണ്ണമായി - നൽകുന്നതാണ്. നിങ്ങളുടെ സമ്പാദ്യം മുഴുവൻ അവൻ നിങ്ങളോട് ചോദിക്കുന്നുമില്ല; അതിൽ നിന്ന് നിർബന്ധമായ സകാത്തിൻ്റെ വിഹിതം മാത്രമേ അവൻ ആവശ്യപ്പെടുന്നുള്ളൂ. info
التفاسير:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• سرائر المنافقين وخبثهم يظهر على قسمات وجوههم وأسلوب كلامهم.
* കപടവിശ്വാസികളുടെ രഹസ്യങ്ങളും മ്ലേഛതയും അവരുടെ മുഖങ്ങളിലെ ഭാവമാറ്റങ്ങളിലും, സംസാരശൈലികളിലും പ്രകടമാവും. info

• الاختبار سُنَّة إلهية لتمييز المؤمنين من المنافقين.
* (ഇസ്ലാമിൽ സത്യസന്ധമായി) വിശ്വസിച്ചവരെയും കപടവിശ്വാസികളെയും വേർതിരിച്ചറിയാനുള്ള അല്ലാഹുവിൻ്റെ മാറ്റം വരാത്ത ചര്യയാണ് പരീക്ഷണമെന്നത്. info

• تأييد الله لعباده المؤمنين بالنصر والتسديد.
* അല്ലാഹു അവൻ്റെ വിശ്വാസികളായ ദാസന്മാരെ നേർവഴിയിലാക്കിയുംക്കിയും, സഹായിച്ചും, ഉറപ്പിച്ചു നിർത്തുന്നു. info

• من رفق الله بعباده أنه لا يطلب منهم إنفاق كل أموالهم في سبيل الله.
* അല്ലാഹു അവൻ്റെ ദാസന്മാരിൽ നിന്ന് അവരുടെ സമ്പാദ്യം മുഴുവൻ ആവശ്യപ്പെടുന്നില്ല എന്നത് അവരോട് അവൻ സ്വീകരിച്ച കാരുണ്യവും അനുകമ്പയുമാണ്. info