Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm

external-link copy
58 : 36

سَلٰمٌ ۫— قَوْلًا مِّنْ رَّبٍّ رَّحِیْمٍ ۟

ഈ അനുഗ്രഹങ്ങൾക്കെല്ലാം പുറമെ അവർക്കവിടെ സമാധാനത്തിൻ്റെ അഭിവാദ്യവുമുണ്ടായിരിക്കും. അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനായ (റഹീം) അവരുടെ രക്ഷിതാവിൽ നിന്നവർക്ക് ലഭിക്കുന്ന അഭിവാദ്യമാണത്. അവൻ അവർക്ക് സമാധാനാഭിവാദ്യം അർപ്പിച്ചാൽ എല്ലാ നിലക്കുമുള്ള സമാധാനം അവർക്ക് ലഭിച്ചു കഴിഞ്ഞു. ഒരഭിവാദ്യത്തിനുമില്ലാത്തത്ര ഔന്നത്യമുള്ള, ഏറ്റവും ഉന്നതമായ അഭിവാദ്യം അവർ നേടുകയും ചെയ്തു. info
التفاسير:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• في يوم القيامة يتجلى لأهل الإيمان من رحمة ربهم ما لا يخطر على بالهم.
• അന്ത്യനാളിൽ (അല്ലാഹുവിലുള്ള) വിശ്വാസത്തിൻ്റെ വക്താക്കൾക്ക് അവർക്കായി തങ്ങളുടെ രക്ഷിതാവ് ഒരുക്കി വെച്ചിരിക്കുന്ന -അവർ സങ്കൽപിച്ചിട്ടു പോലുമില്ലാത്ത- കാരുണ്യം പ്രകടമാകുന്നതാണ്. info

• أهل الجنة مسرورون بكل ما تهواه النفوس وتلذه العيون ويتمناه المتمنون.
• മനസ്സുകൾ ആഗ്രഹിക്കുന്നതും കണ്ണുകൾക്ക് കുളിർമ്മയേകുന്നതും സ്വപ്നം കാണുന്നതുമെല്ലാം ലഭിക്കുന്നതിനാൽ സ്വർഗവാസികൾ അങ്ങേയറ്റം സന്തോഷഭരിതരായിരിക്കും. info

• ذو القلب هو الذي يزكو بالقرآن، ويزداد من العلم منه والعمل.
• ഖുർആനിൽ നിന്ന് ജീവിതവിശുദ്ധി ലഭിക്കുകയും, അതിൽ നിന്ന് വിജ്ഞാനവും സൽകർമ്മങ്ങളും വർദ്ധിപ്പിക്കാൻ കഴിയുകയും ചെയ്യുന്നത് (ശുദ്ധമായ) ഹൃദയമുള്ളവർക്കായിരിക്കും. info

• أعضاء الإنسان تشهد عليه يوم القيامة.
• പരലോകത്ത് മനുഷ്യരുടെ അവയവങ്ങൾ അവനെതിരെ സാക്ഷി പറയുന്നതായിരിക്കും. info