పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - పవిత్ర ఖురాన్ యొక్క వివరణ యొక్క సారాంశం యొక్క మలబార్ అనువాదం

ഫാത്വിർ

ఈ సూరహ్ (అధ్యాయం) యొక్క ప్రయోజనాలు:
بيان فقر العباد المطلق إلى فاطر السماوات والأرض، وكمال غناه عنهم.
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവിലേക്ക് എല്ലാനിലക്കും ആവശ്യക്കാരാണ് അടിമകൾ എന്നും, അല്ലാഹു അവരുടെ യാതൊരു ആവശ്യവുമില്ലാത്ത പരിപൂർണ്ണ ധന്യതയുള്ളവനാണെന്നും വിവരിക്കുന്നു. info

external-link copy
1 : 35

اَلْحَمْدُ لِلّٰهِ فَاطِرِ السَّمٰوٰتِ وَالْاَرْضِ جَاعِلِ الْمَلٰٓىِٕكَةِ رُسُلًا اُولِیْۤ اَجْنِحَةٍ مَّثْنٰی وَثُلٰثَ وَرُبٰعَ ؕ— یَزِیْدُ فِی الْخَلْقِ مَا یَشَآءُ ؕ— اِنَّ اللّٰهَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟

ഒരു മുൻമാതൃകയുമില്ലാതെ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹുവിൻ്റെ പ്രാപഞ്ചികമായ തീരുമാനങ്ങൾ നടപ്പിലാക്കുന്ന ദൂതന്മാരെ മലക്കുകളിൽ നിന്ന് നിശ്ചയിച്ചവനാണവൻ. അവരിൽ ചിലർ നബിമാർക്ക് അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു കൊടുക്കുന്നവരുമാണ്. ഏൽപ്പിക്കപ്പെട്ട കാര്യം നിർവ്വഹിക്കാൻ കഴിയുന്ന വിധം അവനവർക്ക് ശക്തി നൽകുകയും ചെയ്തു. അവരിൽ രണ്ട് ചിറകുള്ളവരും മൂന്നും നാലും ചിറകുകളുള്ളവരുമുണ്ട്. തങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യം നടപ്പിൽ വരുത്തുന്നതിനായി അവ ഉപയോഗിച്ചു കൊണ്ട് അവർ പറക്കുന്നു. അല്ലാഹു തൻ്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്ന പോലെ -അവയവമോ ഭംഗിയോ ശബ്ദമോ- വർദ്ധിപ്പിച്ചു നൽകുന്നു. തീർച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊന്നും അസാധ്യമാവുകയില്ല. info
التفاسير:

external-link copy
2 : 35

مَا یَفْتَحِ اللّٰهُ لِلنَّاسِ مِنْ رَّحْمَةٍ فَلَا مُمْسِكَ لَهَا ۚ— وَمَا یُمْسِكْ ۙ— فَلَا مُرْسِلَ لَهٗ مِنْ بَعْدِهٖ ؕ— وَهُوَ الْعَزِیْزُ الْحَكِیْمُ ۟

തീർച്ചയായും എല്ലാ വസ്തുക്കളുടെയും താക്കോലുകൾ അല്ലാഹുവിൻ്റെ പക്കലാണ്. അല്ലാഹു അവൻ്റെ അനുഗ്രഹമായി വല്ല ഉപജീവനമോ സന്മാർഗമോ സൗഭാഗ്യമോ മറ്റോ മനുഷ്യർക്ക് തുറന്നു നൽകിയാൽ അത് തടുത്തു വെക്കാൻ സാധിക്കുന്ന ഒരാളുമില്ല. അതിൽ വല്ലതും അല്ലാഹു പിടിച്ചു വെച്ചാൽ അത് അല്ലാഹു തടഞ്ഞു വെച്ചതിന് ശേഷം തുറന്നു കൊടുക്കാനും ആരുമില്ല. അവനാകുന്നു ഒരാൾക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും വിധിയിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം).
info
التفاسير:

external-link copy
3 : 35

یٰۤاَیُّهَا النَّاسُ اذْكُرُوْا نِعْمَتَ اللّٰهِ عَلَیْكُمْ ؕ— هَلْ مِنْ خَالِقٍ غَیْرُ اللّٰهِ یَرْزُقُكُمْ مِّنَ السَّمَآءِ وَالْاَرْضِ ؕ— لَاۤ اِلٰهَ اِلَّا هُوَ ؗ— فَاَنّٰی تُؤْفَكُوْنَ ۟

ഹേ ജനങ്ങളേ! അല്ലാഹു നിങ്ങൾക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ടും നാവുകൾ കൊണ്ടും ശരീരാവയവങ്ങൾ കൊണ്ട് (സൽകർമ്മങ്ങൾ) പ്രവർത്തിച്ചും സ്മരിക്കുക. ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ വർഷിപ്പിക്കുന്ന മഴയിലൂടെയും, ഭൂമിയിൽ മുളപ്പിച്ചു നൽകിയ ഫലവർഗങ്ങളിലൂടെയും കൃഷിയിലൂടെയും മറ്റും നിങ്ങൾക്ക് ഉപജീവനം നൽകുന്നവനായി അല്ലാഹുവല്ലാത്ത മറ്റൊരു സ്രഷ്ടാവുണ്ടോ?! ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരും തന്നെയില്ല. അപ്പോൾ അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്യുന്നത് എന്നതെല്ലാം (അറിഞ്ഞതിന്) ശേഷം എങ്ങനെയാണ് നിങ്ങൾ ഈ സത്യത്തിൽ നിന്ന് വഴിതിരിച്ചു വിടപ്പെടുകയും, അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, അവന് പങ്കുകാരുണ്ടെന്ന് ജൽപ്പിക്കുകയും ചെയ്യുക?!
info
التفاسير:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• مشهد فزع الكفار يوم القيامة مشهد عظيم.
• പരലോകത്ത് (അല്ലാഹുവിനെ) നിഷേധിച്ചവർക്കുണ്ടാകുന്ന പരിഭ്രാന്തിയുടെ കാഴ്ച വളരെ ഗുരുതരമായ ഒരു കാഴ്ച തന്നെ. info

• محل نفع الإيمان في الدنيا؛ لأنها هي دار العمل.
• (അല്ലാഹുവിൽ) വിശ്വസിക്കുന്നത് ഇഹലോകത്ത് വെച്ചാണെങ്കിലേ ഉപകാരപ്പെടുകയുള്ളൂ. കാരണം, ഇഹലോകമാണ് പ്രവർത്തിക്കാനുള്ള ഇടം. (പരലോകം പ്രതിഫലം നൽകപ്പെടുന്ന സ്ഥലമാണ്). info

• عظم خلق الملائكة يدل على عظمة خالقهم سبحانه.
• മലക്കുകളുടെ ഭീമാകാരമായ സൃഷ്ടിപ്പ് അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിൻ്റെ മഹത്വം ബോധ്യപ്പെടുത്തുന്നു. info