పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - పవిత్ర ఖురాన్ యొక్క వివరణ యొక్క సారాంశం యొక్క మలబార్ అనువాదం

ഹൂദ്

ఈ సూరహ్ (అధ్యాయం) యొక్క ప్రయోజనాలు:
تثبيت النبي والمؤمنين بقصص الأنبياء السابقين، وتشديد الوعيد للمكذبين.
മുൻകഴിഞ്ഞ നബിമാരുടെ ചരിത്രങ്ങൾ വിവരിക്കുന്നതിലൂടെ അല്ലാഹു നബി (ﷺ) ക്കും വിശ്വാസികൾക്കും സ്ഥൈര്യം നൽകുന്നു. അതോടൊപ്പം നിഷേധികൾക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്യുന്നു. info

external-link copy
1 : 11

الٓرٰ ۫— كِتٰبٌ اُحْكِمَتْ اٰیٰتُهٗ ثُمَّ فُصِّلَتْ مِنْ لَّدُنْ حَكِیْمٍ خَبِیْرٍ ۟ۙ

(അലിഫ്-ലാം-റാ). ഇതുപോലുള്ള വചനങ്ങളെക്കുറിച്ച വിശദീകരണം സൂറത്തുൽ ബഖറയിൽ കഴിഞ്ഞുപോയിട്ടുണ്ട്. ഖുർആൻ ഭദ്രമായ ഘടനയും ആശയയവുമുള്ള ഒരു ഗ്രന്ഥമത്രെ. അതിൽ ഒരു കുറവോ പാളിച്ചയോ നിനക്ക് കാണാൻ സാധ്യമല്ല. പിന്നീടതിൽ ഹലാലും ഹറാമും, കൽപനകളും വിരോധങ്ങളും, വാഗ്ദാനവും താക്കീതും, കഥകളും മറ്റും വിശദീകരിക്കപ്പെട്ടിരിക്കുന്നു. നിയമനിർമ്മാണത്തിലും നിയന്ത്രണത്തിലും യുക്തിമാനും, അടിമകളുടെ കാര്യങ്ങളിലും അവരുടെ നന്മകളിലും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിൻ്റെ അടുക്കൽ നിന്നുള്ളതാകുന്നു അത് info
التفاسير:

external-link copy
2 : 11

اَلَّا تَعْبُدُوْۤا اِلَّا اللّٰهَ ؕ— اِنَّنِیْ لَكُمْ مِّنْهُ نَذِیْرٌ وَّبَشِیْرٌ ۟ۙ

മുഹമ്മദ് നബി (ﷺ) ക്ക് അവതരിപ്പിക്കപ്പെട്ട ആയത്തുകളുടെ ഉള്ളടക്കം: അടിമകളെ അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്നതിൽ നിന്ന് വിരോധിക്കുക എന്നതാണ്. ജനങ്ങളെ, നിങ്ങൾ അല്ലാഹുവിൽ അവിശ്വസിക്കുകയും അവനെ ധിക്കരിക്കുകയും ചെയ്താൽ അവൻ്റെ ശിക്ഷയുണ്ടാകുമെന്ന് നിങ്ങളെ ഭയപ്പെടുത്തുന്നവനാകുന്നു ഞാൻ. അവനിൽ വിശ്വസിക്കുകയും അവൻ്റെ മത നിയമങ്ങളനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ അവൻ്റെ പ്രതിഫലം കൊണ്ട് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നവനാണ് ഞാൻ. info
التفاسير:

external-link copy
3 : 11

وَّاَنِ اسْتَغْفِرُوْا رَبَّكُمْ ثُمَّ تُوْبُوْۤا اِلَیْهِ یُمَتِّعْكُمْ مَّتَاعًا حَسَنًا اِلٰۤی اَجَلٍ مُّسَمًّی وَّیُؤْتِ كُلَّ ذِیْ فَضْلٍ فَضْلَهٗ ؕ— وَاِنْ تَوَلَّوْا فَاِنِّیْۤ اَخَافُ عَلَیْكُمْ عَذَابَ یَوْمٍ كَبِیْرٍ ۟

ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും അവനോടുള്ള ബാധ്യതകളിൽ സംഭവിച്ചിട്ടുള്ള വീഴ്ചകൾക്ക് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ ഇഹലോകത്ത് നിർണിതമായ നിങ്ങളുടെ അവധി അവസാനിക്കുന്നത് വരെ അവൻ നിങ്ങൾക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുന്നതാണ്. അവനെ അനുസരിക്കുന്ന കാര്യത്തിലും സൽപ്രവർത്തനങ്ങളിലും ഉദാരത കാണിക്കുന്നവർക്ക് തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം പൂർണമായും നൽകുകയും ചെയ്യുന്നതാണ്. എൻ്റെ രക്ഷിതാവിങ്കൽ നിന്നും ഞാൻ കൊണ്ടുവന്ന വിശ്വാസത്തിൽ നിന്നും നിങ്ങൾ തിരിഞ്ഞുകളയുന്ന പക്ഷം ഖിയാമത്ത് നാളാകുന്ന ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേൽ ഞാൻ നിശ്ചയമായും ഭയപ്പെടുന്നു. info
التفاسير:

external-link copy
4 : 11

اِلَی اللّٰهِ مَرْجِعُكُمْ ۚ— وَهُوَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟

ജനങ്ങളേ, അല്ലാഹുവിങ്കലേക്ക് മാത്രമാണ് നിങ്ങളുടെ മടക്കം. അവൻ എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ. ഒന്നും അവന് അശക്തമാവുകയില്ല. നിങ്ങൾ മരണപ്പെട്ട ശേഷം നിങ്ങളെ ജീവിപ്പിക്കാനും വിചാരണ നടത്താനും അവൻ അശക്തനല്ല. info
التفاسير:

external-link copy
5 : 11

اَلَاۤ اِنَّهُمْ یَثْنُوْنَ صُدُوْرَهُمْ لِیَسْتَخْفُوْا مِنْهُ ؕ— اَلَا حِیْنَ یَسْتَغْشُوْنَ ثِیَابَهُمْ ۙ— یَعْلَمُ مَا یُسِرُّوْنَ وَمَا یُعْلِنُوْنَ ۚ— اِنَّهٗ عَلِیْمٌۢ بِذَاتِ الصُّدُوْرِ ۟

ശ്രദ്ധിക്കുക: മുശ്രിക്കുകൾ അല്ലാഹുവിനെക്കുറിച്ച അജ്ഞത നിമിത്തം അവരുടെ ഹൃദയങ്ങളിലുള്ള സംശയങ്ങളെ അല്ലാഹുവിൽ നിന്ന് ഒളിപ്പിക്കാൻ വേണ്ടി തങ്ങളുടെ നെഞ്ചുകൾ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവർ തങ്ങളുടെ വസ്ത്രങ്ങൾകൊണ്ട് പുതച്ച് മൂടുമ്പോൾ പോലും അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവൻ അറിയുന്നു. തീർച്ചയായും അവൻ നെഞ്ചകങ്ങളിൽ മറച്ചുവെച്ചത് അറിയുന്നവനാകുന്നു info
التفاسير:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• إن الخير والشر والنفع والضر بيد الله دون ما سواه.
• നന്മയും തിന്മയും ഉപകാരവും ഉപദ്രവവുംഅല്ലാഹുവിൻ്റെ കൈയിലാകുന്നു. മറ്റാരുടേതുമല്ല. info

• وجوب اتباع الكتاب والسُّنَّة والصبر على الأذى وانتظار الفرج من الله.
• ഖുർആനും സുന്നത്തും പിൻപറ്റലും, ഉപദ്രവങ്ങളിൽ ക്ഷമിക്കലും, അല്ലാഹുവിൽ നിന്നുള്ള മോചനം പ്രതീക്ഷിക്കലും നിർബന്ധമാണ്. info

• آيات القرآن محكمة لا يوجد فيها خلل ولا باطل، وقد فُصِّلت الأحكام فيها تفصيلًا تامَّا.
• ഖുർആൻ ഖണ്ഡിതമാണ്. അതിൽ അസത്യങ്ങളോ പാളിച്ചകളോ ഇല്ല. അതിൽ വിധികൾ പൂർണമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു. info

• وجوب المسارعة إلى التوبة والندم على الذنوب لنيل المطلوب والنجاة من المرهوب.
• പാപങ്ങളിൽ നിന്ന് ഖേദിച്ചു മടങ്ങലും പശ്ചാത്താപത്തിന് ധൃതിപ്പെടലും നിർബന്ധമാണ്. ഉദ്ദേശങ്ങൾ നേടാനും ഭയപ്പെടുന്ന കാര്യങ്ങളിൽ നിന്ന് മോചനത്തിനും അതാണ് വേണ്ടത്. info