د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

ഇൻശിഖാഖ്

د سورت د مقصدونو څخه:
تذكير الإنسان برجوعه لربه، وبيان ضعفه، وتقلّب الأحوال به.
മനുഷ്യൻ തൻ്റെ രക്ഷിതാവിലേക്ക് മടങ്ങുന്നതിനെ കുറിച്ചും, അവൻ്റെ ദുർബലതയെ കുറിച്ചും, അവൻ്റെ അവസ്ഥകൾ മാറിമറിയുന്നതിനെ കുറിച്ചും ഓർമ്മപ്പെടുത്തുന്നു. info

external-link copy
1 : 84

اِذَا السَّمَآءُ انْشَقَّتْ ۟ۙ

മലക്കുകൾ ഇറങ്ങി വരുന്നത് കാരണത്താൽ ആകാശം പൊട്ടിപ്പിളർന്നാൽ; info
التفاسير:

external-link copy
2 : 84

وَاَذِنَتْ لِرَبِّهَا وَحُقَّتْ ۟ۙ

ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും. info
التفاسير:

external-link copy
3 : 84

وَاِذَا الْاَرْضُ مُدَّتْ ۟ؕ

മാവ് പരത്തപ്പെടുന്നതു പോലെ ഭൂമിയെ അല്ലാഹു പരത്തിയാൽ info
التفاسير:

external-link copy
4 : 84

وَاَلْقَتْ مَا فِیْهَا وَتَخَلَّتْ ۟ۙ

ഭൂമി അതിലുള്ള നിധികളും സമ്പാദ്യങ്ങളും പുറന്തള്ളുകയും, അവയിൽ നിന്നെല്ലാം മുക്തമാവുകയും ചെയ്താൽ. info
التفاسير:

external-link copy
5 : 84

وَاَذِنَتْ لِرَبِّهَا وَحُقَّتْ ۟ؕ

ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും. info
التفاسير:

external-link copy
6 : 84

یٰۤاَیُّهَا الْاِنْسَانُ اِنَّكَ كَادِحٌ اِلٰی رَبِّكَ كَدْحًا فَمُلٰقِیْهِ ۟ۚ

അല്ലയോ മനുഷ്യാ! നീ ഒന്നല്ലെങ്കിൽ നന്മയോ, അതല്ലെങ്കിൽ തിന്മയോ പ്രവർത്തിക്കുന്നവനായി കൊണ്ട് നിൻ്റെ രക്ഷിതാവിനെ അന്ത്യനാളിൽ കണ്ടുമുട്ടുന്നതാണ്. അവൻ നിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്. info
التفاسير:

external-link copy
7 : 84

فَاَمَّا مَنْ اُوْتِیَ كِتٰبَهٗ بِیَمِیْنِهٖ ۟ۙ

എന്നാൽ ഏതൊരാൾക്ക് തൻ്റെ പ്രവർത്തനങ്ങളുടെ രേഖ വലതു കയ്യിൽ നൽകപ്പെട്ടുവോ; info
التفاسير:

external-link copy
8 : 84

فَسَوْفَ یُحَاسَبُ حِسَابًا یَّسِیْرًا ۟ۙ

അവനെ അല്ലാഹു വളരെ എളുപ്പമുള്ള ഒരു വിചാരണക്ക് വിധേയനാക്കുന്നതാണ്; ഒരു ശിക്ഷയും വിധിക്കാതെ, അവൻ ചെയ്ത പ്രവർത്തനങ്ങൾ അവന് കാണിച്ചു കൊടുക്കുക മാത്രമാണുണ്ടാവുക. info
التفاسير:

external-link copy
9 : 84

وَّیَنْقَلِبُ اِلٰۤی اَهْلِهٖ مَسْرُوْرًا ۟ؕ

അവൻ തൻ്റെ കുടുംബക്കാരുടെ അടുക്കലേക്ക് സന്തോഷവാനായി തിരിച്ചു പോകും. info
التفاسير:

external-link copy
10 : 84

وَاَمَّا مَنْ اُوْتِیَ كِتٰبَهٗ وَرَآءَ ظَهْرِهٖ ۟ۙ

എന്നാൽ ഏതൊരുവന് അവൻ്റെ മുതുകിന് പിന്നിലൂടെ, ഇടതു കയ്യിൽ തൻ്റെ രേഖ നൽകപ്പെട്ടുവോ; info
التفاسير:

external-link copy
11 : 84

فَسَوْفَ یَدْعُوْا ثُبُوْرًا ۟ۙ

സ്വയം നാശമേ എന്നവൻ വിലപിച്ചു കൊണ്ടിരിക്കും. info
التفاسير:

external-link copy
12 : 84

وَّیَصْلٰی سَعِیْرًا ۟ؕ

അവൻ നരകത്തിൻ്റെ തീയിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യും. info
التفاسير:

external-link copy
13 : 84

اِنَّهٗ كَانَ فِیْۤ اَهْلِهٖ مَسْرُوْرًا ۟ؕ

അവൻ ഇഹലോകജീവിതത്തിൽ തൻ്റെ കുടുംബത്തോടൊപ്പം, അവൻ നിലകൊള്ളുന്ന നിഷേധത്തിലും തിന്മകളിലും സന്തോഷവാനായി ജീവിച്ചിരുന്നവനായിരുന്നു. info
التفاسير:

external-link copy
14 : 84

اِنَّهٗ ظَنَّ اَنْ لَّنْ یَّحُوْرَ ۟ۚۛ

തൻ്റെ മരണത്തിന് ശേഷം ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടങ്ങേണ്ടി വരികയേ ഇല്ലെന്ന് അവൻ ധരിച്ചു. info
التفاسير:

external-link copy
15 : 84

بَلٰۤی ۛۚ— اِنَّ رَبَّهٗ كَانَ بِهٖ بَصِیْرًا ۟ؕ

അതെ! അവനെ അല്ലാഹു ആദ്യം സൃഷ്ടിച്ചതു പോലെ ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരിക തന്നെ ചെയ്യുന്നതാണ്. അവൻ്റെ രക്ഷിതാവ് അവൻ്റെ അവസ്ഥ കാണുന്നവനാകുന്നു. ഒന്നും അവനിൽ നിന്നും മറഞ്ഞുപോകുന്നില്ല. അവൻ്റെ പ്രവർത്തനങ്ങൾക്കനുസരിച്ച് അവൻ പ്രതിഫലം നൽകുകയും ചെയ്യും. info
التفاسير:

external-link copy
16 : 84

فَلَاۤ اُقْسِمُ بِالشَّفَقِ ۟ۙ

സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ കാണപ്പെടുന്ന അസ്തമയശോഭ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
17 : 84

وَالَّیْلِ وَمَا وَسَقَ ۟ۙ

രാത്രിയെ കൊണ്ടും അതിൽ ഒരുമിച്ചു ചേർക്കപ്പെട്ടവ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
18 : 84

وَالْقَمَرِ اِذَا اتَّسَقَ ۟ۙ

ചന്ദ്രൻ ഒരുമിച്ചു കൂടുകയും, പൂർണ്ണചന്ദ്രനായി തീരുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
19 : 84

لَتَرْكَبُنَّ طَبَقًا عَنْ طَبَقٍ ۟ؕ

അല്ലയോ ജനങ്ങളേ! നിങ്ങൾ ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക് കയറിക്കൊണ്ടേ ഇരിക്കുന്നവരാണ്. ബീജത്തിൽ നിന്നും അണ്ഡമായും ശേഷം സിക്താണ്ഡമായും തീരുന്നത് പോലെ. ജീവിതത്തിൽ നിന്ന് മരണത്തിലേക്കും, ശേഷം പുനരുജ്ജീവനത്തിലേക്കും. info
التفاسير:

external-link copy
20 : 84

فَمَا لَهُمْ لَا یُؤْمِنُوْنَ ۟ۙ

(ഇസ്ലാമിനെ) നിഷേധിച്ച ഇക്കൂട്ടർക്കെന്തു പറ്റി? അവർ അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കുന്നില്ല. info
التفاسير:

external-link copy
21 : 84

وَاِذَا قُرِئَ عَلَیْهِمُ الْقُرْاٰنُ لَا یَسْجُدُوْنَ ۟

അവർക്ക് ഖുർആൻ ഓതികേൾപ്പിക്കപ്പെട്ടാൽ അവർ തങ്ങളുടെ രക്ഷിതാവിന് സുജൂദ് (സാഷ്ടാംഘം) ചെയ്യുന്നുമില്ല. info
التفاسير:

external-link copy
22 : 84

بَلِ الَّذِیْنَ كَفَرُوْا یُكَذِّبُوْنَ ۟ؗۖ

പക്ഷേ ഇസ്ലാമിനെ നിഷേധിച്ചവർ അവരുടെ റസൂൽ അവർക്ക് കൊണ്ടു വന്നതിനെ കളവാക്കുകയാണ്. info
التفاسير:

external-link copy
23 : 84

وَاللّٰهُ اَعْلَمُ بِمَا یُوْعُوْنَ ۟ؗۖ

അവരുടെ ഹൃദയങ്ങൾ മൂടിവെക്കുന്നതിനെ കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അല്ലാഹുവിന് മറഞ്ഞു പോവുകയില്ല. info
التفاسير:

external-link copy
24 : 84

فَبَشِّرْهُمْ بِعَذَابٍ اَلِیْمٍ ۟ۙ

അല്ലയോ റസൂലേ! അവരെ കാത്തിരിക്കുന്ന വേദനാജനകമായ ശിക്ഷയെ കുറിച്ച് അവരെ അറിയിക്കുക. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• خضوع السماء والأرض لربهما.
* ആകാശവും ഭൂമിയും അവയുടെ രക്ഷിതാവിന് കീഴൊതുങ്ങുന്നു. info

• كل إنسان ساعٍ إما لخير وإما لشرّ.
* എല്ലാ മനുഷ്യരും പരിശ്രമിക്കുന്നവരാണ്; ഒന്നല്ലെങ്കിൽ നന്മക്കോ അല്ലെങ്കിൽ തിന്മക്കോ വേണ്ടി. info

• علامة السعادة يوم القيامة أخذ الكتاب باليمين، وعلامة الشقاء أخذه بالشمال.
* അന്ത്യനാളിൽ സൗഭാഗ്യം നേടിയവൻ്റെ അടയാളം അവൻ്റെ ഗ്രന്ഥം വലതു കയ്യിൽ വാങ്ങുക എന്നതാണ്. ദൗർഭാഗ്യത്തിൻ്റെ അടയാളം ഇടതു കയ്യിൽ വാങ്ങുന്നതും. info

external-link copy
25 : 84

اِلَّا الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَهُمْ اَجْرٌ غَیْرُ مَمْنُوْنٍ ۟۠

അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ; അവർക്ക് ഒരിക്കലും മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്; സ്വർഗമാണത്. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• يكون ابتلاء المؤمن على قدر إيمانه.
* (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അവരുടെ വിശ്വാസത്തിൻ്റെ ശക്തിയനുസരിച്ച് പരീക്ഷണങ്ങൾ ഉണ്ടായിരിക്കും. info

• إيثار سلامة الإيمان على سلامة الأبدان من علامات النجاة يوم القيامة.
* (ഇസ്ലാമിലുള്ള) വിശ്വാസ സംരക്ഷണത്തിന് ജീവൻ സംരക്ഷിക്കുന്നതിനെക്കാൾ പ്രാധാന്യം കൽപ്പിക്കുക എന്നത് അന്ത്യനാളിലെ വിജയത്തിൻ്റെ അടയാളമാണ്. info

• التوبة بشروطها تهدم ما قبلها.
* നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള പശ്ചാത്താപം മുൻ കഴിഞ്ഞ തിന്മകളെ ഇല്ലാതാക്കുന്നതാണ്. info