د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

മുദ്ദഥ്ഥിർ

د سورت د مقصدونو څخه:
الأمر بالاجتهاد في دعوة المكذبين، وإنذارهم بالآخرة والقرآن.
നിഷേധികളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിൽ ശക്തമായ പരിശ്രമം നടത്താനും, പരലോകത്തെ കുറിച്ച് വിവരിച്ചു കൊണ്ടും ഖുർആൻ കൊണ്ടും അവർക്ക് താക്കീത് നൽകണമെന്നുമുള്ള കൽപ്പന. info

external-link copy
1 : 74

یٰۤاَیُّهَا الْمُدَّثِّرُ ۟ۙ

അല്ലയോ വസ്ത്രം കൊണ്ട് മൂടിയവനേ! നബി -ﷺ- യാണ് ഉദ്ദേശം. info
التفاسير:

external-link copy
2 : 74

قُمْ فَاَنْذِرْ ۟ۙ

എഴുന്നേറ്റ് നിൽക്കുക! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുക! info
التفاسير:

external-link copy
3 : 74

وَرَبَّكَ فَكَبِّرْ ۟ۙ

നിൻ്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും; info
التفاسير:

external-link copy
4 : 74

وَثِیَابَكَ فَطَهِّرْ ۟ۙ

തിന്മകളിൽ നിന്ന് നിന്നെ ശുദ്ധിയാക്കുകയും, മലിനതകളിൽ നിന്ന് നിൻ്റെ വസ്ത്രം ശുദ്ധീകരിക്കുകയും ചെയ്യുക. info
التفاسير:

external-link copy
5 : 74

وَالرُّجْزَ فَاهْجُرْ ۟ۙ

വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് നീ അകന്നു നിൽക്കുക. info
التفاسير:

external-link copy
6 : 74

وَلَا تَمْنُنْ تَسْتَكْثِرُ ۟ۙ

നീ ചെയ്ത സൽകർമ്മങ്ങൾ ധാരാളമുണ്ടല്ലോ എന്ന ധാരാണയിൽ അല്ലാഹുവിനോട് സ്വയം മേന്മ പറയാതിരിക്കുക. info
التفاسير:

external-link copy
7 : 74

وَلِرَبِّكَ فَاصْبِرْ ۟ؕ

നീ നേരിടുന്ന ഉപദ്രവങ്ങളിൽ അല്ലാഹുവിന് വേണ്ടി ക്ഷമ കൈക്കൊള്ളുക. info
التفاسير:

external-link copy
8 : 74

فَاِذَا نُقِرَ فِی النَّاقُوْرِ ۟ۙ

എന്നാൽ കാഹളത്തിൽ രണ്ടാമതും ഊതപ്പെട്ടാൽ. info
التفاسير:

external-link copy
9 : 74

فَذٰلِكَ یَوْمَىِٕذٍ یَّوْمٌ عَسِیْرٌ ۟ۙ

അന്നേ ദിവസം വളരെ കഠിനമായ ദിവസമായിരിക്കും. info
التفاسير:

external-link copy
10 : 74

عَلَی الْكٰفِرِیْنَ غَیْرُ یَسِیْرٍ ۟

അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവർക്ക് എളുപ്പമില്ലാത്ത ദിവസം. info
التفاسير:

external-link copy
11 : 74

ذَرْنِیْ وَمَنْ خَلَقْتُ وَحِیْدًا ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! മാതാവിൻ്റെ ഗർഭപാത്രത്തിൽ മറ്റാരുടെയും സഹായമില്ലാതെ ഞാൻ സൃഷ്ടിച്ചവനെ എനിക്ക് വിട്ടേക്ക്. അന്നവന് സമ്പാദ്യമോ സന്താനമോ ഇല്ലായിരുന്നു. (വലീദ് ബ്നു മുഗീറഃയാണ് ഉദ്ദേശം). info
التفاسير:

external-link copy
12 : 74

وَّجَعَلْتُ لَهٗ مَالًا مَّمْدُوْدًا ۟ۙ

അവന് നാം ധാരാളം സമ്പാദ്യം നൽകുകയും ചെയ്തു. info
التفاسير:

external-link copy
13 : 74

وَّبَنِیْنَ شُهُوْدًا ۟ۙ

അവനോടൊപ്പം എപ്പോഴും എല്ലാ സദസ്സുകളിലും സന്നിഹിതരായിരിക്കുന്ന മക്കളെയും നാമവന് നൽകി. അവന് ധാരാളം സമ്പാദ്യമുള്ളത് കൊണ്ട് ജോലിക്കായി ദൂരപ്രദേശങ്ങളിലേക്ക് അവർ പോകേണ്ടി വരുന്നില്ല. info
التفاسير:

external-link copy
14 : 74

وَّمَهَّدْتُّ لَهٗ تَمْهِیْدًا ۟ۙ

അവന് നാം ജീവിതസുഖങ്ങളും ഉപജീവനവും സമ്പാദ്യവുമെല്ലാം വിശാലമാക്കി നൽകി. info
التفاسير:

external-link copy
15 : 74

ثُمَّ یَطْمَعُ اَنْ اَزِیْدَ ۟ۙ

ഇതെല്ലാം നൽകിയതിന് ശേഷവും, അവൻ എന്നെ നിഷേധിച്ചു. എങ്കിലും നാം അവന് വർദ്ധിപ്പിച്ചു നൽകണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്. info
التفاسير:

external-link copy
16 : 74

كَلَّا ؕ— اِنَّهٗ كَانَ لِاٰیٰتِنَا عَنِیْدًا ۟ؕ

അവൻ ധരിച്ചതു പോലെയൊന്നുമല്ല കാര്യം! അവൻ നമ്മുടെ ദൂതൻ്റെ മേൽ നാം അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളോട് കടുത്ത ശത്രുത പ്രകടിപ്പിക്കുന്നവനും, അവയെ നിഷേധിക്കുന്നവനുമായിരിക്കുന്നു. info
التفاسير:

external-link copy
17 : 74

سَاُرْهِقُهٗ صَعُوْدًا ۟ؕ

അവന് സഹിക്കാൻ കഴിയാത്ത ഒരു ശിക്ഷ അവൻ്റെ മേൽ നാം കെട്ടിവെക്കുന്നതാണ്. info
التفاسير:

external-link copy
18 : 74

اِنَّهٗ فَكَّرَ وَقَدَّرَ ۟ۙ

ഈ അനുഗ്രഹങ്ങളെല്ലാം ചൊരിഞ്ഞു കൊടുത്തതിന് ശേഷവും, ഈ നിഷേധി ഖുർആനിനെ തകർക്കാൻ എന്തു പറയുമെന്നാണ് ചിന്തിച്ചത്. അതിനായി ചിലതെല്ലാം അവൻ മനസ്സിൽ കണക്കു കൂട്ടുകയും ചെയ്തു. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• المشقة تجلب التيسير.
* പ്രയാസങ്ങൾ എളുപ്പത്തിലേക്ക് വഴിമാറും. info

• وجوب الطهارة من الخَبَث الظاهر والباطن.
* ബാഹ്യവും ആന്തരികവുമായ മാലിന്യങ്ങളിൽ നിന്ന് ശുദ്ധിയാകൽ നിർബന്ധമാണ്. info

• الإنعام على الفاجر استدراج له وليس إكرامًا.
* അതിക്രമികൾക്ക് അനുഗ്രഹങ്ങൾ നൽകുന്നത് അവനെ വഴിയെ പിടികൂടുന്നതിനാണ്; അവയൊന്നും ആദരവല്ല. info