د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

د مخ نمبر:close

external-link copy
51 : 56

ثُمَّ اِنَّكُمْ اَیُّهَا الضَّآلُّوْنَ الْمُكَذِّبُوْنَ ۟ۙ

പിന്നീട് നിങ്ങൾ -പുനരുത്ഥാനത്തെ നിഷേധിക്കുകയും, അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് തെറ്റിപ്പോവുകയും ചെയ്ത നിങ്ങൾ- ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സക്ഖൂം എന്ന വൃക്ഷത്തിൻ്റെ ഫലങ്ങൾ ഭക്ഷിക്കുക തന്നെ ചെയ്യുന്നതാണ്. ഏറ്റവും ഉപദ്രവകരവും മ്ലേഛവുമായ ഫലമത്രെ അത്.
info
التفاسير:

external-link copy
52 : 56

لَاٰكِلُوْنَ مِنْ شَجَرٍ مِّنْ زَقُّوْمٍ ۟ۙ

പിന്നീട് നിങ്ങൾ -പുനരുത്ഥാനത്തെ നിഷേധിക്കുകയും, അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് തെറ്റിപ്പോവുകയും ചെയ്ത നിങ്ങൾ- ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സക്ഖൂം എന്ന വൃക്ഷത്തിൻ്റെ ഫലങ്ങൾ ഭക്ഷിക്കുക തന്നെ ചെയ്യുന്നതാണ്. ഏറ്റവും ഉപദ്രവകരവും മ്ലേഛവുമായ ഫലമത്രെ അത്.
info
التفاسير:

external-link copy
53 : 56

فَمَالِـُٔوْنَ مِنْهَا الْبُطُوْنَ ۟ۚ

ആ കയ്പ്പേറിയ മരത്തിൽ നിന്ന് ഭക്ഷിച്ച് നിങ്ങളുടെ കാലിവയറുകൾ നിങ്ങൾ നിറക്കുന്നവരാകുന്നു. info
التفاسير:

external-link copy
54 : 56

فَشٰرِبُوْنَ عَلَیْهِ مِنَ الْحَمِیْمِ ۟ۚ

അതോടൊപ്പം കടുത്ത ചൂടുള്ള, തിളച്ചു പൊള്ളുന്ന വെള്ളം കുടിക്കുന്നവരുമാകുന്നു. info
التفاسير:

external-link copy
55 : 56

فَشٰرِبُوْنَ شُرْبَ الْهِیْمِ ۟ؕ

രോഗബാധ കാരണത്താൽ ദാഹമവസാനിക്കാതെ, ആർത്തിയോടെ വെള്ളം കുടിക്കുന്ന ഒട്ടകത്തെ പോലെ നിങ്ങളത് ധാരാളമായി കുടിക്കുന്നതാണ്. info
التفاسير:

external-link copy
56 : 56

هٰذَا نُزُلُهُمْ یَوْمَ الدِّیْنِ ۟ؕ

ഈ പറയപ്പെട്ട കയ്പ്പേറിയ ഭക്ഷണവും, തിളച്ചു മറിയുന്ന വെള്ളവുമായിരിക്കും പ്രതിഫലനാളിൽ അവരെ വരവേൽക്കുക. info
التفاسير:

external-link copy
57 : 56

نَحْنُ خَلَقْنٰكُمْ فَلَوْلَا تُصَدِّقُوْنَ ۟

പുനരുത്ഥാനത്തെ നിഷേധിക്കുന്നവരേ! അസ്തിത്വമേ ഇല്ലാതിരുന്ന നിങ്ങളെ ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചവൻ നാമാകുന്നു. അപ്പോൾ നിങ്ങളുടെ മരണ ശേഷം (ഒരിക്കൽ കൂടി) നിങ്ങളെ നാം പുനരുജ്ജീവിപ്പിക്കുമെന്നത് എന്തു കൊണ്ട് നിങ്ങൾക്ക് സത്യപ്പെടുത്തി കൂടാ?! info
التفاسير:

external-link copy
58 : 56

اَفَرَءَیْتُمْ مَّا تُمْنُوْنَ ۟ؕ

അല്ലയോ ജനങ്ങളേ! അപ്പോൾ നിങ്ങളുടെ ഇണകളുടെ ഗർഭാശയങ്ങളിൽ നിങ്ങൾ നിക്ഷേപിക്കുന്ന ശുക്ലത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? info
التفاسير:

external-link copy
59 : 56

ءَاَنْتُمْ تَخْلُقُوْنَهٗۤ اَمْ نَحْنُ الْخٰلِقُوْنَ ۟

നിങ്ങളാണോ അത് സൃഷ്ടിച്ചത്?! അതല്ല, നാമാണോ അത് സൃഷ്ടിക്കുന്നവൻ?! info
التفاسير:

external-link copy
60 : 56

نَحْنُ قَدَّرْنَا بَیْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوْقِیْنَ ۟ۙ

നാം നിങ്ങൾക്കിടയിൽ മരണം കണക്കാക്കിയിരിക്കുന്നു. നിങ്ങളിൽ ഓരോരുത്തർക്കും നിർണ്ണിതമായ ഒരു അവധിയുണ്ട്. അത് നേരത്തെയാവുകയോ വൈകുകയോ ചെയ്യില്ല. നാമാകട്ടെ ഒരിക്കലും അശക്തനാവുകയുമില്ല; info
التفاسير:

external-link copy
61 : 56

عَلٰۤی اَنْ نُّبَدِّلَ اَمْثَالَكُمْ وَنُنْشِئَكُمْ فِیْ مَا لَا تَعْلَمُوْنَ ۟

നിങ്ങൾക്കറിവുള്ള സൃഷ്ടിപ്പും രൂപവും മാറ്റം വരുത്താനും, നിങ്ങൾക്കറിയാത്ത സൃഷ്ടിപ്പിലും രൂപത്തിലും നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുവാനും (നാം അശകതനല്ല). info
التفاسير:

external-link copy
62 : 56

وَلَقَدْ عَلِمْتُمُ النَّشْاَةَ الْاُوْلٰی فَلَوْلَا تَذَكَّرُوْنَ ۟

എങ്ങനെയാണ് നാം നിങ്ങളെ ആദ്യ തവണ സൃഷ്ടിച്ചതെന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ട്. അങ്ങനെ ആദ്യ തവണ നിങ്ങളെ സൃഷ്ടിച്ചവന് മരണശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നത് നിങ്ങൾ പരിഗണിക്കുകയും, അറിയുകയും ചെയ്യുന്നില്ലേ?! info
التفاسير:

external-link copy
63 : 56

اَفَرَءَیْتُمْ مَّا تَحْرُثُوْنَ ۟ؕ

ഭൂമിയിൽ നിങ്ങൾ വിതറിയ വിത്തുകളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? info
التفاسير:

external-link copy
64 : 56

ءَاَنْتُمْ تَزْرَعُوْنَهٗۤ اَمْ نَحْنُ الزّٰرِعُوْنَ ۟

ആ വിതറിയ വിത്തുകളെ മുളപ്പിക്കുന്നത് നിങ്ങളാണോ?! അതല്ല, നാമാണോ അത് മുളപ്പിക്കുന്നത്?! info
التفاسير:

external-link copy
65 : 56

لَوْ نَشَآءُ لَجَعَلْنٰهُ حُطَامًا فَظَلْتُمْ تَفَكَّهُوْنَ ۟

ആ വിളവ് തുരുമ്പാക്കി മാറ്റണമെന്ന് നാം ഉദ്ദേശിച്ചിരുന്നെങ്കിൽ, അത് പാകമാവുകയും വിളവെടുക്കാനാവുകയും ചെയ്യുമ്പോൾ അപ്രകാരം നാം അതിനെ തുരുമ്പാക്കി മാറ്റുമായിരുന്നു. അതിനെന്തു സംഭവിച്ചുവെന്ന് അത്ഭുതം കൂറി നിൽക്കുക (മാത്രമേ) നിങ്ങൾക്ക് കഴിയൂ. info
التفاسير:

external-link copy
66 : 56

اِنَّا لَمُغْرَمُوْنَ ۟ۙ

നിങ്ങൾ പറയും: നാം ചിലവഴിച്ചതെല്ലാം നഷ്ടത്തിലായി. നാം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. info
التفاسير:

external-link copy
67 : 56

بَلْ نَحْنُ مَحْرُوْمُوْنَ ۟

അല്ല, നാം ഉപജീവനം തടയപ്പെട്ടവരാകുന്നു. info
التفاسير:

external-link copy
68 : 56

اَفَرَءَیْتُمُ الْمَآءَ الَّذِیْ تَشْرَبُوْنَ ۟ؕ

ദാഹിച്ചാൽ നിങ്ങളെടുത്തു കുടിക്കുന്ന വെള്ളത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? info
التفاسير:

external-link copy
69 : 56

ءَاَنْتُمْ اَنْزَلْتُمُوْهُ مِنَ الْمُزْنِ اَمْ نَحْنُ الْمُنْزِلُوْنَ ۟

ആകാശത്തുള്ള കാർമേഘങ്ങളിൽ നിന്ന് നിങ്ങളാണോ അത് ഇറക്കിയത്?! അതല്ല, നാമാണോ അത് ഇറക്കി തന്നത്?! info
التفاسير:

external-link copy
70 : 56

لَوْ نَشَآءُ جَعَلْنٰهُ اُجَاجًا فَلَوْلَا تَشْكُرُوْنَ ۟

ആ വെള്ളം കടുത്ത ഉപ്പുള്ളതാക്കി മാറ്റുവാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. കുടിക്കാനോ കാലികൾക്ക് നൽകാനോ അതുപകരിക്കാതെയാകും. എന്നിരിക്കെ നിങ്ങളോടുള്ള കാരുണ്യമായി, ശുദ്ധജലം ഇറക്കിത്തന്ന അല്ലാഹുവിനോട് നിങ്ങൾ നന്ദി കാണിക്കാത്തതെന്താണ്?! info
التفاسير:

external-link copy
71 : 56

اَفَرَءَیْتُمُ النَّارَ الَّتِیْ تُوْرُوْنَ ۟ؕ

നിങ്ങളുടെ ആവശ്യങ്ങൾക്കായി നിങ്ങൾ ഉണ്ടാക്കുന്ന തീയിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?! info
التفاسير:

external-link copy
72 : 56

ءَاَنْتُمْ اَنْشَاْتُمْ شَجَرَتَهَاۤ اَمْ نَحْنُ الْمُنْشِـُٔوْنَ ۟

തീ കത്തിക്കാൻ ഉപയോഗിക്കുന്ന വൃക്ഷങ്ങൾ നിങ്ങളാണോ ഉണ്ടാക്കിയത്?! അല്ല, നാമാണോ നിങ്ങളോടുള്ള അനുകമ്പയായി അത് ഉണ്ടാക്കി നൽകിയത്?! info
التفاسير:

external-link copy
73 : 56

نَحْنُ جَعَلْنٰهَا تَذْكِرَةً وَّمَتَاعًا لِّلْمُقْوِیْنَ ۟ۚ

(ഭൂമിയിലെ) ഈ തീയിനെ, നരകത്തെ കുറിച്ച് നിങ്ങൾക്കൊരു ഓർമ്മപ്പെടുത്തലാക്കിയിരിക്കുന്നു. നിങ്ങളിലെ യാത്രക്കാർക്ക് അതൊരു ഉപകാരമാക്കിയും നാം നിശ്ചയിച്ചിരിക്കുന്നു. info
التفاسير:

external-link copy
74 : 56

فَسَبِّحْ بِاسْمِ رَبِّكَ الْعَظِیْمِ ۟

അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ അങ്ങ് മഹാനായ അങ്ങയുടെ രക്ഷിതാവിനെ അവന് യോജ്യമല്ലാത്തവയിൽ നിന്ന് പരിശുദ്ധപ്പെടുത്തുക. info
التفاسير:

external-link copy
75 : 56

فَلَاۤ اُقْسِمُ بِمَوٰقِعِ النُّجُوْمِ ۟ۙ

അല്ലാഹു നക്ഷത്രങ്ങളുടെ മണ്ഡലങ്ങൾ കൊണ്ടും, അസ്തമസ്ഥാനങ്ങൾ കൊണ്ടും സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
76 : 56

وَاِنَّهٗ لَقَسَمٌ لَّوْ تَعْلَمُوْنَ عَظِیْمٌ ۟ۙ

തീർച്ചയായും നക്ഷത്രങ്ങളുടെ അസ്തമസ്ഥാനങ്ങൾ കൊണ്ടുള്ള ഈ ശപഥം വളരെ ഗൗരവതരം തന്നെയാണ് -അതിൻ്റെ ഗൗരവം നിങ്ങൾക്കറിയുമെങ്കിൽ-. കാരണം എണ്ണിക്കണക്കാക്കുവാൻ കഴിയാത്തത്ര ദൃഷ്ടാന്തങ്ങളും ഗുണപാഠങ്ങളും അതിലുണ്ട്. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• دلالة الخلق الأول على سهولة البعث ظاهرة.
* എല്ലാത്തിനെയും മുൻമാതൃകയില്ലാതെ അല്ലാഹു ആദ്യതവണ സൃഷ്ടിച്ചു എന്നതിൽ മരണ ശേഷമുള്ള പുനരുത്ഥാനം വളരെ എളുപ്പമാണെന്നതിന് പ്രകടമായ തെളിവാണ്. info

• إنزال الماء وإنبات الأرض والنار التي ينتفع بها الناس نعم تقتضي من الناس شكرها لله، فالله قادر على سلبها متى شاء.
* ആകാശത്ത് നിന്ന് മഴവെള്ളം ഇറക്കി തന്നതിലും, ഭൂമിയിൽ സസ്യങ്ങൾ മുളപ്പിച്ചു തന്നതിലും, ജനങ്ങൾക്ക് ഉപകാരപ്രദമായി തീ സൃഷ്ടിച്ചതിലുമെല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളുണ്ട്. അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കാൻ അവയെല്ലാം മനുഷ്യനെ പ്രേരിപ്പിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാൽ അതെല്ലാം എടുത്തു മാറ്റാൻ അവൻ കഴിവുള്ളവനാണ്. info

• الاعتقاد بأن للكواكب أثرًا في نزول المطر كُفْرٌ، وهو من عادات الجاهلية.
* നക്ഷത്രങ്ങൾക്ക് മഴ പെയ്യിക്കുന്നതിൽ സ്വാധീനമുണ്ടെന്ന വിശ്വാസം അല്ലാഹുവിലുള്ള നിഷേധമാണ്. ജാഹിലിയ്യഃ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങളിൽ ഒന്നായിരുന്നു അത്. info