د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

റഹ്മാൻ

د سورت د مقصدونو څخه:
تذكير الجن والإنس بنعم الله الباطنة والظاهرة، وآثار رحمته في الدنيا والآخرة.
ജിന്നുകളെയും മനുഷ്യരെയും ബാഹ്യവും ഗോപ്യവുമായ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ഓർമ്മപ്പെടുത്തുകയും, ഇഹലോകത്തും പരലോകത്തുമുള്ള അവൻ്റെ കാരുണ്യത്തിൻ്റെ അടയാളങ്ങൾ അറിയിക്കുകയും ചെയ്യുന്നു. info

external-link copy
1 : 55

اَلرَّحْمٰنُ ۟ۙ

അതിവിശാലമായ കാരുണ്യമുള്ളവനായ റഹ്മാൻ. info
التفاسير:

external-link copy
2 : 55

عَلَّمَ الْقُرْاٰنَ ۟ؕ

മനപാഠമാക്കാൻ എളുപ്പമാക്കിയും, അർഥം മനസ്സിലാക്കാൻ സൗകര്യപ്പെടുത്തിയും അവൻ ജനങ്ങളെ ഖുർആൻ പഠിപ്പിച്ചു. info
التفاسير:

external-link copy
3 : 55

خَلَقَ الْاِنْسَانَ ۟ۙ

മനുഷ്യനെ നേരായ രൂപത്തിൽ അവൻ സൃഷ്ടിച്ചു. അവൻ്റെ രൂപം അവൻ നന്നാക്കുകയും ചെയ്തു. info
التفاسير:

external-link copy
4 : 55

عَلَّمَهُ الْبَیَانَ ۟

മനസ്സിലുള്ളത് പറഞ്ഞും എഴുതിയും ഫലിപ്പിക്കേണ്ടതെങ്ങനെ എന്നും അവൻ (മനുഷ്യനെ) പഠിപ്പിച്ചു. info
التفاسير:

external-link copy
5 : 55

اَلشَّمْسُ وَالْقَمَرُ بِحُسْبَانٍ ۟ۙ

സൂര്യനെയും ചന്ദ്രനെയും അവൻ നിർണ്ണയിച്ചിരിക്കുന്നു. അവ രണ്ടും കൃത്യമായ കണക്കനുസരിച്ച് സഞ്ചരിക്കുന്നു. അതു വഴി മനുഷ്യർക്ക് വർഷങ്ങളുടെ എണ്ണവും കണക്കും അറിയാൻ കഴിയുന്നു. info
التفاسير:

external-link copy
6 : 55

وَّالنَّجْمُ وَالشَّجَرُ یَسْجُدٰنِ ۟

കൊമ്പില്ലാത്ത ചെടികളും, മറ്റു വൃക്ഷങ്ങളും അല്ലാഹുവിന് കീഴൊതുങ്ങിക്കൊണ്ടും, അവന് സമർപ്പിതരായും സാഷ്ടാംഘം (സുജൂദ്) ചെയ്യുന്നു. info
التفاسير:

external-link copy
7 : 55

وَالسَّمَآءَ رَفَعَهَا وَوَضَعَ الْمِیْزَانَ ۟ۙ

ആകാശത്തെ ഭൂമിക്കൊരു മേൽക്കൂരയായി അവൻ ഉയർത്തി നിർത്തിയിരിക്കുന്നു. ഭൂമിയിൽ അവൻ നീതി സ്ഥാപിക്കുകയും, അത് നിലനിർത്താൻ തൻ്റെ ദാസന്മാരോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
8 : 55

اَلَّا تَطْغَوْا فِی الْمِیْزَانِ ۟

(ഭൂമിയിൽ) അവൻ നീതി സ്ഥാപിച്ചത് -ജനങ്ങളേ- നിങ്ങൾ വഞ്ചന കാണിക്കാതിരിക്കാനും, അളവിലും തൂക്കത്തിലും ചതി പ്രയോഗിക്കാതിരിക്കാനുമാണ്. info
التفاسير:

external-link copy
9 : 55

وَاَقِیْمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِیْزَانَ ۟

നിങ്ങൾക്കിടയിൽ പരസ്പരം നിങ്ങൾ നീതി നടപ്പിലാക്കുക. മറ്റുള്ളവർക്ക് അളന്നു കൊടുക്കുമ്പോൾ അളവിലോ തൂക്കത്തിലോ നിങ്ങൾ കുറവ് വരുത്തുകയും ചെയ്യരുത്. info
التفاسير:

external-link copy
10 : 55

وَالْاَرْضَ وَضَعَهَا لِلْاَنَامِ ۟ۙ

സൃഷ്ടികൾക്ക് വാസയോഗ്യമായ തരത്തിൽ ഭൂമിയെ അവൻ സംവിധാനിച്ചിരിക്കുന്നു. info
التفاسير:

external-link copy
11 : 55

فِیْهَا فَاكِهَةٌ وَّالنَّخْلُ ذَاتُ الْاَكْمَامِ ۟ۖ

ഫലവർഹങ്ങൾ വിളയുന്ന വൃക്ഷങ്ങളും, ഈത്തപ്പഴം ഉൾക്കൊള്ളുന്ന കൂമ്പോളകളുള്ള ഈന്തപ്പനകളും ഭൂമിയിലുണ്ട്. info
التفاسير:

external-link copy
12 : 55

وَالْحَبُّ ذُو الْعَصْفِ وَالرَّیْحَانُ ۟ۚ

ഗോതമ്പും ചോളവും പോലെ വൈക്കോലുള്ള ധാന്യങ്ങളും, നിങ്ങൾക്കിഷ്ടപ്പെടുന്ന സുഗന്ധമുള്ള മറ്റു ചെടികളുമുണ്ട്. info
التفاسير:

external-link copy
13 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
14 : 55

خَلَقَ الْاِنْسَانَ مِنْ صَلْصَالٍ كَالْفَخَّارِ ۟ۙ

ചുട്ട കളിമണ്ണ് പോലെ, മുട്ടിയാൽ മുഴക്കമുണ്ടാകുന്ന ഉണങ്ങിയ മണ്ണിൽ നിന്ന് അവൻ മനുഷ്യരുടെ പിതാവായ ആദം -عَلَيْهِ السَّلَامُ- നെ സൃഷ്ടിച്ചു. info
التفاسير:

external-link copy
15 : 55

وَخَلَقَ الْجَآنَّ مِنْ مَّارِجٍ مِّنْ نَّارٍ ۟ۚ

ജിന്നുകളുടെ പിതാവിനെ പുകയുടെ കലർപ്പില്ലാത്ത അഗ്നിയിൽ നിന്നും അവൻ സൃഷ്ടിച്ചു. info
التفاسير:

external-link copy
16 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
17 : 55

رَبُّ الْمَشْرِقَیْنِ وَرَبُّ الْمَغْرِبَیْنِ ۟ۚ

ശൈത്യകാലത്തും വേനൽകാലത്തുമുള്ള സൂര്യൻ്റെ രണ്ട് ഉദയാസ്ഥമന സ്ഥാനങ്ങളുടെയും രക്ഷിതാവുമാകുന്നു അവൻ. info
التفاسير:

external-link copy
18 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• كتابة الأعمال صغيرها وكبيرها في صحائف الأعمال.
* ചെറുതും വലുതുമായ എല്ലാ പ്രവർത്തനങ്ങളും മനുഷ്യരുടെ ചെയ്തികൾ രേഖപ്പെടുത്തപ്പെടുന്ന ഏടുകളിൽ എഴുതപ്പെടും. info

• ابتداء الرحمن بذكر نعمه بالقرآن دلالة على شرف القرآن وعظم منته على الخلق به.
* അല്ലാഹു സൃഷ്ടികൾക്ക് ചെയ്ത അനുഗ്രഹങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങിയത് ഖുർആനിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് എന്നതിൽ ഖുർആനിൻ്റെ മഹത്വത്തിലേക്കും, അതിലൂടെ അല്ലാഹു സൃഷ്ടികൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹത്തിലേക്കുമുള്ള സൂചനയുണ്ട്. info

• مكانة العدل في الإسلام.
* ഇസ്ലാമിൽ നീതിനിർവ്വഹണത്തിനുള്ള പ്രാധാന്യം. info

• نعم الله تقتضي منا العرفان بها وشكرها، لا التكذيب بها وكفرها.
* അല്ലാഹു നമുക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നാം തിരിച്ചറിയുകയും, അവക്ക് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാതെ അവയെ നിഷേധിക്കുകയും, നന്ദികേട് കാണിക്കുകയുമല്ല വേണ്ടത്. info

external-link copy
19 : 55

مَرَجَ الْبَحْرَیْنِ یَلْتَقِیٰنِ ۟ۙ

അല്ലാഹു -ഉപ്പു രസമുള്ളതും ശുദ്ധമായതുമായ- രണ്ട് സമുദ്രങ്ങളെ കണ്ണുകൾക്ക് കാണാൻ കഴിയും വിധം കൂട്ടിക്കലർത്തിയിരിക്കുന്നു. info
التفاسير:

external-link copy
20 : 55

بَیْنَهُمَا بَرْزَخٌ لَّا یَبْغِیٰنِ ۟ۚ

അവ രണ്ടിനുമിടയിൽ പരസ്പരം അതിക്രമിച്ചു കടക്കാതിരിക്കാൻ ഒരു തടസ്സമുണ്ട്; ശുദ്ധമായ വെള്ളം അങ്ങനെയും, ഉപ്പുരസമുള്ളത് അതു പോലെയും തന്നെ നിലകൊള്ളുന്നതിന് വേണ്ടി. info
التفاسير:

external-link copy
21 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
22 : 55

یَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ ۟ۚ

ഈ രണ്ട് സമുദ്രങ്ങളിൽ നിന്നും വലുതും ചെറുതുമായ മുത്തും പവിഴവും പുറത്തു വരുന്നു. info
التفاسير:

external-link copy
23 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
24 : 55

وَلَهُ الْجَوَارِ الْمُنْشَاٰتُ فِی الْبَحْرِ كَالْاَعْلَامِ ۟ۚ

സമുദ്രത്തിലൂടെ പർവ്വതം കണക്കെ സഞ്ചരിക്കുന്ന കപ്പലുകളുടെ നിയന്ത്രണം അവൻ്റെ കയ്യിൽ മാത്രമാകുന്നു. info
التفاسير:

external-link copy
25 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟۠

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
26 : 55

كُلُّ مَنْ عَلَیْهَا فَانٍ ۟ۚۖ

ഭൂമിക്ക് മുകളിലുള്ള എല്ലാ സൃഷ്ടികളും നശിക്കുന്നതാണ്; യാതൊരു സംശയവും അതിലില്ല. info
التفاسير:

external-link copy
27 : 55

وَّیَبْقٰی وَجْهُ رَبِّكَ ذُو الْجَلٰلِ وَالْاِكْرَامِ ۟ۚ

അല്ലാഹുവിൻ്റെ റസൂലേ! മഹത്വവും ഉദാരതയും സൃഷ്ടികൾക്ക് മേൽ ഔദാര്യവുമുള്ളവനായ, അങ്ങയുടെ രക്ഷിതാവിൻ്റെ മുഖം ബാക്കിയാകും; അവൻ ഒരിക്കലും നശിച്ചു പോവുകയില്ല. info
التفاسير:

external-link copy
28 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
29 : 55

یَسْـَٔلُهٗ مَنْ فِی السَّمٰوٰتِ وَالْاَرْضِ ؕ— كُلَّ یَوْمٍ هُوَ فِیْ شَاْنٍ ۟ۚ

ആകാശങ്ങളിലുള്ള എല്ലാ മലക്കുകളും, ഭൂമിയിൽ വസിക്കുന്ന മനുഷ്യരും ജിന്നുകളും അവരുടെ ആവശ്യങ്ങൾ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. തൻ്റെ സൃഷ്ടികളുടെ കാര്യങ്ങൾ -മരണവും ജീവിതവും ഉപജീവനവും മറ്റുമെല്ലാം- നിയന്ത്രിച്ചു കൊണ്ട് എന്നും അവൻ കാര്യനിർവ്വഹണത്തിലാകുന്നു. info
التفاسير:

external-link copy
30 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
31 : 55

سَنَفْرُغُ لَكُمْ اَیُّهَ الثَّقَلٰنِ ۟ۚ

അല്ലയോ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ! നിങ്ങളുടെ വിചാരണക്കായി നാം ഒഴിഞ്ഞിരിക്കുന്നതാണ്. അങ്ങനെ ഓരോരുത്തർക്കും അവർക്ക് അനുയോജ്യമായ പ്രതിഫലമോ ശിക്ഷയോ നാം നൽകുന്നതാണ്. info
التفاسير:

external-link copy
32 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
33 : 55

یٰمَعْشَرَ الْجِنِّ وَالْاِنْسِ اِنِ اسْتَطَعْتُمْ اَنْ تَنْفُذُوْا مِنْ اَقْطَارِ السَّمٰوٰتِ وَالْاَرْضِ فَانْفُذُوْا ؕ— لَا تَنْفُذُوْنَ اِلَّا بِسُلْطٰنٍ ۟ۚ

പരലോകത്ത് അല്ലാഹു ജിന്നുകളെയും മനുഷ്യരെയും ഒരുമിച്ചു കൂട്ടിയാൽ അവരോട് പറയും: അല്ലയോ ജിന്നുകളെയും മനുഷ്യരുടെയും സമൂഹമേ! ആകാശങ്ങളുടെയും ഭൂമിയുടെയും ഏതെങ്കിലുമൊരു വശത്തിലൂടെ പുറത്തു കടക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ചെയ്തു കൊള്ളുക. എന്നാൽ പരിപൂർണ്ണ ശക്തിയും വ്യക്തമായ തെളിവുമില്ലാതെ നിങ്ങൾക്കത് കഴിയുകയില്ല. എവിടെ നിന്നാണ് നിങ്ങൾക്കത് ലഭിക്കുക?! info
التفاسير:

external-link copy
34 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
35 : 55

یُرْسَلُ عَلَیْكُمَا شُوَاظٌ مِّنْ نَّارٍ ۙ۬— وَّنُحَاسٌ فَلَا تَنْتَصِرٰنِ ۟ۚ

അല്ലയോ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ! നിങ്ങളുടെ നേർക്ക് നരകാഗ്നിയുടെ പുകയില്ലാത്ത തീജ്വാലയും, ജ്വാലയില്ലാത്ത പുകയും അയക്കപ്പെടും. അപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ രണ്ടു കൂട്ടർക്കും സാധിക്കുകയില്ല. info
التفاسير:

external-link copy
36 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
37 : 55

فَاِذَا انْشَقَّتِ السَّمَآءُ فَكَانَتْ وَرْدَةً كَالدِّهَانِ ۟ۚ

മലക്കുകൾ ഇറങ്ങി വരുന്നതിനാൽ ആകാശം പൊട്ടിപ്പിളരുകയും, അങ്ങനെ അത് തിളങ്ങുന്ന എണ്ണ പോലെ ചുവന്ന നിറമാവുകയും ചെയ്താൽ. info
التفاسير:

external-link copy
38 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
39 : 55

فَیَوْمَىِٕذٍ لَّا یُسْـَٔلُ عَنْ ذَنْۢبِهٖۤ اِنْسٌ وَّلَا جَآنٌّ ۟ۚ

അന്നേ ദിവസം ഏതെങ്കിലും ജിന്നിനോടോ മനുഷ്യനോടോ അവൻ്റെ തിന്മകളെ കുറിച്ച് ചോദിക്കപ്പെടുകയില്ല; കാരണം അല്ലാഹുവിന് അവരുടെ പ്രവർത്തനങ്ങളെല്ലാം അറിയാം. info
التفاسير:

external-link copy
40 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
41 : 55

یُعْرَفُ الْمُجْرِمُوْنَ بِسِیْمٰهُمْ فَیُؤْخَذُ بِالنَّوَاصِیْ وَالْاَقْدَامِ ۟ۚ

കുറ്റവാളികൾ അവരുടെ അടയാളത്താൽ -കറുത്തു കരുവാളിച്ച മുഖവും, തിമിരം ബാധിച്ച കണ്ണുകളും- കൊണ്ട് തിരിച്ചറിയപ്പെടും. അങ്ങനെ അവരുടെ കുടുമകൾ പിടിച്ച് കാലിലേക്ക് ചേർക്കപ്പെടുകയും, ആ രൂപത്തിൽ അവർ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• الجمع بين البحر المالح والعَذْب دون أن يختلطا من مظاهر قدرة الله تعالى.
* ഉപ്പുരസമുള്ള സമുദ്രവും ശുദ്ധവെള്ളം നിറഞ്ഞ സമുദ്രവും പരസ്പരം കൂടിച്ചേരാതെ ഒരുമിച്ചു നിലകൊള്ളുന്നു എന്നത് അല്ലാഹുവിൻ്റെ ശക്തിയുടെ പ്രകടമായ തെളിവുകളിൽ ഒന്നാണ്. info

• ثبوت الفناء لجميع الخلائق، وبيان أن البقاء لله وحده حضٌّ للعباد على التعلق بالباقي - سبحانه - دون من سواه.
* എല്ലാ സൃഷ്ടികളും നശിക്കുമെന്നും, അല്ലാഹു മാത്രമേ നശിക്കാത്തവനായുള്ളൂവെന്നും വ്യക്തമാക്കിയതിൽ, അല്ലാഹുവിനെ അവലംബവും ആശ്രയവുമാക്കാനുള്ള പ്രേരണയുണ്ട്. കാരണം അവനാണ് നശിച്ചു പോകാത്ത, എന്നെന്നും നിലനിൽക്കുന്നവൻ. info

• إثبات صفة الوجه لله على ما يليق به سبحانه دون تشبيه أو تمثيل.
* അല്ലാഹുവിന് യോജ്യമായ രൂപത്തിൽ അവന് മുഖമുണ്ട്. അത് (സൃഷ്ടികളുമായി) സദൃശ്യപ്പെടുത്താതെയും, ഉപമിക്കാതെയും വിശ്വസിക്കണം. info

• تنويع عذاب الكافر.
* (ഇസ്ലാമിനെ) നിഷേധിച്ചവർക്കുള്ള ശിക്ഷ വ്യത്യസ്ത രൂപങ്ങളിലായിരിക്കും. info

external-link copy
42 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
43 : 55

هٰذِهٖ جَهَنَّمُ الَّتِیْ یُكَذِّبُ بِهَا الْمُجْرِمُوْنَ ۟ۘ

ആക്ഷേപമായി അവരോട് പറയപ്പെടും: ഇതാ -അതിക്രമികൾ- അവരുടെ ഇഹലോക ജീവിതത്തിൽ നിഷേധിച്ചു തള്ളിയിരുന്ന നരകം. നിഷേധിക്കാൻ സാധിക്കാത്ത വണ്ണം അതവരുടെ കണ്മുന്നിൽ തന്നെയുണ്ട്. info
التفاسير:

external-link copy
44 : 55

یَطُوْفُوْنَ بَیْنَهَا وَبَیْنَ حَمِیْمٍ اٰنٍ ۟ۚ

നരകത്തിലും തിളച്ചു മറിയുന്ന കടുത്ത ചൂടു വെള്ളത്തിലുമായി അവർ (നരകയാതന അനുഭവിച്ചു) കൊണ്ടിരിക്കും. info
التفاسير:

external-link copy
45 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟۠

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
46 : 55

وَلِمَنْ خَافَ مَقَامَ رَبِّهٖ جَنَّتٰنِ ۟ۚ

തൻ്റെ രക്ഷിതാവിന് മുൻപിൽ, പരലോകത്ത് നിൽക്കേണ്ടി വരുമല്ലോ എന്ന ഭയത്തിൽ ജീവിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് രണ്ട് സ്വർഗത്തോപ്പുകളുണ്ട്. info
التفاسير:

external-link copy
47 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۙ

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
48 : 55

ذَوَاتَاۤ اَفْنَانٍ ۟ۚ

ഫലവർഗങ്ങൾ തരുന്ന, സുഖാനുഭവങ്ങളടങ്ങിയ, മഹത്തരമായ മരച്ചില്ലകൾ ഇടതിങ്ങിയ രണ്ട് സ്വർഗത്തോപ്പുകൾ. info
التفاسير:

external-link copy
49 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
50 : 55

فِیْهِمَا عَیْنٰنِ تَجْرِیٰنِ ۟ۚ

വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികൾ ഈ രണ്ട് സ്വർഗത്തോപ്പുകളിലുമുണ്ട്. info
التفاسير:

external-link copy
51 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
52 : 55

فِیْهِمَا مِنْ كُلِّ فَاكِهَةٍ زَوْجٰنِ ۟ۚ

എല്ലാ പഴവർഗങ്ങളിൽ നിന്നും രണ്ട് ഇനങ്ങൾ അവിടെ (രണ്ട് സ്വർഗത്തോപ്പുകളിൽ) ഉണ്ട്. info
التفاسير:

external-link copy
53 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
54 : 55

مُتَّكِـِٕیْنَ عَلٰی فُرُشٍ بَطَآىِٕنُهَا مِنْ اِسْتَبْرَقٍ ؕ— وَجَنَا الْجَنَّتَیْنِ دَانٍ ۟ۚ

വിരിപ്പുകളിൽ ചാരിയിരിക്കുന്നവരായിരിക്കും അവർ. അവയുടെ (വിരിപ്പുകളുടെ) ഉൾഭാഗങ്ങൾ കട്ടിയുള്ള പട്ടു കൊണ്ടായിരിക്കും. ആ രണ്ട് സ്വർഗങ്ങളിൽ നിന്ന് പറിച്ചെടുക്കാവുന്ന ഫലവർഗങ്ങളും പഴങ്ങളും നിൽക്കുന്നവർക്കും ഇരിക്കുന്നവർക്കും കിടക്കുന്നവർക്കുമെല്ലാം കൈ നീട്ടി പറിക്കാവുന്ന ദൂരത്തിൽ വളരെ അടുത്തായിരിക്കും. info
التفاسير:

external-link copy
55 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
56 : 55

فِیْهِنَّ قٰصِرٰتُ الطَّرْفِ ۙ— لَمْ یَطْمِثْهُنَّ اِنْسٌ قَبْلَهُمْ وَلَا جَآنٌّ ۟ۚ

തങ്ങളുടെ ഇണകളെ മാത്രം നോക്കുന്ന, കന്യകത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത, മനുഷ്യരോ ജിന്നോ സ്പർശിച്ചിട്ടില്ലാത്ത സ്ത്രീകൾ അവിടെയുണ്ടായിരിക്കും. info
التفاسير:

external-link copy
57 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
58 : 55

كَاَنَّهُنَّ الْیَاقُوْتُ وَالْمَرْجَانُ ۟ۚ

ഭംഗിയിലും പരിശുദ്ധിയിലും അവർ മാണിക്യവും പവിഴവും പോലുണ്ടാകും. info
التفاسير:

external-link copy
59 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
60 : 55

هَلْ جَزَآءُ الْاِحْسَانِ اِلَّا الْاِحْسَانُ ۟ۚ

തൻ്റെ രക്ഷിതാവിനെ അനുസരിച്ച് കൊണ്ട് ജീവിതം നന്നാക്കിയവന്, അവൻ്റെ പ്രതിഫലം അല്ലാഹു ഏറ്റവും നന്നാക്കുക എന്നതല്ലാതെ മറ്റെന്ത് പ്രതിഫലമാണുള്ളത്?! info
التفاسير:

external-link copy
61 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
62 : 55

وَمِنْ دُوْنِهِمَا جَنَّتٰنِ ۟ۚ

ഈ രണ്ട് സ്വർഗങ്ങൾക്ക് പുറമെ വേറെ രണ്ട് സ്വർഗങ്ങൾ കൂടിയുണ്ട്. info
التفاسير:

external-link copy
63 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۙ

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
64 : 55

مُدْهَآمَّتٰنِ ۟ۚ

കടുത്ത പച്ചപ്പു നിറഞ്ഞ (രണ്ട് സ്വർഗത്തോപ്പുകൾ). info
التفاسير:

external-link copy
65 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
66 : 55

فِیْهِمَا عَیْنٰنِ نَضَّاخَتٰنِ ۟ۚ

വെള്ളം കുതിച്ചൊഴുകുന്ന രണ്ട് ഉറവകൾ ഈ രണ്ട് സ്വർഗത്തോപ്പുകളിലുമുണ്ട്. അവയിലെ ഒഴുക്ക് ഒരിക്കലും നിലക്കുകയില്ല. info
التفاسير:

external-link copy
67 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
68 : 55

فِیْهِمَا فَاكِهَةٌ وَّنَخْلٌ وَّرُمَّانٌ ۟ۚ

ഈ രണ്ട് സ്വർഗത്തോപ്പുകളിലും ധാരാളം പഴവർഗങ്ങളും, വലിയ ഈന്തപ്പനകളും, ഉറുമാൻ പഴവുമുണ്ട്. info
التفاسير:

external-link copy
69 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟ۚ

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• أهمية الخوف من الله واستحضار رهبة الوقوف بين يديه.
* അല്ലാഹുവിലുള്ള ഭയവും, അവൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്ന വേളയെ കുറിച്ച് ഉണ്ടായിരിക്കേണ്ട ഭീതി മനസ്സാവഹിക്കലും വളരെ പ്രധാനപ്പെട്ടതാണ്. info

• مدح نساء الجنة بالعفاف دلالة على فضيلة هذه الصفة في المرأة.
* സ്വർഗസ്ത്രീകൾ അവരുടെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നവരാണ് എന്ന് പറഞ്ഞതിൽ നിന്ന് ഈ ഗുണവിശേഷണം ഒരു സ്ത്രീയിൽ എത്ര മാത്രം ശ്രേഷ്ഠകരമാണ് എന്ന് മനസ്സിലാക്കാം. info

• الجزاء من جنس العمل.
* പ്രവർത്തനത്തിൻ്റെ തരം പോലെയായിരിക്കും പ്രതിഫലം ലഭിക്കുക. info

external-link copy
70 : 55

فِیْهِنَّ خَیْرٰتٌ حِسَانٌ ۟ۚ

ആ സ്വർഗത്തോപ്പുകളിൽ ഉത്തമ സ്വഭാവമുള്ള, മനോഹര വദനങ്ങളുള്ള സ്ത്രീകളുണ്ട്. info
التفاسير:

external-link copy
71 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
72 : 55

حُوْرٌ مَّقْصُوْرٰتٌ فِی الْخِیَامِ ۟ۚ

പരിശുദ്ധിയോടെ കൂടാരങ്ങളിൽ മറക്ക് പിന്നിൽ വസിക്കുന്ന വെളുത്ത തരുണികൾ. info
التفاسير:

external-link copy
73 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
74 : 55

لَمْ یَطْمِثْهُنَّ اِنْسٌ قَبْلَهُمْ وَلَا جَآنٌّ ۟ۚ

അവരുടെ ഇണകൾക്ക് മുൻപ് ഏതെങ്കിലും മനുഷ്യനോ ജിന്നോ അവർക്ക് അടുത്ത് വരിക പോലും ചെയ്തിട്ടില്ല. info
التفاسير:

external-link copy
75 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
76 : 55

مُتَّكِـِٕیْنَ عَلٰی رَفْرَفٍ خُضْرٍ وَّعَبْقَرِیٍّ حِسَانٍ ۟ۚ

പച്ച തലയണയുറകളുള്ള തലയണകൾക്കും, അഴകുള്ള പരവതാനികൾക്കും മേൽ ചാരിയിരിക്കുന്നവരായി. info
التفاسير:

external-link copy
77 : 55

فَبِاَیِّ اٰلَآءِ رَبِّكُمَا تُكَذِّبٰنِ ۟

അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?! info
التفاسير:

external-link copy
78 : 55

تَبٰرَكَ اسْمُ رَبِّكَ ذِی الْجَلٰلِ وَالْاِكْرَامِ ۟۠

മഹത്വവും ഔദാര്യവും ഉള്ളവനായ, അടിമകൾക്ക് മേൽ ധാരാളമായി നന്മ ചൊരിയുന്ന, നിൻ്റെ രക്ഷിതാവിൻ്റെ നാമം മഹത്വമുള്ളതും, ധാരാളം നന്മകളുള്ളതുമായിരിക്കുന്നു. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• دوام تذكر نعم الله وآياته سبحانه موجب لتعظيم الله وحسن طاعته.
* അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും എപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത് അല്ലാഹുവിനെ ആദരിക്കുന്നതിനും, അവനെ നല്ല രൂപത്തിൽ അനുസരിക്കുന്നതിനും പ്രേരിപ്പിക്കും. info

• انقطاع تكذيب الكفار بمعاينة مشاهد القيامة.
* അന്ത്യനാൾ കണ്മുന്നിൽ വീക്ഷിക്കുന്നതോടെ (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ നിഷേധം അവസാനിപ്പിക്കും. info

• تفاوت درجات أهل الجنة بتفاوت أعمالهم.
* സ്വർഗക്കാരുടെ സ്ഥാനങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും. info