د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

മാഇദ

د سورت د مقصدونو څخه:
الأمر بالوفاء بالعقود، والتحذير من مشابهة أهل الكتاب في نقضها.
കരാറുകൾ പാലിക്കാനുള്ള കൽപ്പനയും, വേദക്കാരെ പോലെ അവ ലംഘിക്കുന്നതിൽ നിന്നുള്ള താക്കീതും. info

external-link copy
1 : 5

یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اَوْفُوْا بِالْعُقُوْدِ ؕ۬— اُحِلَّتْ لَكُمْ بَهِیْمَةُ الْاَنْعَامِ اِلَّا مَا یُتْلٰی عَلَیْكُمْ غَیْرَ مُحِلِّی الصَّیْدِ وَاَنْتُمْ حُرُمٌ ؕ— اِنَّ اللّٰهَ یَحْكُمُ مَا یُرِیْدُ ۟

(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾക്കും നിങ്ങളുടെ സ്രഷ്ടാവിനുമിടയിലുള്ള കരാറുകളും, നിങ്ങൾക്കും മറ്റു സൃഷ്ടികൾക്കും ഇടയിലുള്ള കരാറുകളും നിങ്ങൾ പൂർത്തീകരിക്കുക. തീർച്ചയായും നിങ്ങളോടുള്ള കാരുണ്യമായി കൊണ്ട് അല്ലാഹു കന്നുകാലികളെ (ഒട്ടകം, പശു, ആട് എന്നിവ) നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു; നിഷിദ്ധമാണെന്ന് നിങ്ങൾക്ക് മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടവ ഒഴികെ. ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയ ശേഷം നിങ്ങൾക്ക് മേൽ നിരോധിക്കപ്പെട്ടിട്ടുള്ള, നിങ്ങൾ വേട്ടയാടിപ്പിടിക്കുന്ന കരയിലെ ജീവികളും ഒഴികെ. തീർച്ചയായും അല്ലാഹു അവൻ്റെ മഹത്തരമായ യുക്തിയനുസരിച്ച് (കാര്യങ്ങൾ) അനുവദനീയമാക്കുകയും നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കുവാൻ ആരുമില്ല; അവൻ്റെ വിധിക്ക് എതിരുനിൽക്കാനും ആരുമില്ല. info
التفاسير:

external-link copy
2 : 5

یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تُحِلُّوْا شَعَآىِٕرَ اللّٰهِ وَلَا الشَّهْرَ الْحَرَامَ وَلَا الْهَدْیَ وَلَا الْقَلَآىِٕدَ وَلَاۤ آٰمِّیْنَ الْبَیْتَ الْحَرَامَ یَبْتَغُوْنَ فَضْلًا مِّنْ رَّبِّهِمْ وَرِضْوَانًا ؕ— وَاِذَا حَلَلْتُمْ فَاصْطَادُوْا ؕ— وَلَا یَجْرِمَنَّكُمْ شَنَاٰنُ قَوْمٍ اَنْ صَدُّوْكُمْ عَنِ الْمَسْجِدِ الْحَرَامِ اَنْ تَعْتَدُوْا ۘ— وَتَعَاوَنُوْا عَلَی الْبِرِّ وَالتَّقْوٰی ۪— وَلَا تَعَاوَنُوْا عَلَی الْاِثْمِ وَالْعُدْوَانِ ۪— وَاتَّقُوا اللّٰهَ ؕ— اِنَّ اللّٰهَ شَدِیْدُ الْعِقَابِ ۟

അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു ആദരിക്കാൻ കൽപ്പിച്ചിട്ടുള്ള മതചിഹ്നങ്ങളെ നിങ്ങൾ അനാദരിക്കരുത്. -തുന്നിയ വസ്ത്രം ധരിക്കുക പോലുള്ള, ഇഹ്റാമിൻ്റെ വേളയിൽ ചെയ്യാൻ പാടില്ലാത്തവയിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കുക. മൃഗങ്ങളെ വേട്ടയാടുക പോലെ, ഹറമിൽ നിഷിദ്ധമായിട്ടുള്ള കാര്യങ്ങളിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കുക. പരിശുദ്ധമാക്കപ്പെട്ട മാസത്തിൽ യുദ്ധം ചെയ്യുന്നത് നിങ്ങൾ അനുവദനീയമാക്കരുത്. (ദുൽ ഖഅ്ദ, ദുൽ ഹിജ്ജ, മുഹറം, റജബ് എന്നീ മാസങ്ങളാണവ.) അല്ലാഹുവിന് വേണ്ടി ബലിയർപ്പിക്കപ്പെടുന്നതിനായി, ഹറമിലേക്ക് നൽകപ്പെടുന്ന കന്നുകാലികളെ കൊള്ളയടിക്കുകയോ, അവയുടെ ബലിയിടത്തിലേക്ക് എത്തുന്നതിൽ നിന്ന് തടയുകയോ ചെയ്യരുത്. ഹറമിലേക്കുള്ള ബലിമൃഗങ്ങളാണ് എന്ന് അറിയിക്കുന്നതിനായി കമ്പിളിയുടെയോ മറ്റോ മാലകൾ അണിയിക്കപ്പെട്ട കന്നുകാലികളെയും നിങ്ങൾ നിന്ദിക്കരുത്. കച്ചവട ലാഭവും, അല്ലാഹുവിൻ്റെ പ്രതിഫലവും പ്രതീക്ഷിച്ചു കൊണ്ട് മസ്ജിദുൽ ഹറം ലക്ഷ്യം വെച്ചു പുറപ്പെട്ടവരെയും നിങ്ങൾ നിന്ദിക്കരുത്. നിങ്ങൾ ഹജ്ജിനോ ഉംറക്കോ വേണ്ടി സ്വീകരിച്ച ഇഹ്റാമിൽ നിന്ന് വിരമിക്കുകയും, ഹറമിൽ നിന്ന് പുറത്തു കടക്കുകയും ചെയ്താൽ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾക്ക് വേട്ടയാടാം. നിങ്ങളെ മസ്ജിദുൽ ഹറമിൽ നിന്ന് തടഞ്ഞതിനാൽ ഒരു ജനതയോട് നിങ്ങൾക്കുള്ള ദേഷ്യം അവരോട് അക്രമം കാണിക്കുവാനോ, അവരോട് നീതി പുലർത്താതിരിക്കാനോ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യം പ്രവർത്തിക്കുന്നതിനും, നിങ്ങളോട് വിരോധിക്കപ്പെട്ട കാര്യം ഉപേക്ഷിക്കുന്നതിനും നിങ്ങൾ പരസ്പരം സഹകരിക്കുക. അല്ലാഹുവിങ്കൽ പാപത്തിന് കാരണമാവുകയോ, സൃഷ്ടികൾക്കിടയിൽ പരസ്പരം ശത്രുതയും അതിലൂടെ അവർ പരസ്പരം രക്തം ചിന്തുവാനും സമ്പത്ത് കവരാനും അഭിമാനം ഹനിക്കാനും കാരണമാവുന്നതോ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ പരസ്പരം സഹകരിക്കരുത്. അല്ലാഹുവിനെ അനുസരിക്കുന്നത് മുറുകെ പിടിച്ചു കൊണ്ടും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് അകന്നു നിന്നു കൊണ്ടും നിങ്ങൾ അല്ലാഹുവിനെ ഭയക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവനെ ധിക്കരിച്ചവരെ കഠിനമായി ശിക്ഷിക്കുന്നവനാകുന്നു; അതിനാൽ അവൻ്റെ ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുക.
info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• عناية الله بجميع أحوال الورثة في تقسيم الميراث عليهم.
• അനന്തരാവകാശികളുടെ സ്വത്ത് വിഹിതം തിരിക്കുന്നതിൽ അല്ലാഹു അവരുടെ മുഴുവൻ സാഹചര്യങ്ങളെയും പരിഗണിച്ചിരിക്കുന്നു. info

• الأصل هو حِلُّ الأكل من كل بهيمة الأنعام، سوى ما خصه الدليل بالتحريم، أو ما كان صيدًا يعرض للمحرم في حجه أو عمرته.
• എല്ലാ കന്നുകാലികളെയും ഭക്ഷിക്കുന്നത് അനുവദനീയമാണെന്നതാണ് അടിസ്ഥാനം. നിഷിദ്ധമാണെന്ന് പ്രത്യേകം തെളിവ് വന്നവയും, ഹജ്ജിൻ്റെയോ ഉംറയുടെയോ വേളയിൽ ഇഹ്റാമിലുള്ള വ്യക്തി വേട്ടയാടുന്ന മൃഗങ്ങളും അതിൽ നിന്ന് ഒഴിവാണ്. info

• النهي عن استحلال المحرَّمات، ومنها: محظورات الإحرام، والصيد في الحرم، والقتال في الأشهر الحُرُم، واستحلال الهدي بغصب ونحوه، أو مَنْع وصوله إلى محله.
• നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങൾ അനുവദിക്കുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അതിൽ പെട്ടതാണ്: ഇഹ്റാമിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ, ഹറമിൽ വെച്ചുള്ള വേട്ട, പരിശുദ്ധമാക്കപ്പെട്ട മാസങ്ങളിലെ യുദ്ധം, ഹജ്ജിനോ ഉംറക്കോ ഉള്ള ബലിമൃഗങ്ങളെ കൊള്ളയടിക്കുകയോ, അവയുടെ ബലിയിടങ്ങളിലേക്ക് എത്തുന്നതിൽ നിന്ന് തടയുകയോ മറ്റോ ചെയ്തു കൊണ്ട് അവയെ അനാദരിക്കൽ എന്നീ കാര്യങ്ങൾ. info