د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
36 : 42

فَمَاۤ اُوْتِیْتُمْ مِّنْ شَیْءٍ فَمَتَاعُ الْحَیٰوةِ الدُّنْیَا ۚ— وَمَا عِنْدَ اللّٰهِ خَیْرٌ وَّاَبْقٰی لِلَّذِیْنَ اٰمَنُوْا وَعَلٰی رَبِّهِمْ یَتَوَكَّلُوْنَ ۟ۚ

അല്ലയോ ജനങ്ങളേ! നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ള സമ്പത്തോ സ്ഥാനമോ സന്താനമോ -എന്താകട്ടെ-; അവയെല്ലാം ഐഹികജീവിതത്തിലെ തുഛമായ വിഭവങ്ങൾ മാത്രമാകുന്നു. അതെല്ലാം നശിച്ചു പോകുന്നതും, അവസാനിക്കുന്നതുമാകുന്നു. എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹം സ്വർഗം മാത്രമാണ്. അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിച്ച, തങ്ങളുടെ എല്ലാ കാര്യവും അല്ലാഹുവിൻറെ മേൽ മാത്രം ഭരമേൽപ്പിച്ചിട്ടുള്ളവർക്കായി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്ന സ്വർഗം! info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• الصبر والشكر سببان للتوفيق للاعتبار بآيات الله.
* (പരീക്ഷണങ്ങളിലുള്ള) ക്ഷമയും (അനുഗ്രഹങ്ങൾക്കുള്ള) നന്ദിയും അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാൻ വഴി തുറക്കുന്ന രണ്ട് കാരണങ്ങളാണ്. info

• مكانة الشورى في الإسلام عظيمة.
* ഇസ്ലാമിൽ കൂടിയാലോചനകൾക്കുള്ള പരിഗണനയും സ്ഥാനവും. info

• جواز مؤاخذة الظالم بمثل ظلمه، والعفو خير من ذلك.
* അതിക്രമം പ്രവർത്തിച്ചവനോട് സമാനമായ ശിക്ഷാ നടപടി സ്വീകരിക്കുന്നത് അനുവദനീയമാണ്. എന്നാൽ അവന് മാപ്പു നൽകുന്നതാണ് കൂടുതൽ ഉത്തമം. info