د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
20 : 4

وَاِنْ اَرَدْتُّمُ اسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ ۙ— وَّاٰتَیْتُمْ اِحْدٰىهُنَّ قِنْطَارًا فَلَا تَاْخُذُوْا مِنْهُ شَیْـًٔا ؕ— اَتَاْخُذُوْنَهٗ بُهْتَانًا وَّاِثْمًا مُّبِیْنًا ۟

ഭർത്താക്കന്മാരേ! നിങ്ങൾ ഏതെങ്കിലും ഭാര്യയെ ത്വലാഖ് (മൊഴി) ചൊല്ലാൻ ഉദ്ദേശിക്കുകയും, അവൾക്ക് പകരം മറ്റൊരുവളെ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്താൽ അതിൽ നിങ്ങൾക്ക് യാതൊരു തെറ്റുമില്ല. മൊഴി ചൊല്ലാൻ ഉദ്ദേശിച്ചവൾക്ക് മഹ്റായി ധാരാളം സമ്പത്ത് നിങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അതിൽ നിന്ന് എന്തെങ്കിലും തിരിച്ച് വാങ്ങുക എന്നത് നിങ്ങൾക്ക് അനുവദനീയമല്ല. അങ്ങനെ നിങ്ങൾ അവൾക്ക് നൽകിയത് തിരിച്ചു വാങ്ങുക എന്നത് വ്യക്തമായ തിന്മയും, തനി വ്യാജംചമക്കലും തന്നെയാകുന്നു. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• إذا دخل الرجل بامرأته فقد ثبت مهرها، ولا يجوز له التعدي عليه أو الطمع فيه، حتى لو أراد فراقها وطلاقها.
• ഒരാൾ തൻ്റെ ഭാര്യയുമായി വീട് കൂടിയാൽ അതോടെ അവളുടെ മഹ്ർ സ്ഥിരപ്പെട്ടു കഴിഞ്ഞു. പിന്നീട് ആ വിവാഹബന്ധം പിരിയാനോ മൊഴിചൊല്ലാനോ ഉദ്ദേശിച്ചാൽ അതിൽ അതിക്രമം കാണിക്കാനോ (തട്ടിയെടുക്കുക), ആ മഹ്ർ ആഗ്രഹിക്കാനോ പാടില്ല. info

• حرم الله تعالى نكاح زوجات الآباء؛ لأنه فاحشة تمقتها العقول الصحيحة والفطر السليمة.
• പിതാവിൻ്റെ ഭാര്യമാരെ വിവാഹം കഴിക്കുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. കാരണം ശരിയായ ബുദ്ധിയും ശുദ്ധമായ മനുഷ്യ പ്രകൃതിയും അത് കഠിനമായി വെറുക്കുകയും, മ്ലേഛതയായി മനസ്സിലാക്കുകയും ചെയ്യുന്നു. info

• بين الله تعالى بيانًا مفصلًا من يحل نكاحه من النساء ومن يحرم، سواء أكان بسبب النسب أو المصاهرة أو الرضاع؛ تعظيمًا لشأن الأعراض، وصيانة لها من الاعتداء.
സ്ത്രീകളുടെ കൂട്ടത്തിൽ ആരെയെല്ലാം വിവാഹം കഴിക്കാൻ അനുവാദമുണ്ടെന്നും, ആരെയെല്ലാം വിവാഹം കഴിക്കാൻ പാടില്ലെന്നും അല്ലാഹു വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. രക്തബന്ധം, വിവാഹബന്ധം, മുലകുടിബന്ധം എന്നിങ്ങനെയുള്ള കാരണങ്ങളിലൂടെ നിഷിദ്ധമാകുന്ന അത്തരം ബന്ധങ്ങളെല്ലാം അല്ലാഹു വിശദീകരിച്ചിരിക്കുന്നു. അഭിമാനസംരക്ഷണത്തിനുള്ള പ്രാധാന്യവും, അതിനെതിരെ സംഭവിച്ചേക്കാവുന്ന അതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണവും അതിൽ പ്രകടമാണ്. info