د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
22 : 32

وَمَنْ اَظْلَمُ مِمَّنْ ذُكِّرَ بِاٰیٰتِ رَبِّهٖ ثُمَّ اَعْرَضَ عَنْهَا ؕ— اِنَّا مِنَ الْمُجْرِمِیْنَ مُنْتَقِمُوْنَ ۟۠

അല്ലാഹുവിൻ്റെ ആയത്തുകൾ കൊണ്ട് ഉൽബോധനം നൽകപ്പെട്ട ശേഷം അതിൽ നിന്ന് പാഠമുൾക്കൊള്ളാതിരിക്കുകയും, അവക്ക് പരിഗണന പോലും നൽകാതെ അവയിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവരെക്കാൾ അതിക്രമിയായി മറ്റാരുമില്ല. തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തുകൂട്ടിയും അതിക്രമികളായിരുന്ന, അല്ലാഹുവിൻ്റെ ആയത്തുകളിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരുന്നവരോട് നാം പകരം വീട്ടുന്നതാണ്. അതിൽ യാതൊരു സംശയവുമില്ല. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• عذاب الكافر في الدنيا وسيلة لتوبته.
• ശിക്ഷിക്കപ്പെടുന്നത് അവൻ പശ്ചാത്തപിച്ചു മടങ്ങാനുള്ള ഒരു കാരണമാണ്. info

• ثبوت اللقاء بين نبينا صلى الله عليه وسلم وموسى عليه السلام ليلة الإسراء والمعراج.
• ഇസ്റാഇൻ്റെയും (കഅ്ബയിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്ക് നബി -ﷺ- നടത്തിയ രാപ്രയാണം) മിഅ്റാജിൻ്റെയും (ആകാശയാത്ര) രാവിൽ നമ്മുടെ നബിയും -ﷺ- മൂസാ -عَلَيْهِ السَّلَامُ- യും പരസ്പരം കണ്ടുമുട്ടിയിട്ടുണ്ട്. info

• الصبر واليقين صفتا أهل الإمامة في الدين.
• അല്ലാഹുവിൻ്റെ ദീനിൽ നേതൃത്വം നൽകുന്നവർക്കുള്ള രണ്ട് സ്വഭാവഗുണങ്ങളാണ് ക്ഷമയും ദൃഢവിശ്വാസവും. info