د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
34 : 3

ذُرِّیَّةً بَعْضُهَا مِنْ بَعْضٍ ؕ— وَاللّٰهُ سَمِیْعٌ عَلِیْمٌ ۟ۚ

ഈ പറയപ്പെട്ട നബിമാരും, അവരുടെ മാർഗ്ഗം പിന്തുടർന്ന അവരുടെ സന്താനങ്ങളും അല്ലാഹുവിലുള്ള ഏകത്വം പാലിച്ചു കൊണ്ടും, സൽക്കർമ്മങ്ങളിൽ വ്യാപൃതരായും പരസ്പരം ഇഴപിരിഞ്ഞു നിലകൊള്ളുന്നവരാകുന്നു. അവരിൽ ചിലർ മറ്റു ചിലരിൽ നിന്ന് ഉൽകൃഷ്ടമായ മാതൃകകളും മഹത്വങ്ങളും അനന്തരമെടുക്കുന്നു. അല്ലാഹു അവൻറെ അടിമകളുടെ വാക്കുകൾ കേൾക്കുന്നവനും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നവനുമാകുന്നു. അവരിൽ നിന്നും അവനുദ്ദേശിക്കുന്നവരെയാണ് അവൻ തെരഞ്ഞെടുക്കുന്നത്. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• عظم مقام الله وشدة عقوبته تجعل العاقل على حذر من مخالفة أمره تعالى.
• അല്ലാഹുവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്ന അവസ്ഥയുടെ ഗൗരവവും, അവൻ്റെ ശിക്ഷയുടെ കാഠിന്യവും അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് എതിര് നിൽക്കുന്നതിൽ നിന്ന് ബുദ്ധിയുള്ള ഏതൊരാൾക്കും താക്കീത് നൽകാൻ മതിയായതാണ്. info

• برهان المحبة الحقة لله ولرسوله باتباع الشرع أمرًا ونهيًا، وأما دعوى المحبة بلا اتباع فلا تنفع صاحبها.
• അല്ലാഹുവിനോടും റസൂലിനോടുമുള്ള യഥാർത്ഥ സ്നേഹം അല്ലാഹുവിൻ്റെ മതനിയമങ്ങൾ -അവയിലെ കൽപ്പനകളും വിലക്കുകളും- പാലിച്ചു കൊണ്ടാണ് തെളിയിക്കേണ്ടത്. മതകൽപ്പനകൾ പിൻപറ്റാതെ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു എന്ന് വാദിക്കുന്നത് ഒരിക്കലും ഉപകാരം ചെയ്യില്ല. info

• أن الله تعالى يختار من يشاء من عباده ويصطفيهم للنبوة والعبادة بحكمته ورحمته، وقد يخصهم بآيات خارقة للعادة.
• അല്ലാഹു അവനുദ്ദേശിക്കുന്ന തൻ്റെ അടിമകളെ തെരഞ്ഞെടുക്കുകയും അവർക്ക് പ്രവാചകത്വത്തിൻ്റെയും സ്ഥാനവും അല്ലാഹുവിൻ്റെ ഇഷ്ടദാസൻ്റെ പദവിയും നൽകുന്നു. അല്ലാഹുവിൻ്റെ യുക്തമായ തീരുമാനവും, അവൻ്റെ കാരുണ്യവുമാണ് അതിൻ്റെ പിന്നിലുള്ളത്. ചിലപ്പോൾ ചില അസാധാരണ സംഭവങ്ങളും അവരുടെ കൈകളിലൂടെ മാത്രമായി അല്ലാഹു വെളിവാക്കും. info