د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
43 : 24

اَلَمْ تَرَ اَنَّ اللّٰهَ یُزْجِیْ سَحَابًا ثُمَّ یُؤَلِّفُ بَیْنَهٗ ثُمَّ یَجْعَلُهٗ رُكَامًا فَتَرَی الْوَدْقَ یَخْرُجُ مِنْ خِلٰلِهٖ ۚ— وَیُنَزِّلُ مِنَ السَّمَآءِ مِنْ جِبَالٍ فِیْهَا مِنْ بَرَدٍ فَیُصِیْبُ بِهٖ مَنْ یَّشَآءُ وَیَصْرِفُهٗ عَنْ مَّنْ یَّشَآءُ ؕ— یَكَادُ سَنَا بَرْقِهٖ یَذْهَبُ بِالْاَبْصَارِ ۟ؕ

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു മേഘങ്ങളെ തെളിച്ചു കൊണ്ടുവരികയും, ശേഷം അവയിൽ ചില മേഘങ്ങളുടെ ഭാഗങ്ങൾ മറ്റു ചിലതിലേക്ക് കൂട്ടിച്ചേർക്കുകയും, പിന്നെ അവയെ ഒന്നിനു മേൽ ഒന്നായി തട്ടുകളാക്കി തീർക്കുകയും ചെയ്യുന്നുവെന്ന് താങ്കൾക്കറിയില്ലേ? അപ്പോൾ മേഘത്തിൻ്റെ ഉള്ളിൽ നിന്നായി മഴ പുറത്തുവരുന്നത് നിനക്ക് കാണാം. മുകൾഭാഗത്തു നിന്നായി, പർവ്വതസമാനമായ കനത്ത മേഘക്കീറുകൾക്കിടയിൽ നിന്ന് വെള്ളം ഉറച്ചുണ്ടായ ആലിപ്പഴങ്ങൾ കല്ലുകൾ പോലെ അവൻ ഇറക്കുകയും ചെയ്യുന്നു. അങ്ങനെ അവൻ ഉദ്ദേശിക്കുന്ന അവൻ്റെ ദാസന്മാർക്ക് മേൽ ആ ആലിപ്പഴങ്ങളെ അവൻ വീഴ്ത്തുന്നു. അവൻ ഉദ്ദേശിച്ചവരിൽ നിന്ന് അതവൻ തിരിച്ചുവിടുകയും ചെയ്യുന്നു. മേഘങ്ങളിൽ നിന്നുണ്ടാകുന്ന മിന്നൽപ്പിണറുകളാകട്ടെ, ശക്തമായ പ്രകാശത്താൽ കാഴ്ചകൾ എടുത്തു കളയുമാറാകുന്നു. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• موازنة المؤمن بين المشاغل الدنيوية والأعمال الأخروية أمر لازم.
• ഐഹിക കെട്ടുപാടുകളും പാരത്രികലോകത്തേക്കുള്ള പ്രവർത്തനങ്ങളും കൃത്യമായ അളവുകളിൽ നിശ്ചയിക്കുക എന്നത് (അല്ലാഹുവിൽ) വിശ്വസിക്കുന്ന ഏതൊരാൾക്കും നിർബന്ധമാണ്. info

• بطلان عمل الكافر لفقد شرط الإيمان.
• (അല്ലാഹുവിലും അവൻ്റെ ദൂതരിലും ഇസ്ലാമിലും) വിശ്വസിക്കുക എന്ന നിബന്ധന പാലിക്കാത്തതിനാൽ (അവയിൽ) നിഷേധിച്ചവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാകും. info

• أن الكافر نشاز من مخلوقات الله المسبِّحة المطيعة.
• അല്ലാഹുവിനെ പ്രകീർത്തിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്ന സർവ്വസൃഷ്ടികളിൽ നിന്നും വിഭിന്നമായി അഹങ്കാരം നടിച്ചവനാണ് (അല്ലാഹുവിനെ) നിഷേധിച്ച മനുഷ്യൻ. info

• جميع مراحل المطر من خلق الله وتقديره.
• മഴയുടെ വ്യത്യസ്ത ഘട്ടങ്ങളെല്ലാം സൃഷ്ടിച്ചതും നിർണ്ണയിച്ചതും അല്ലാഹുവാകുന്നു. info