د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
34 : 23

وَلَىِٕنْ اَطَعْتُمْ بَشَرًا مِّثْلَكُمْ ۙ— اِنَّكُمْ اِذًا لَّخٰسِرُوْنَ ۟ۙ

നിങ്ങളെ പോലുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ നഷ്ടക്കാർ തന്നെയായിരിക്കും. കാരണം, അവനെ അനുസരിക്കുകയും, നിങ്ങളുടെ ആരാധ്യവസ്തുക്കളെ ഉപേക്ഷിക്കുകയും, നിങ്ങളെക്കാൾ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരാളെ പിൻപറ്റുകയും ചെയ്താൽ യാതൊരു പ്രയോജനവും അത് കൊണ്ട് നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നില്ല. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• وجوب حمد الله على النعم.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് അവനെ സ്തുതിക്കൽ നിർബന്ധമാകുന്നു. info

• الترف في الدنيا من أسباب الغفلة أو الاستكبار عن الحق.
• ഐഹികസുഖങ്ങളിൽ അഭിരമിക്കുന്നത് (പരലോകത്തെ കുറിച്ച്) അശ്രദ്ധയുണ്ടാകുവാനും, സത്യത്തിൽ നിന്ന് അഹങ്കാരം നടിക്കാനുമുള്ള കാരണങ്ങളിലൊന്നാണ്. info

• عاقبة الكافر الندامة والخسران.
• (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പര്യവസാനം ഖേദവും നഷ്ടവുമാകുന്നു. info

• الظلم سبب في البعد عن رحمة الله.
* അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അകന്നു പോകുവാനുള്ള കാരണമാണ് അതിക്രമം പ്രവർത്തിക്കുക എന്നത്. info