د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
11 : 17

وَیَدْعُ الْاِنْسَانُ بِالشَّرِّ دُعَآءَهٗ بِالْخَیْرِ ؕ— وَكَانَ الْاِنْسَانُ عَجُوْلًا ۟

മനുഷ്യൻ സ്വന്തത്തിന് നന്മ ലഭിക്കാൻ പ്രാർത്ഥിക്കുന്നത് പോലെ തന്നെ, ദേഷ്യം പിടിച്ചു കഴിഞ്ഞാൽ അവൻ്റെ വിവരക്കേട് കാരണത്താൽ സ്വന്തത്തിനെതിരെയും മക്കൾക്കും സമ്പാദ്യത്തിനും എതിരെയും പ്രാർത്ഥിക്കുന്നു. തിന്മക്ക് വേണ്ടിയുള്ള അവൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകിയിരുന്നെങ്കിൽ അവൻ ഉടനടി നശിക്കുകയും, അവൻ്റെ സമ്പാദ്യവും സന്താനങ്ങളും നശിക്കുകയും ചെയ്യുമായിരുന്നു. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ ധൃതിയുള്ളവനായാണ്. അതിനാൽ ചിലപ്പോൾ അവന് ഉപദ്രവമുണ്ടാക്കുന്ന കാര്യത്തിന് വേണ്ടിയും അവൻ ധൃതികൂട്ടിയേക്കാം. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• من اهتدى بهدي القرآن كان أكمل الناس وأقومهم وأهداهم في جميع أموره.
• ഖുർആനിൻ്റെ മാർഗദർശനം ആരെങ്കിലും പിൻപറ്റിയാൽ അവൻ ജനങ്ങളിൽ പരിപൂർണ്ണതയുള്ളവനും, നേർവഴി സ്വീകരിച്ചവനും, എല്ലാ കാര്യങ്ങളിലും ഏറ്റവും സന്മാർഗത്തിൽ എത്തിച്ചേർന്നവനുമായി തീരും. info

• التحذير من الدعوة على النفس والأولاد بالشر.
• സ്വന്തത്തിനും സന്താനങ്ങൾക്കുമെതിരെ നാശത്തിനായി പ്രാർത്ഥിക്കുന്നതിൽ നിന്നുള്ള താക്കീത്. info

• اختلاف الليل والنهار بالزيادة والنقص وتعاقبهما، وضوء النهار وظلمة الليل، كل ذلك دليل على وحدانية الله ووجوده وكمال علمه وقدرته.
• രാപ്പകലുകളുടെ ദൈർഘ്യത്തിലും കുറവിലുമുള്ള മാറ്റവും, അവ മാറിമാറി വരുന്നതും, പകലിൻ്റെ വെളിച്ചവും രാത്രിയുടെ ഇരുട്ടുമെല്ലാം അല്ലാഹുവിൻ്റെ ഏകത്വവും അവൻ്റെ അസ്തിത്വവും പരിപൂർണ്ണമായ അറിവും ശക്തിയും ബോധ്യപ്പെടുത്തുന്നു. info

• تقرر الآيات مبدأ المسؤولية الشخصية، عدلًا من الله ورحمة بعباده.
• ഈ ആയത്തുകൾ മനുഷ്യൻ്റെ വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ എന്ന അടിസ്ഥാനം നിർണ്ണയിക്കുന്നു. അല്ലാഹുവിൻ്റെ നീതിയും, അവൻ്റെ അടിമകളോടുള്ള കാരുണ്യവുമാണത്. info