د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
92 : 11

قَالَ یٰقَوْمِ اَرَهْطِیْۤ اَعَزُّ عَلَیْكُمْ مِّنَ اللّٰهِ ؕ— وَاتَّخَذْتُمُوْهُ وَرَآءَكُمْ ظِهْرِیًّا ؕ— اِنَّ رَبِّیْ بِمَا تَعْمَلُوْنَ مُحِیْطٌ ۟

ശുഐബ് തൻറെ ജനതയോട് പറഞ്ഞു: എൻ്റെ ജനങ്ങളേ, നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെക്കാൾ കൂടുതൽ പ്രതാപമുള്ളവരും ആദരണീയരും എൻ്റെ കുടുംബങ്ങളാണോ ? അവൻ നിങ്ങളിലേക്കയച്ച ദൂതനിൽ വിശ്വസിക്കാതിരിക്കുമ്പോൾ അല്ലാഹുവിനെ നിങ്ങൾ ഉപേക്ഷിക്കുകയും പിന്നിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. തീർച്ചയായും എൻ്റെ രക്ഷിതാവ് നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് ഗോപ്യമാവുന്നില്ല. ഇഹലോകത്ത് നശിപ്പിച്ചു കൊണ്ടും പരലോകത്ത് ശിക്ഷ കൊണ്ടും അവൻ നിങ്ങൾക്കതിന് പ്രതിഫലം നൽകും. info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• ذمّ الجهلة الذين لا يفقهون عن الأنبياء ما جاؤوا به من الآيات.
• നബിമാർ കൊണ്ടുവന്ന ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കാത്ത വിഡ്ഢികളെ ആക്ഷേപിക്കുന്നു. info

• ذمّ وتسفيه من اشتغل بأوامر الناس، وأعرض عن أوامر الله.
• അല്ലാഹുവിൻറെ കല്പനകളിൽ നിന്ന് പിന്തിരിയുകയും ജനങ്ങളുടെ കൽപ്പനകൾ നടപ്പാക്കാൻ വ്യാപൃതരാവുകയും ചെയ്യുന്നവർ മൂഢൻമാരാണെന്നും ആക്ഷേപാർഹരാണെന്നും വ്യക്തമാക്കുന്നു. info

• بيان دور العشيرة في نصرة الدعوة والدعاة.
• പ്രബോധകരെയും പ്രബോധനത്തെയും സഹായിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്ക് വിശദമാക്കുന്നു. info

• طرد المشركين من رحمة الله تعالى.
• മുശ്രിക്കുകളെ അല്ലാഹു അവൻറെ കാരുണ്യത്തിൽ നിന്ന് അകറ്റും. info