د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
31 : 10

قُلْ مَنْ یَّرْزُقُكُمْ مِّنَ السَّمَآءِ وَالْاَرْضِ اَمَّنْ یَّمْلِكُ السَّمْعَ وَالْاَبْصَارَ وَمَنْ یُّخْرِجُ الْحَیَّ مِنَ الْمَیِّتِ وَیُخْرِجُ الْمَیِّتَ مِنَ الْحَیِّ وَمَنْ یُّدَبِّرُ الْاَمْرَ ؕ— فَسَیَقُوْلُوْنَ اللّٰهُ ۚ— فَقُلْ اَفَلَا تَتَّقُوْنَ ۟

പ്രവാചകരേ! അല്ലാഹുവിൽ പങ്കുചേർക്കുന്നവരോട് പറയുക: മുകൾഭാഗത്തുനിന്നും മഴ വർഷിപ്പിച്ച് നിങ്ങൾക്ക് ആഹാരം നൽകുന്നത് ആരാണ്? ഭൂമിയിൽ നിന്നും ചെടികൾ മുളപ്പിച്ചും അതുൾക്കൊള്ളുന്ന ലോഹങ്ങളിലൂടെയും നിങ്ങൾക്ക് ഉപജീവനം നൽകുന്നത് ആരാണ്? ഇന്ദ്രിയത്തിൽ നിന്ന് മനുഷ്യനെയും മുട്ടയിൽ നിന്ന് പക്ഷിയെയും പോലെ ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതും, പക്ഷിയിൽ നിന്ന് മുട്ടയും ജീവികളിൽ നിന്ന് ഇന്ദ്രിയത്തെയും പോലെ ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? ആകാശ ഭൂമികളുടെയും അവയിലുള്ള സൃഷ്ടികളുടെയും കാര്യങ്ങൾ നിയന്ത്രിക്കുന്നത് ആരാണ്? അതെല്ലാം ചെയ്യുന്നവൻ അല്ലാഹു ആണെന്ന് അവർ മറുപടി പറയും. അപ്പോൾ അവരോട് പറയുക: നിങ്ങൾക്കതറിയില്ലേ? എന്നിട്ടും അവൻ്റെ കൽപ്പനകൾ പാലിച്ചുകൊണ്ടും അവൻ വിരോധിച്ചവ വെടിഞ്ഞുകൊണ്ടും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ? info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• أعظم نعيم يُرَغَّب به المؤمن هو النظر إلى وجه الله تعالى.
• അല്ലാഹുവിൽ വിശ്വസിക്കുന്നവൻ ആഗ്രഹിക്കുന്ന ഏറ്റവും മഹത്തായ അനുഗ്രഹം അല്ലാഹുവിൻ്റെ തിരു മുഖ ദർശനമാണ് info

• بيان قدرة الله، وأنه على كل شيء قدير.
• അല്ലാഹുവിൻ്റെ കഴിവ് വിശദമാക്കുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു info

• التوحيد في الربوبية والإشراك في الإلهية باطل، فلا بد من توحيدهما معًا.
• രക്ഷാകർതൃത്വത്തിലുള്ള അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുകയും എന്നാൽ അവനുള്ള ആരാധനയിൽ പങ്ക് ചേർക്കുകയും ചെയ്യുകയെന്നത് അസാധുവാണ്. അവ രണ്ടിലും അല്ലാഹുവിനെ ഏകനാക്കൽ അനിവാര്യമാണ്. info

• إذا قضى الله بعدم إيمان قوم بسبب معاصيهم فإنهم لا يؤمنون.
• പാപം നിമിത്തം ഒരു ജനത വിശ്വസിക്കാതിരിക്കാനാണ് അല്ലാഹുവിൻ്റെ വിധി എങ്കിൽ അവർ ഒരിക്കലും വിശ്വാസികളാവുകയില്ല. info