ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

ߞߐߜߍ ߝߙߍߕߍ:close

external-link copy
37 : 9

اِنَّمَا النَّسِیْٓءُ زِیَادَةٌ فِی الْكُفْرِ یُضَلُّ بِهِ الَّذِیْنَ كَفَرُوْا یُحِلُّوْنَهٗ عَامًا وَّیُحَرِّمُوْنَهٗ عَامًا لِّیُوَاطِـُٔوْا عِدَّةَ مَا حَرَّمَ اللّٰهُ فَیُحِلُّوْا مَا حَرَّمَ اللّٰهُ ؕ— زُیِّنَ لَهُمْ سُوْٓءُ اَعْمَالِهِمْ ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الْكٰفِرِیْنَ ۟۠

-അറബികൾ ഇസ്ലാമിന് മുൻപ് (ജാഹിലിയ്യതിൽ) ചെയ്തു വന്നിരുന്നത് പോലെ- പവിത്രമാക്കപ്പെട്ട മാസങ്ങളുടെ പരിശുദ്ധി മറ്റേതെങ്കിലും മാസത്തിലേക്ക് മാറ്റുകയും, അതിന് ഈ പറഞ്ഞ സ്ഥാനം കൽപ്പിച്ചു നൽകുകയും ചെയ്യുക എന്നത് അല്ലാഹുവിനെ നിഷേധിച്ചതിന് പുറമെയുള്ള അവരുടെ നിഷേധത്തിലെ വർദ്ധനവാണ്. കാരണം, (അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ ആരാധിക്കുക എന്നതിനൊപ്പം) പരിശുദ്ധമാക്കപ്പെട്ട മാസങ്ങളുടെ വിഷയത്തിലുള്ള അല്ലാഹുവിൻ്റെ വിധിയെയും അവർ നിഷേധിച്ചിരിക്കുന്നു. അല്ലാഹുവിനെ നിഷേധിച്ചവരെ ഈ രൂപത്തിൽ മോശമായ ചര്യങ്ങൾ നിശ്ചയിച്ചു നൽകിക്കൊണ്ട് പിശാച് വഴിപിഴപ്പിക്കുന്നു. പരിശുദ്ധമായ മാസത്തെ മറ്റൊരു സാധാരണ മാസത്തിലേക്ക് നീക്കിവെച്ചു കൊണ്ട് ചില വർഷങ്ങളിൽ അവർ അതിലുള്ള യുദ്ധം അനുവദനീയമാക്കുന്നു. അല്ലാഹു പവിത്രമാക്കിയ മാസമല്ല അത് എങ്കിൽപ്പോലും വർഷത്തിൽ അവർ എണ്ണമൊപ്പിക്കാൻ വേണ്ടി ഏതെങ്കിലും നാലുമാസത്തെ പവിത്രമായി നിശ്ചയിക്കുകയും ചെയ്യും. യുദ്ധം നിഷിദ്ധമായ ഒരു പവിത്രമാസത്തെ അവർ അനുവദിക്കപ്പെട്ട സാധാരണ മാസമായി കണക്കാക്കിയാൽ അതിനു പകരം മറ്റൊരു മാസത്തെ അവർ പവിത്രമെന്ന് ജൽപിക്കുമായിരുന്നു. അങ്ങനെ അല്ലാഹു ആ മാസത്തിൽ നിഷിദ്ധമാക്കിയത് അവർ അനുവദനീയമാക്കുകയും, അല്ലാഹുവിൻ്റെ വിധിയോട് അതിലൂടെ എതിരാവുകയും ചെയ്യുന്നു. മ്ലേഛപ്രവൃത്തികൾ പിശാച് അവർക്ക് നന്നാക്കി തോന്നിപ്പിക്കുകയും, അങ്ങനെ അവർ അത് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. ഈ പറയപ്പെട്ട 'നസീഅ്' (പവിത്രമാസങ്ങൾ മാറ്റൽ) എന്ന ആചാരം അതിൽ പെട്ടതാണ്. അല്ലാഹു അവനെ നിഷേധിക്കുകയും, അതിൽ തുടരുകയും ചെയ്യുന്നവരെ സന്മാർഗത്തിലേക്ക് വഴിനയിക്കുന്നതല്ല. info
التفاسير:

external-link copy
38 : 9

یٰۤاَیُّهَا الَّذِیْنَ اٰمَنُوْا مَا لَكُمْ اِذَا قِیْلَ لَكُمُ انْفِرُوْا فِیْ سَبِیْلِ اللّٰهِ اثَّاقَلْتُمْ اِلَی الْاَرْضِ ؕ— اَرَضِیْتُمْ بِالْحَیٰوةِ الدُّنْیَا مِنَ الْاٰخِرَةِ ۚ— فَمَا مَتَاعُ الْحَیٰوةِ الدُّنْیَا فِی الْاٰخِرَةِ اِلَّا قَلِیْلٌ ۟

അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുകയും, അല്ലാഹു തങ്ങൾക്ക് നിശ്ചയിച്ച നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിലേക്കും, നിങ്ങളുടെ ശത്രുവിനെ നേരിടുന്നതിലേക്കും ക്ഷണിക്കപ്പെട്ടാൽ എന്താണ് നിങ്ങളുടെ അവസ്ഥ ഇപ്രകാരമാകുന്നത്?! നിങ്ങളുടെ വീടുകളിൽ കഴിഞ്ഞു കൂടാൻ ഇഷ്ടമുള്ളവരായി നിങ്ങളെങ്ങനെയാണ് മാറുന്നത്?! അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുന്നവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്ന എന്നെന്നും നിലനിൽക്കുന്ന പാരത്രിക സുഖാനുഗ്രഹങ്ങൾക്ക് പകരമായി നശ്വരമായ ഐഹികജീവിതത്തിൻ്റെ വിഭവങ്ങളും അവസാനിക്കാനിരിക്കുന്ന ആസ്വാദനങ്ങളുമാണോ നിങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നത്?! എങ്കിൽ ഐഹിക വിഭവങ്ങൾ പരലോകത്തിന് മുൻപിൽ തീർത്തും നിസ്സാരമാകുന്നു. അപ്പോൾ എങ്ങനെയാണ് ബുദ്ധിമാനായ ഒരാൾ നശ്വരമായതിനെ അനശ്വരതക്ക് പകരം തിരഞ്ഞെടുക്കുക?! മഹത്തരമായതിന് പകരം തീർത്തും നിസ്സാരമായത് സ്വീകരിക്കുക?! info
التفاسير:

external-link copy
39 : 9

اِلَّا تَنْفِرُوْا یُعَذِّبْكُمْ عَذَابًا اَلِیْمًا ۙ۬— وَّیَسْتَبْدِلْ قَوْمًا غَیْرَكُمْ وَلَا تَضُرُّوْهُ شَیْـًٔا ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟

അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെടുകയും, നിങ്ങളുടെ ശത്രുക്കളുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ പരാജയവും നിന്ദ്യതയും മറ്റും വരുത്തി വെച്ച് കൊണ്ട് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നതാണ്. നിങ്ങൾക്ക് പകരം അല്ലാഹുവിനെ അനുസരിക്കുന്നവരും, യുദ്ധത്തിനായി കൽപ്പന നൽകപ്പെട്ടാൽ ഉടനടി പുറപ്പെടുന്നവരുമായ ഒരു സമൂഹത്തെ അവൻ പകരം കൊണ്ടുവരുന്നതാണ്. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനക്ക് എതിര് നിൽക്കുന്നത് അല്ലാഹുവിന് യാതൊരു ഉപദ്രവവും ഏൽപ്പിക്കുകയില്ല. അല്ലാഹുവിന് നിങ്ങളുടെ യാതൊരു ആവശ്യവുമില്ല. നിങ്ങളാണ് അല്ലാഹുവിലേക്ക് കടുത്ത ആവശ്യവുമായി യാചിച്ചു ചെല്ലേണ്ടവർ. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. യാതൊന്നും അവന് അസാധ്യമല്ല. തൻ്റെ ദീനായ ഇസ്ലാമിനെയും, തൻ്റെ നബിയായ മുഹമ്മദ് നബി (ﷺ) യെയും നിങ്ങളില്ലാതെയും സഹായിക്കാൻ അവൻ കഴിവുള്ളവനാണ്. info
التفاسير:

external-link copy
40 : 9

اِلَّا تَنْصُرُوْهُ فَقَدْ نَصَرَهُ اللّٰهُ اِذْ اَخْرَجَهُ الَّذِیْنَ كَفَرُوْا ثَانِیَ اثْنَیْنِ اِذْ هُمَا فِی الْغَارِ اِذْ یَقُوْلُ لِصَاحِبِهٖ لَا تَحْزَنْ اِنَّ اللّٰهَ مَعَنَا ۚ— فَاَنْزَلَ اللّٰهُ سَكِیْنَتَهٗ عَلَیْهِ وَاَیَّدَهٗ بِجُنُوْدٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِیْنَ كَفَرُوا السُّفْلٰی ؕ— وَكَلِمَةُ اللّٰهِ هِیَ الْعُلْیَا ؕ— وَاللّٰهُ عَزِیْزٌ حَكِیْمٌ ۟

അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ റസൂലിനെ (ﷺ) നിങ്ങൾ സഹായിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് അവിടുന്ന് ക്ഷണിക്കുന്നതിന് നിങ്ങൾ ഉത്തരം നൽകുകയും ചെയ്യുന്നില്ലെങ്കിൽ അല്ലാഹു നിങ്ങളാരും അവിടുത്തോടൊപ്പം ഇല്ലാത്തപ്പോഴും നബിയെ സഹായിച്ചിട്ടുണ്ട്. ബഹുദൈവാരാധകർ അവിടുത്തെയും അബൂ ബക്ർ സിദ്ധീഖ് (رضي الله عنه) വിനെയും മക്കയിൽ നിന്ന് പുറത്താക്കിയ സന്ദർഭത്തിൽ. അവർ രണ്ടു പേരും -മൂന്നാമതൊരു വ്യക്തിയും ഒപ്പമില്ലാതെ- ഥൗർ ഗുഹയിൽ ബഹുദൈവാരാധകരിൽ നിന്ന് ഒളിച്ചിരിക്കുകയും, ശത്രുക്കൾ അവരെ അന്വേഷിച്ചു നടക്കുകയും ചെയ്തിരുന്ന സമയം. ബഹുദൈവാരാധകർ നബി (ﷺ) യെ പിടികൂടുമെന്ന് അബൂബക്ർ സിദ്ധീഖ് ഭയപ്പെട്ട സന്ദർഭത്തിൽ അവിടുന്ന് (ﷺ) അദ്ദേഹത്തോട് പറഞ്ഞു: വിഷമിക്കേണ്ട! തീർച്ചയായും നമ്മെ സഹായിച്ചു കൊണ്ടും, പിന്തുണച്ചു കൊണ്ടും അല്ലാഹു നമ്മോടൊപ്പമുണ്ട്! അപ്പോൾ അല്ലാഹു അവൻ്റെ ദൂതൻ്റെ മനസ്സിൽ അവനിൽ നിന്നുള്ള ശാന്തി ഇട്ടുകൊടുക്കുകയും, നിങ്ങൾ കാണാത്ത സൈന്യങ്ങളെ -അതായത് മലക്കുകളെ- അവിടുത്തേക്ക് പിന്തുണയായി ഇറക്കി നൽകുകയും ചെയ്തു. ബഹുദൈവാരാധകരുടെ വാക്കിനെ അവൻ നിന്ദ്യമാക്കി തീർക്കുകയും, ഇസ്ലാമിന് ഔന്നത്യം നൽകിക്കൊണ്ട് അല്ലാഹുവിൻ്റെ വചനം അവൻ ഉന്നതമാക്കുകയും ചെയ്തു. അല്ലാഹു അവൻ്റെ അസ്തിത്വത്തിലും അധീശത്വത്തിലും അധികാരത്തിലും മഹാപ്രതാപിയാകുന്നു. അവനെ ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ല. തൻ്റെ പ്രപഞ്ചനിയന്ത്രണത്തിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനുമാകുന്നു അവൻ. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• العادات المخالفة للشرع بالاستمرار عليها دونما إنكار لها يزول قبحها عن النفوس، وربما ظُن أنها عادات حسنة.
• മതനിയമങ്ങൾക്ക് വിരുദ്ധമായ നാട്ടാചരങ്ങൾ എതിർക്കപ്പെടാതെ തുടരുന്നത് അവയോടുള്ള മാനസികമായ അകൽച്ച ക്രമേണ ഇല്ലാതെയാക്കുന്നതാണ്. ചിലപ്പോഴെല്ലാം അത്തരം ആചാരങ്ങൾ നന്മയാണെന്ന് ധരിക്കപ്പെടുക വരെ ചെയ്തേക്കാം. info

• عدم النفير في حال الاستنفار من كبائر الذنوب الموجبة لأشد العقاب، لما فيها من المضار الشديدة.
• യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുവാൻ (ഇസ്ലാമിക ഭരണാധികാരി) കൽപ്പിക്കുന്ന വേളയിൽ അതിൽ നിന്ന് പിന്തിനിൽക്കുന്നത് വൻപാപങ്ങളിൽ പെടുന്ന, കടുത്ത ശിക്ഷക്ക് അർഹതയുള്ള കാര്യമാണ്. കാരണം, അത്ര പ്രയാസകരമായ ഉപദ്രവങ്ങൾ ആ പ്രവൃത്തി കാരണത്താൽ ഉണ്ടാകുന്നതാണ്. info

• فضيلة السكينة، وأنها من تمام نعمة الله على العبد في أوقات الشدائد والمخاوف التي تطيش فيها الأفئدة، وأنها تكون على حسب معرفة العبد بربه، وثقته بوعده الصادق، وبحسب إيمانه وشجاعته.
• അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന സമാധാനത്തിൻ്റെ മഹത്വം. ഹൃദയം പതറിപ്പോകുന്ന പ്രയാസങ്ങളുടെയും കഠിനതകളുടെയും സാഹചര്യത്തിൽ അല്ലാഹുവിൻ്റെ അടിമകൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളുടെ പൂർണ്ണതയിൽ പെട്ടതാണത്. അല്ലാഹുവിനെ കുറിച്ചുള്ള ഒരു മനുഷ്യൻ്റെ അറിവിൻ്റെയും, അല്ലാഹുവിൻ്റെ വാഗ്ദാനത്തിലുള്ള ഉറപ്പിൻ്റെയും, അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെയും, അവൻ്റെ ധൈര്യത്തിൻ്റെയുമെല്ലാം തോതനുസരിച്ചായിരിക്കും ഈ മനസ്സമാധാനം ഓരോരുത്തർക്കും അനുഭവപ്പെടുക. info

• أن الحزن قد يعرض لخواص عباد الله الصدِّيقين وخاصة عند الخوف على فوات مصلحة عامة.
• അല്ലാഹുവിൻ്റെ ഏറ്റവും പ്രത്യേകക്കാരായ, സത്യസന്ധമാരായ ദാസന്മാർക്ക് പോലും ചിലപ്പോൾ ആകുലതകൾ ബാധിച്ചേക്കാം. പ്രത്യേകിച്ച് മുസ്ലിം പൊതുസമൂഹത്തിന് എന്തെങ്കിലും നേട്ടങ്ങൾ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു പോകുന്ന വേളകളിൽ. info