ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
11 : 8

اِذْ یُغَشِّیْكُمُ النُّعَاسَ اَمَنَةً مِّنْهُ وَیُنَزِّلُ عَلَیْكُمْ مِّنَ السَّمَآءِ مَآءً لِّیُطَهِّرَكُمْ بِهٖ وَیُذْهِبَ عَنْكُمْ رِجْزَ الشَّیْطٰنِ وَلِیَرْبِطَ عَلٰی قُلُوْبِكُمْ وَیُثَبِّتَ بِهِ الْاَقْدَامَ ۟ؕ

(അല്ലാഹുവിൽ) വിശ്വസിച്ചവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ആ മയക്കം ഇട്ടുതന്ന സന്ദർഭം സ്മരിക്കുക. ശത്രുവിനെ കുറിച്ച് നിങ്ങൾക്ക് ഉണ്ടായ ഭയത്തിൽ നിന്ന് നിർഭയത്വം നൽകുന്നതായിരുന്നു ആ മയക്കം. ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ അവൻ മഴ വർഷിക്കുകയും ചെയ്തു. എല്ലാ അശുദ്ധികളിൽ നിന്നും നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, പിശാചിൻ്റെ ദുർബോധനങ്ങൾ നിങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനും, നിങ്ങളുടെ ഹൃദയങ്ങൾ ഉറപ്പിച്ചു നിർത്തുന്നതിനും അതിലൂടെ യുദ്ധത്തിൽ (ശത്രുവിനെ) കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ശരീരങ്ങൾ ഉറച്ചു നിൽക്കുന്നതിനുമായിരുന്നു ആ മഴ വർഷിച്ചത്. അതോടൊപ്പം മണൽ നിറഞ്ഞ (ബദ്റിലെ) ഭൂമിയിൽ കാലുകൾ തെന്നിപ്പോകാതെ ഉറപ്പിച്ചു നിർത്താനും (ആ മഴ കാരണമായി). info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• في الآيات اعتناء الله العظيم بحال عباده المؤمنين، وتيسير الأسباب التي بها ثبت إيمانهم، وثبتت أقدامهم، وزال عنهم المكروه والوساوس الشيطانية.
• വിശ്വാസികളായ തൻ്റെ ദാസന്മാരുടെ കാര്യം അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹു എപ്രകാരമാണ് ശ്രദ്ധിക്കുന്നതെന്ന് ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം. അവരുടെ (അല്ലാഹുവിലുള്ള) വിശ്വാസം ദൃഢതയുള്ളതാക്കുകയും, അവരുടെ കാല്പാദങ്ങൾ ഉറപ്പിച്ചു നിർത്തുകയും, അവരിൽ നിന്ന് എല്ലാവിധ പ്രയാസങ്ങളും നീക്കുകയും, പൈശാചിക ദുർബോധനങ്ങളെ അകറ്റുകയും ചെയ്ത വ്യത്യസ്ത കാരണങ്ങൾ അല്ലാഹു അവർക്ക് എളുപ്പമാക്കി നൽകിയിരിക്കുന്നു. info

• أن النصر بيد الله، ومن عنده سبحانه، وهو ليس بكثرة عَدَدٍ ولا عُدَدٍ مع أهمية هذا الإعداد.
• വിജയം അല്ലാഹുവിൻ്റെ കയ്യിലാണ്. അവൻ്റെയടുക്കൽ നിന്നുമാത്രമാണ്. യുദ്ധത്തിന് തയ്യാറെടുക്കുക എന്നത് പ്രാധാന്യമുള്ളതാണ് എന്നതിനോടൊപ്പം (അറിയുക!) എണ്ണപ്പെരുപ്പമോ യുദ്ധസന്നാഹങ്ങളുടെ ആധിക്യമോ അല്ല വിജയത്തിൻ്റെ നിദാനം. (അല്ലാഹുവിൻ്റെ സഹായമാണ്). info

• الفرار من الزحف من غير عذر من أكبر الكبائر.
• ഒഴിവുകഴിവില്ലാതെ യുദ്ധരണാങ്കണത്തിൽ നിന്ന് പിന്തിരിഞ്ഞോടുക എന്നത് വൻപാപങ്ങളിലൊന്നാണ്. info

• في الآيات تعليم المؤمنين قواعد القتال الحربية، ومنها: طاعة الله والرسول، والثبات أمام الأعداء، والصبر عند اللقاء، وذِكْر الله كثيرًا.
• യുദ്ധരണാങ്കണത്തിൽ പാലിച്ചിരിക്കേണ്ട അടിസ്ഥാനങ്ങളെ കുറിച്ച് ഈ ആയത്തുകളിൽ അല്ലാഹു മുഅ്മിനുകൾ പഠിപ്പിക്കുന്നു. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിക്കുക, ശത്രുക്കൾക്ക് മുന്നിൽ ഉറച്ചു നിലകൊള്ളുക, യുദ്ധത്തിൽ ഏറ്റുമുട്ടുമ്പോൾ ക്ഷമിക്കുക, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക എന്നത് അവയിൽപ്പെട്ട ചിലതാണ്. info