ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
79 : 7

فَتَوَلّٰی عَنْهُمْ وَقَالَ یٰقَوْمِ لَقَدْ اَبْلَغْتُكُمْ رِسَالَةَ رَبِّیْ وَنَصَحْتُ لَكُمْ وَلٰكِنْ لَّا تُحِبُّوْنَ النّٰصِحِیْنَ ۟

തൻ്റെ ജനത അല്ലാഹുവിലേക്കുള്ള ഈ ക്ഷണത്തിന് ഉത്തരം നൽകില്ലെന്ന് ഉറപ്പായപ്പോൾ സ്വാലിഹ് നബി അവരിൽ നിന്ന് തിരിഞ്ഞു കളഞ്ഞു. അവരോട് അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾക്ക് എത്തിച്ചു നൽകാൻ അല്ലാഹു എന്നോട് കൽപ്പിച്ച കാര്യം ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകിയിരിക്കുന്നു. (അല്ലാഹുവിൻ്റെ കാരുണ്യത്തിലും അവൻ്റെ പ്രതിഫലത്തിലും) പ്രതീക്ഷ നൽകിക്കൊണ്ടും, (അല്ലാഹുവിൻ്റെ കോപത്തെയും അവൻ്റെ ശിക്ഷയെയും) താക്കീത് നൽകിക്കൊണ്ടും ഞാൻ നിങ്ങളെ ഉപദേശിച്ചു. എന്നാൽ നിങ്ങളെ നന്മയിലേക്ക് എത്തിക്കാനും തിന്മയിൽ നിന്ന് അകറ്റി നിർത്താനും പരിശ്രമിക്കുന്ന, നിങ്ങളോട് ഗുണകാംക്ഷികളായവരെ നിങ്ങൾ പരിഗണിക്കുന്നില്ല. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• الاستكبار يتولد غالبًا من كثرة المال والجاه، وقلة المال والجاه تحمل على الإيمان والتصديق والانقياد غالبًا.
• സമ്പത്തും അധികാരവും അധികരിക്കുന്നത് പൊതുവെ മനുഷ്യരിൽ അഹങ്കാരം ജനിപ്പിക്കാറുണ്ട്. അവ രണ്ടും കുറയുന്നത് (അല്ലാഹുവിൽ) വിശ്വസിക്കുന്നതിനും, നബിമാരെ സത്യപ്പെടുത്തുന്നതിനും, അവർക്ക് കീഴൊതുങ്ങുന്നതിനും പ്രേരിപ്പിക്കുന്നതായും കാണാം. info

• جواز البناء الرفيع كالقصور ونحوها؛ لأن من آثار النعمة: البناء الحسن مع شكر المنعم.
• ഉയരമുള്ള കൊട്ടാരങ്ങളും മറ്റും നിർമ്മിക്കുന്നത് അനുവദനീയമാണ്. കാരണം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളുടെ അടയാളങ്ങളിൽ പെട്ടതാണ് നല്ല വീടുകൾ നിർമ്മിക്കാൻ കഴിയുക എന്നത്; അതോടൊപ്പം അനുഗ്രഹദാതാവായ അല്ലാഹുവിന് നന്ദി കാണിക്കണമെന്ന് മാത്രം. info

• الغالب في دعوة الأنبياء أن يبادر الضعفاء والفقراء إلى الإصغاء لكلمة الحق التي جاؤوا بها، وأما السادة والزعماء فيتمردون ويستعلون عليها.
• നബിമാരുടെ പ്രബോധന ചരിത്രത്തിൽ പൊതുവെ കാണാൻ കഴിയുക ദരിദ്രരും ദുർബലരുമായവർ അവരുടെ ക്ഷണം ഉടനടി സ്വീകരിക്കുന്നതായാണ്. എന്നാൽ നേതാക്കളും പ്രമാണിമാരും ധിക്കാരം പുലർത്തുകയും, ഔന്നത്യം നടിക്കുകയും ചെയ്യുന്നതായി കാണാം. info

• قد يعم عذاب الله المجتمع كله إذا كثر فيه الخَبَث، وعُدم فيه الإنكار.
• ഒരു ജനതയിൽ വൃത്തികേടുകൾ അധികരിക്കുകയും, അവിടെ തിന്മ എതിർക്കപ്പെടാതെ വരികയും ചെയ്താൽ അല്ലാഹുവിൻ്റെ ശിക്ഷ അവരെ മുഴുവനായി ബാധിച്ചേക്കാം. info