ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
56 : 7

وَلَا تُفْسِدُوْا فِی الْاَرْضِ بَعْدَ اِصْلَاحِهَا وَادْعُوْهُ خَوْفًا وَّطَمَعًا ؕ— اِنَّ رَحْمَتَ اللّٰهِ قَرِیْبٌ مِّنَ الْمُحْسِنِیْنَ ۟

അല്ലാഹു അവൻ്റെ ദൂതന്മാരെ നിയോഗിക്കുകയും, അല്ലാഹുവിനെ മാത്രം അനുസരിക്കുന്നവരെ ഭൂമിയിലെ നിവാസികളാക്കുകയും ചെയ്തുകൊണ്ട് ഭൂമിയെ നന്നാക്കിയ ശേഷം, തിന്മകൾ ചെയ്തുകൂട്ടി കൊണ്ട് ഭൂമിയിൽ നിങ്ങൾ കുഴപ്പങ്ങൾ സൃഷ്ടിക്കാതിരിക്കുക. അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ചുള്ള ഭയം ബോധ്യപ്പെട്ടു കൊണ്ടും, അവൻ്റെ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെയും നിങ്ങൾ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ കാരുണ്യം സൽകർമ്മികൾക്ക് വളരെ അടുത്ത് തന്നെയാകുന്നു. അതിനാൽ നിങ്ങൾ അക്കൂട്ടരിൽ ഉൾപ്പെടുക. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• القرآن الكريم كتاب هداية فيه تفصيل ما تحتاج إليه البشرية، رحمة من الله وهداية لمن أقبل عليه بقلب صادق.
• വിശുദ്ധ ഖുർആൻ സന്മാർഗത്തിലേക്ക് നയിക്കുന്ന ഗ്രന്ഥമാകുന്നു. മനുഷ്യസമൂഹത്തിന് വേണ്ടതെല്ലാം അതിൽ വിശദീകരിച്ചിരിക്കുന്നു. സത്യസന്ധമായ ഹൃദയത്തോടെ അതിലേക്ക് താൽപ്പര്യത്തോടെ മുന്നോട്ട് വരുന്നവർക്ക് അല്ലാഹുവിൽ നിന്നുള്ള കാരുണ്യവും സന്മാർഗവുമാകുന്നു അത്. info

• خلق الله السماوات والأرض في ستة أيام لحكمة أرادها سبحانه، ولو شاء لقال لها: كوني فكانت.
അല്ലാഹു ആകാശഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചത് മഹത്തരമായ ഒരു ലക്ഷ്യം അതിലൂടെ അല്ലാഹു ഉദ്ദേശിച്ചതിനാലാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ 'ഉണ്ടാകൂ' (കുൻ) എന്ന് പറയുകയും, ഉടനെ അതുണ്ടാവുകയും ചെയ്യുമായിരുന്നു. info

• يتعين على المؤمنين دعاء الله تعالى بكل خشوع وتضرع حتى يستجيب لهم بفضله.
• എല്ലാ നിലക്കുമുള്ള ഭയഭക്തിയും താഴ്മയും ഉള്ളവരായി അല്ലാഹുവിനോട് വിളിച്ചു പ്രാർത്ഥിക്കേണ്ടവരാണ് മുഅ്മിനുകൾ. അപ്പോഴാണ് അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് അവർക്ക് ഉത്തരം നൽകുക. info

• الفساد في الأرض بكل صوره وأشكاله منهيٌّ عنه.
• ഭൂമിയിൽ കുഴപ്പമുണ്ടാക്കുക എന്നത് -അത് ഏത് രൂപത്തിലാണെങ്കിലും വിധത്തിലാണെങ്കിലും- നിഷിദ്ധമാകുന്നു. info