ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

ߞߐߜߍ ߝߙߍߕߍ:close

external-link copy
164 : 7

وَاِذْ قَالَتْ اُمَّةٌ مِّنْهُمْ لِمَ تَعِظُوْنَ قَوْمَا ۙ— ١للّٰهُ مُهْلِكُهُمْ اَوْ مُعَذِّبُهُمْ عَذَابًا شَدِیْدًا ؕ— قَالُوْا مَعْذِرَةً اِلٰی رَبِّكُمْ وَلَعَلَّهُمْ یَتَّقُوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! അവരുടെ കൂട്ടത്തിൽ ഒരു വിഭാഗം ഈ തിന്മയെ എതിർക്കുകയും അതിൽ നിന്ന് താക്കീത് നൽകുകയും ചെയ്തപ്പോൾ മറ്റൊരു കൂട്ടം അവരോട് ഇപ്രകാരം ചോദിച്ച സന്ദർഭം സ്മരിക്കുക: 'തിന്മകൾ ചെയ്തു കൂട്ടിയതിനാൽ അല്ലാഹു ഇഹലോകത്ത് തന്നെ ശിക്ഷിക്കുകയോ, പരലോകത്ത് കഠിനമായ ശിക്ഷ അനുഭവിപ്പിക്കുകയോ ചെയ്യാനിരിക്കുന്ന ഒരു കൂട്ടത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്?!'(തിന്മ ഉപേക്ഷിക്കാൻ ജനങ്ങളോട്) ഗുണദോഷിച്ചവർ പറഞ്ഞു: നന്മ കൽപ്പിക്കാനും തിന്മ വിരോധിക്കാനും ഞങ്ങളോട് അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. അത് പ്രവർത്തിച്ചു കൊണ്ട് അല്ലാഹുവിനോട് ഒഴിവുകഴിവ് ബോധിപ്പിക്കാനും, അത് (നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും) ഉപേക്ഷിച്ചതിൻ്റെ പേരിൽ ഞങ്ങളെ അവൻ ശിക്ഷിക്കാതിരിക്കാനുമാണ് ഞങ്ങൾ അവരെ ഉപദേശിക്കുന്നത്. ഞങ്ങളുടെ സദുപദേശം അവർക്ക് പ്രയോജനം നൽകുകയും ചെയ്തേക്കാം. അങ്ങനെ അവർ ചെയ്തു കൊണ്ടിരിക്കുന്ന ഈ തിന്മ അവർ ഉപേക്ഷിക്കുകയും ചെയ്തേക്കാം. info
التفاسير:

external-link copy
165 : 7

فَلَمَّا نَسُوْا مَا ذُكِّرُوْا بِهٖۤ اَنْجَیْنَا الَّذِیْنَ یَنْهَوْنَ عَنِ السُّوْٓءِ وَاَخَذْنَا الَّذِیْنَ ظَلَمُوْا بِعَذَابٍۭ بَىِٕیْسٍ بِمَا كَانُوْا یَفْسُقُوْنَ ۟

ഗുണദോഷിച്ചവരുടെ ഉപദേശത്തെ ധിക്കാരികളായ അക്കൂട്ടം അവഗണിക്കുകയും, തങ്ങളുടെ തിന്മ അവർ അവസാനിപ്പിക്കാതെ വരികയും ചെയ്തപ്പോൾ തിന്മയിൽ നിന്ന് ജനങ്ങളെ വിലക്കിയവരെ നാം നമ്മുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച ദിവസം മീൻപിടിച്ചു കൊണ്ട് അനീതി ചെയ്യുകയും, അതിക്രമം പ്രവർത്തിക്കുകയും ചെയ്തവരെ അവർ അല്ലാഹുവിനെ ധിക്കരിക്കുകയും തങ്ങളുടെ തിന്മയിൽ ഉറച്ചു നിലകൊള്ളുകയും ചെയ്തതിനാൽ നാം കഠിനമായി ശിക്ഷിച്ചു. info
التفاسير:

external-link copy
166 : 7

فَلَمَّا عَتَوْا عَنْ مَّا نُهُوْا عَنْهُ قُلْنَا لَهُمْ كُوْنُوْا قِرَدَةً خٰسِىِٕیْنَ ۟

അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ അഹങ്കാരത്തോടെയും ധിക്കാരത്തോടെയും അവർ അതിരു വിടുകയും, ഉപദേശം സ്വീകരിക്കാതെ വരികയും ചെയ്തപ്പോൾ നാം അവരോട് പറഞ്ഞു: ഹേ ധിക്കാരികളേ! നിങ്ങൾ നിന്ദ്യരായ കുരങ്ങുകളായി കൊള്ളുക. അങ്ങനെ അവർ നാം ഉദ്ദേശിച്ചത് പോലെ ആയിത്തീർന്നു. നാം ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയുന്നതോടെ അതുണ്ടാകുന്നതാണ്. info
التفاسير:

external-link copy
167 : 7

وَاِذْ تَاَذَّنَ رَبُّكَ لَیَبْعَثَنَّ عَلَیْهِمْ اِلٰی یَوْمِ الْقِیٰمَةِ مَنْ یَّسُوْمُهُمْ سُوْٓءَ الْعَذَابِ ؕ— اِنَّ رَبَّكَ لَسَرِیْعُ الْعِقَابِ ۖۚ— وَاِنَّهٗ لَغَفُوْرٌ رَّحِیْمٌ ۟

അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്ത് യഹൂദരെ അപമാനിതരാക്കുകയും, നിന്ദ്യരാക്കി തീർക്കുകയും ചെയ്യുന്നർക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരെ യഹൂദരുടെ മേൽ നാം അധീശത്വം നൽകുന്നതാണ് എന്ന് അല്ലാഹു യാതൊരു അവ്യക്തതയുമില്ലാതെ, വ്യക്തമായ സന്ദേശം നൽകിയ സന്ദർഭം ഓർക്കുക. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവ് അവനെ ധിക്കരിച്ചവരെ വളരെ വേഗതയിൽ ശിക്ഷിക്കുന്നവനാകുന്നു. അതിനാൽ ചിലപ്പോൾ അവർക്കുള്ള ശിക്ഷ അവൻ ഇഹലോകത്ത് വെച്ച് തന്നെ നേരത്തെ നൽകും. തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അവൻ. info
التفاسير:

external-link copy
168 : 7

وَقَطَّعْنٰهُمْ فِی الْاَرْضِ اُمَمًا ۚ— مِنْهُمُ الصّٰلِحُوْنَ وَمِنْهُمْ دُوْنَ ذٰلِكَ ؗ— وَبَلَوْنٰهُمْ بِالْحَسَنٰتِ وَالسَّیِّاٰتِ لَعَلَّهُمْ یَرْجِعُوْنَ ۟

അവരെ (യഹൂദരെ) നാം ഭൂമിയിൽ ചിതറിയ രൂപത്തിലാക്കി. അവർ ഐക്യത്തിൽ നിലകൊണ്ട കാലഘട്ടത്തിന് ശേഷം അവരുടെ കൂട്ടത്തിൽ (ഉടലെടുക്കുന്ന) വിഭിന്ന കക്ഷികളെ കൊണ്ട് അവരെ നാം ഛിന്നഭിന്നമാക്കി. അക്കൂട്ടത്തിൽ അല്ലാഹുവിനോടുള്ള ബാധ്യതകളും, ജനങ്ങളോടുള്ള ബാധ്യതകളും നിറവേറ്റുന്ന സദ്വൃത്തരുണ്ട്. (നിർബന്ധ ബാധ്യതകൾ നിർവഹിക്കുകയും പാപങ്ങൾ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട്) മിതത്വം പാലിക്കുന്നവരുമുണ്ട്. തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സ്വന്തങ്ങളോട് അതിരുവിട്ടു പ്രവർത്തിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. എളുപ്പം നൽകിയും, പ്രയാസങ്ങൾ കൊണ്ടും അവരെ നാം പരീക്ഷിക്കുകയും ചെയ്തു; അവർ നിലകൊള്ളുന്ന (തെറ്റായ വഴിയിൽ നിന്ന്) അവർ മടങ്ങുന്നതിനായിരുന്നു അത്. info
التفاسير:

external-link copy
169 : 7

فَخَلَفَ مِنْ بَعْدِهِمْ خَلْفٌ وَّرِثُوا الْكِتٰبَ یَاْخُذُوْنَ عَرَضَ هٰذَا الْاَدْنٰی وَیَقُوْلُوْنَ سَیُغْفَرُ لَنَا ۚ— وَاِنْ یَّاْتِهِمْ عَرَضٌ مِّثْلُهٗ یَاْخُذُوْهُ ؕ— اَلَمْ یُؤْخَذْ عَلَیْهِمْ مِّیْثَاقُ الْكِتٰبِ اَنْ لَّا یَقُوْلُوْا عَلَی اللّٰهِ اِلَّا الْحَقَّ وَدَرَسُوْا مَا فِیْهِ ؕ— وَالدَّارُ الْاٰخِرَةُ خَیْرٌ لِّلَّذِیْنَ یَتَّقُوْنَ ؕ— اَفَلَا تَعْقِلُوْنَ ۟

അവർക്ക് ശേഷം അവരെ പിന്തുടർന്നു കൊണ്ട് മോശക്കാരായ ഒരു വിഭാഗം വന്നു. മുൻഗാമികളിൽ നിന്ന് അവർ തൗറാത്ത് ഏറ്റുവാങ്ങി. അവരതാ അതിലുള്ളത് പ്രവർത്തിക്കാതെ കേവല പാരായണം നടത്തുന്നു. അല്ലാഹുവിൻ്റെ ഗ്രന്ഥം മാറ്റത്തിരുത്തലുകൾ വരുത്തുന്നതിനും, അതിൽ അല്ലാഹു അവതരിപ്പിച്ചതു വിട്ട്, മറ്റുള്ളത് കൊണ്ട് വിധിക്കുന്നതിനുമായി വിലയില്ലാത്ത ഐഹികവിഭവങ്ങൾ കൈക്കൂലിയായും മറ്റും അവർ സ്വീകരിക്കുന്നു. അല്ലാഹു തങ്ങളുടെ തിന്മകൾ പൊറുത്തു നൽകുന്നതാണെന്ന് അവർ സ്വയം സമാശ്വസിക്കുകയാണ്. യാതൊരു വിലയുമില്ലാത്ത മറ്റൊരു ഐഹികവിഭവം വന്നെത്തിയാൽ ഒന്നിന് പിറകെ ഒന്നായി അവരത് സ്വീകരിച്ചു കൊണ്ടേയിരിക്കും. അല്ലാഹുവിൻ്റെ കാര്യത്തിൽ -യാതൊരു മാറ്റത്തിരുത്തലും വരുത്താതെ- സത്യമല്ലാതെ പറയരുതെന്ന് അല്ലാഹു അവരിൽ നിന്ന് കരാർ സ്വീകരിക്കുകയുണ്ടായിട്ടില്ലേ?! അവർ അല്ലാഹുവിൻ്റെ ഗ്രന്ഥമനുസരിച്ച് പ്രവർത്തിക്കാത്തത് അറിവില്ലാത്തതു കൊണ്ടല്ല. മറിച്ച്, അറിഞ്ഞു കൊണ്ട് തന്നെയാണ് അവരത് ഉപേക്ഷിച്ചിട്ടുള്ളത്. അതിലുള്ളത് അവർ വായിച്ചറിയുകയും, മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അവരത് വലിച്ചെറിയുകയെന്നത് കൂടുതൽ ഗുരുതരമാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് തീർന്നു പോകുന്ന ഈ ഐഹികവിഭവങ്ങളെക്കാൾ ഉത്തമമായിട്ടുള്ളത് പരലോകഭവനവും, അവിടെ ലഭിക്കുന്ന ശാശ്വതമായ അനുഗ്രഹങ്ങളുമാണ്. അല്ലാഹു അവനെ സൂക്ഷിക്കുന്നവർക്ക് പരലോകത്ത് ഒരുക്കി വെച്ചിരിക്കുന്നതാണ് കൂടുതൽ ഉത്തമവും എന്നെന്നും നിലനിൽക്കുന്നതുമെന്ന് യാതൊരു വിലയുമില്ലാത്ത ഈ ഐഹികവിഭവങ്ങൾ സ്വീകരിക്കുന്നവർ മനസ്സിലാക്കുന്നില്ലേ?! info
التفاسير:

external-link copy
170 : 7

وَالَّذِیْنَ یُمَسِّكُوْنَ بِالْكِتٰبِ وَاَقَامُوا الصَّلٰوةَ ؕ— اِنَّا لَا نُضِیْعُ اَجْرَ الْمُصْلِحِیْنَ ۟

(അല്ലാഹുവിൽ നിന്നുള്ള) ഗ്രന്ഥത്തെ മുറുകെ പിടിക്കുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും, നിസ്കാരം അതിൻ്റെ സമയത്ത് -നിബന്ധനകളും (ശുറൂത്വ്) നിർബന്ധകാര്യങ്ങളും (വാജിബുകൾ) ഐഛികകർമ്മങ്ങളും (സുന്നത്തുകൾ) പാലിച്ചു കൊണ്ട്- നിർവ്വഹിക്കുകയും ചെയ്തവർ; അവരുടെ പ്രവർത്തനങ്ങൾക്ക് അല്ലാഹു അവർക്ക് പ്രതിഫലം നൽകുന്നതാണ്. പ്രവർത്തനം നല്ലതായ ഒരാളുടെയും പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• إذا نزل عذاب الله على قوم بسبب ذنوبهم ينجو منه من كانوا يأمرون بالمعروف وينهون عن المنكر فيهم.
• ഒരു സമൂഹത്തിൻ്റെ മേൽ അവരുടെ പാപങ്ങൾ കാരണത്താൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങിയാൽ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നവർ അതിൽ നിന്ന് രക്ഷപ്പെടുന്നതാണ്. info

• يجب الحذر من عذاب الله؛ فإنه قد يكون رهيبًا في الدنيا، كما فعل سبحانه بطائفة من بني إسرائيل حين مَسَخَهم قردة بسبب تمردهم.
• അല്ലാഹുവിൻ്റെ ശിക്ഷയെ എപ്പോഴും സൂക്ഷിക്കണം. കാരണം, ചിലപ്പോൾ അത് ഐഹികലോകത്ത് തന്നെ ഭയാനകമായിരിക്കാം. ഇസ്രാഈല്യരിൽ ഒരു കൂട്ടത്തെ അവരുടെ ധിക്കാരം കാരണത്താൽ അല്ലാഹു കുരങ്ങുകളാക്കി മാറ്റിയത് ഉദാഹരണം. info

• نعيم الدنيا مهما بدا أنه عظيم فإنه قليل تافه بجانب نعيم الآخرة الدائم.
ഇസ്രാഈല്യർക്ക് മേൽ അല്ലാഹു നിന്ദ്യതയും പതിത്വവും നിശ്ചയിച്ചു. അവരുടെ അനീതിയും വഴികേടും കാരണത്താൽ ഓരോ നിശ്ചിത അവധികളിലും അവരെ ശിക്ഷിക്കുന്നവരെ അവർക്കെതിരിൽ അയക്കുമെന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു. info

• أفضل أعمال العبد بعد الإيمان إقامة الصلاة؛ لأنها عمود الأمر.
ഐഹിക ജീവിതത്തിലെ സുഖാനുഗ്രഹങ്ങൾ എത്രയെല്ലാം മഹത്തരമാണെന്ന് തോന്നിക്കപ്പെട്ടാലും പരലോകത്തിലെ ശാശ്വതമായ സുഖങ്ങൾക്ക് മുൻപിൽ അവ വളരെ തുഛവും നിസ്സാരവുമത്രെ. info

• كتب الله على بني إسرائيل الذلة والمسكنة، وتأذن بأن يبعث عليهم كل مدة من يذيقهم العذاب بسبب ظلمهم وانحرافهم.
ഈമാൻ കഴിഞ്ഞാൽ ഒരാളുടെ ഏറ്റവും ശ്രേഷ്ഠകരമായ പ്രവർത്തനം നിസ്കാരമാകുന്നു. കാരണം അത് ദീനീ കാര്യങ്ങളുടെ സ്തംഭമാകുന്നു. info