ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
146 : 6

وَعَلَی الَّذِیْنَ هَادُوْا حَرَّمْنَا كُلَّ ذِیْ ظُفُرٍ ۚ— وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَیْهِمْ شُحُوْمَهُمَاۤ اِلَّا مَا حَمَلَتْ ظُهُوْرُهُمَاۤ اَوِ الْحَوَایَاۤ اَوْ مَا اخْتَلَطَ بِعَظْمٍ ؕ— ذٰلِكَ جَزَیْنٰهُمْ بِبَغْیِهِمْ ۖؗ— وَاِنَّا لَصٰدِقُوْنَ ۟

യഹൂദർക്ക് മേൽ വിരലുകൾ വേറിട്ടു നിൽക്കുന്ന മൃഗങ്ങളെ -ഒട്ടകം, ഒട്ടകപക്ഷി പോലുള്ളവയെ- നാം നിഷിദ്ധമാക്കി. പശുവിൻ്റെയും ആടിൻ്റെയും കൊഴുപ്പും നാം അവർക്ക് മേൽ നിഷിദ്ധമാക്കി. അവയുടെ മുതുകിൽ ഒട്ടിപ്പിടിച്ചവയോ, കുടലുകളിലുള്ളതോ, എല്ലുകളിൽ പറ്റിപ്പിടിച്ചവയോ ഒഴികെ. (പാർശ്വഭാഗത്തോ പൃഷ്ഠഭാഗത്തോ ഉള്ള എല്ലുകൾ പോലെ). അവരുടെ അതിക്രമത്തിന് ഈ പറഞ്ഞവ നിഷിദ്ധമാക്കി കൊണ്ട് നാം പ്രതിഫലം നൽകി. നാം അറിയിക്കുന്ന കാര്യങ്ങളിലെല്ലാം നാം സത്യം പറയുന്നവനാകുന്നു. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• في الآيات دليل على إثبات المناظرة في مسائل العلم، وإثبات القول بالنظر والقياس.
• വൈജ്ഞാനിക വിഷയങ്ങളിൽ സംവാദങ്ങളാകാം എന്നും, ബുദ്ധിയുടെയും താരതമ്യത്തിൻ്റെയും അടിസ്ഥാനത്തിൽ വിധിപ്രസ്താവമാകാമെന്നും ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം. info

• الوحي وما يستنبط منه هو الطريق لمعرفة الحلال والحرام.
• അല്ലാഹുവിൽ നിന്നുള്ള സന്ദേശമോ, അതിൽ നിന്ന് മനസ്സിലാക്കിയെടുക്കുന്നതോ മാത്രമാണ് ഹലാലും ഹറാമും (അനുവദിക്കപ്പെട്ടതും നിഷിദ്ധമാക്കപ്പെട്ടതും) തിരിച്ചറിയാനുള്ള മാർഗം. info

• إن من الظلم أن يُقْدِم أحد على الإفتاء في الدين ما لم يكن قد غلب على ظنه أنه يفتي بالصواب الذي يرضي الله.
• അല്ലാഹുവിന് തൃപ്തികരമായ സത്യം കൊണ്ടാണ് താൻ വിധി പ്രസ്താവിക്കുന്നതെന്ന ഉറച്ച ധാരണയില്ലാതെ മതവിഷയങ്ങളിൽ ഫത്'വ നൽകാൻ തുനിയുന്നത് (വിധിപ്രസ്താവം നടത്തുന്നത്) അതിക്രമത്തിൽ പെട്ടതാണ്. info

• من رحمة الله بعباده الإذن لهم في تناول المحرمات عند الاضطرار.
• അനിവാര്യ സാഹചര്യങ്ങളിൽ നിഷിദ്ധമാക്കപ്പെട്ടവ ഭക്ഷിക്കാൻ അനുവാദം നൽകിയെന്നത് അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ ചെയ്ത കാരുണ്യത്തിൽ പെട്ടതാണ്. info