ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

ߞߐߜߍ ߝߙߍߕߍ:close

external-link copy
158 : 6

هَلْ یَنْظُرُوْنَ اِلَّاۤ اَنْ تَاْتِیَهُمُ الْمَلٰٓىِٕكَةُ اَوْ یَاْتِیَ رَبُّكَ اَوْ یَاْتِیَ بَعْضُ اٰیٰتِ رَبِّكَ ؕ— یَوْمَ یَاْتِیْ بَعْضُ اٰیٰتِ رَبِّكَ لَا یَنْفَعُ نَفْسًا اِیْمَانُهَا لَمْ تَكُنْ اٰمَنَتْ مِنْ قَبْلُ اَوْ كَسَبَتْ فِیْۤ اِیْمَانِهَا خَیْرًا ؕ— قُلِ انْتَظِرُوْۤا اِنَّا مُنْتَظِرُوْنَ ۟

ഇഹലോകത്ത് വെച്ച് മരണത്തിൻ്റെ മലക്കും അദ്ദേഹത്തിൻ്റെ സഹായികളും അവരുടെ ആത്മാവുകൾ പിടികൂടുന്നതിനായി വരികയോ, അതല്ലെങ്കിൽ പരലോകത്ത് വിധിപ്രഖ്യാപനത്തിൻ്റെ ദിവസം നിൻ്റെ രക്ഷിതാവ് അവർക്കിടയിൽ വിധി നടപ്പിലാക്കാൻ വരുന്നതോ, അതുമല്ലെങ്കിൽ അന്ത്യനാൾ അടുത്തു എന്നറിയിക്കുന്ന ചില ദൃഷ്ടാന്തങ്ങൾ വന്നെത്തുന്നതോ അല്ലാതെ മറ്റൊന്നും നിഷേധികൾ കാത്തിരിക്കുന്നില്ല. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുക എന്നത് പോലുള്ള (അന്ത്യനാളിൻ്റെ) ചില അടയാളങ്ങൾ വന്നെത്തുന്ന ദിവസം കാഫിറുകൾക്ക് അവരുടെ വിശ്വാസമോ, അതിന് മുൻപ് യാതൊന്നും പ്രവർത്തിക്കാത്ത വിശ്വാസിക്ക് അവൻ്റെ പ്രവർത്തനമോ യാതൊരു ഉപകാരവും ചെയ്യില്ല. അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ ഇതിലേതെങ്കിലും ഒരു കാര്യം കാത്തിരുന്നു കൊള്ളുക; ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു. info
التفاسير:

external-link copy
159 : 6

اِنَّ الَّذِیْنَ فَرَّقُوْا دِیْنَهُمْ وَكَانُوْا شِیَعًا لَّسْتَ مِنْهُمْ فِیْ شَیْءٍ ؕ— اِنَّمَاۤ اَمْرُهُمْ اِلَی اللّٰهِ ثُمَّ یُنَبِّئُهُمْ بِمَا كَانُوْا یَفْعَلُوْنَ ۟

യഹൂദരിലും നസ്വാറാക്കളിലും പെട്ട, മതത്തിൽ ചിലത് സ്വീകരിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയും ചെയ്തു കൊണ്ട് തങ്ങളുടെ ദീനിനെ ഛിന്നഭിന്നമാക്കി തീർത്തവർ; അവർ വിഭിന്ന കക്ഷികളായിരുന്നു. അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് അവരുമായി യാതൊരു ബന്ധവുമില്ല. അവർ നിലകൊള്ളുന്ന വഴികേടിൽ നിന്ന് താങ്കൾ ഒഴിവാണ്. അവർക്ക് താക്കീത് നൽകുക എന്നതല്ലാതെ മറ്റൊന്നും താങ്കളുടെ മേൽ നിർബന്ധമില്ല. അവരുടെ കാര്യം അല്ലാഹുവിലേക്ക് ഏൽപ്പിക്കപ്പെട്ടതാകുന്നു. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഇഹലോകത്ത് അവർ പ്രവർത്തിച്ചിരുന്നതിനെ കുറിച്ച് അല്ലാഹു അവരെ അറിയിക്കുന്നതും, അതിനുള്ള പ്രതിഫലം അവർക്ക് നൽകുന്നതുമാണ്. info
التفاسير:

external-link copy
160 : 6

مَنْ جَآءَ بِالْحَسَنَةِ فَلَهٗ عَشْرُ اَمْثَالِهَا ۚ— وَمَنْ جَآءَ بِالسَّیِّئَةِ فَلَا یُجْزٰۤی اِلَّا مِثْلَهَا وَهُمْ لَا یُظْلَمُوْنَ ۟

(അല്ലാഹുവിൽ) വിശ്വസിച്ചവരിൽ പെട്ട ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഒരു നന്മയുമായി വന്നാൽ അല്ലാഹു അവന് പത്ത് നന്മകൾ ഇരട്ടിയായി നൽകും. ആരെങ്കിലും ഒരു തിന്മയുമായി വന്നാൽ അതിൻ്റെ ഗൗരവവും നിസ്സാരതയും പരിഗണിച്ചു കൊണ്ടുള്ള തുല്യമായ ശിക്ഷ മാത്രമേ അവന് നൽകപ്പെടുകയുള്ളൂ. അതിനെക്കാൾ കൂടുതൽ ഒന്നും നൽകപ്പെടുകയില്ല. നന്മകളുടെ പ്രതിഫലം കുറച്ചു കൊണ്ടോ, തിന്മകളുടെ ശിക്ഷ വർദ്ധിപ്പിച്ചു കൊണ്ടോ അവരോട് അനീതി ചെയ്യപ്പെടുന്നതുമല്ല. info
التفاسير:

external-link copy
161 : 6

قُلْ اِنَّنِیْ هَدٰىنِیْ رَبِّیْۤ اِلٰی صِرَاطٍ مُّسْتَقِیْمٍ ۚ۬— دِیْنًا قِیَمًا مِّلَّةَ اِبْرٰهِیْمَ حَنِیْفًا ۚ— وَمَا كَانَ مِنَ الْمُشْرِكِیْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: എൻ്റെ രക്ഷിതാവ് നേരായ മാർഗത്തിലേക്ക് എന്നെ നയിച്ചിരിക്കുന്നു. ഇഹ-പരലോകങ്ങളിലെ സർവ്വ നന്മകളും നേടിത്തരുന്ന (ഇസ്ലാം) മതത്തിൻ്റെ മാർഗമാകുന്നു അത്. സത്യത്തിലേക്ക് ചേർന്നു നിന്ന ഇബ്രാഹീം നബിയുടെ മാർഗമാകുന്നു അത്. അദ്ദേഹമാകട്ടെ, ഒരിക്കലും ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല. info
التفاسير:

external-link copy
162 : 6

قُلْ اِنَّ صَلَاتِیْ وَنُسُكِیْ وَمَحْیَایَ وَمَمَاتِیْ لِلّٰهِ رَبِّ الْعٰلَمِیْنَ ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും എൻ്റെ നിസ്കാരവും ബലികർമ്മവും അല്ലാഹുവിനാകുന്നു; അവൻ്റെ നാമത്തിലാകുന്നു. മറ്റൊരാളുടെയും പേരിലല്ല അവ. എൻ്റെ ജീവിതവും എൻ്റെ മരണവും; അവയെല്ലാം സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിന് മാത്രമാകുന്നു. അവന് പുറമെ മറ്റാർക്കും അവയിൽ യാതൊരു പങ്കുമില്ല. info
التفاسير:

external-link copy
163 : 6

لَا شَرِیْكَ لَهٗ ۚ— وَبِذٰلِكَ اُمِرْتُ وَاَنَا اَوَّلُ الْمُسْلِمِیْنَ ۟

അവന്ന് യാതൊരു പങ്കുകാരനുമില്ല. അവന് പുറമെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. ഈ പറയപ്പെട്ട രൂപത്തിൽ ബഹുദൈവാരാധനയിൽ നിന്ന് തീർത്തും മുക്തമായ തൗഹീദാണ് (ഏകദൈവാരാധന) എന്നോട് അല്ലാഹു കൽപ്പിച്ചിട്ടുള്ളത്. ഈ സമുദായത്തിൽ അവന് സമർപ്പിച്ചവരിൽ ഒന്നാമൻ ഞാനാകുന്നു. info
التفاسير:

external-link copy
164 : 6

قُلْ اَغَیْرَ اللّٰهِ اَبْغِیْ رَبًّا وَّهُوَ رَبُّ كُلِّ شَیْءٍ ؕ— وَلَا تَكْسِبُ كُلُّ نَفْسٍ اِلَّا عَلَیْهَا ۚ— وَلَا تَزِرُ وَازِرَةٌ وِّزْرَ اُخْرٰی ۚ— ثُمَّ اِلٰی رَبِّكُمْ مَّرْجِعُكُمْ فَیُنَبِّئُكُمْ بِمَا كُنْتُمْ فِیْهِ تَخْتَلِفُوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: സർവ്വതിൻ്റെയും രക്ഷിതാവ് അല്ലാഹുവാണെന്നിരിക്കെ അവന് പുറമെയുള്ളവരെ ഞാൻ രക്ഷിതാവായി അന്വേഷിക്കുകയോ?! നിങ്ങൾ അവന് പുറമെ ആരാധിക്കുന്ന ആരാധ്യവസ്തുക്കളുടെയും രക്ഷിതാവാകുന്നു അവൻ. ഒരു നിരപരാധിയും മറ്റൊരാളുടെ തിന്മ വഹിക്കേണ്ടി വരില്ല. ശേഷം നിങ്ങളുടെ രക്ഷിതാവിൻ്റെ അടുക്കലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങളുടെ മടക്കം. അപ്പോൾ ഇഹലോകത്തായിരിക്കെ മതത്തിൻ്റെ കാര്യത്തിൽ നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിരുന്നതിനെ കുറിച്ച് അല്ലാഹു നിങ്ങളെ അറിയിക്കുന്നതാണ്. info
التفاسير:

external-link copy
165 : 6

وَهُوَ الَّذِیْ جَعَلَكُمْ خَلٰٓىِٕفَ الْاَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجٰتٍ لِّیَبْلُوَكُمْ فِیْ مَاۤ اٰتٰىكُمْ ؕ— اِنَّ رَبَّكَ سَرِیْعُ الْعِقَابِ ۖؗۗ— وَاِنَّهٗ لَغَفُوْرٌ رَّحِیْمٌ ۟۠

അല്ലാഹുവാകുന്നു നിങ്ങൾക്ക് മുൻപ് കഴിഞ്ഞു പോയവരുടെ പിന്തുടർച്ചക്കാരാക്കി ഭൂമിയിൽ നിങ്ങളെ നിശ്ചയിച്ചത്. ഭൂമിയിൽ നിങ്ങൾ അധിവസിക്കാൻ വേണ്ടിയത്രെ അത്. സൃഷ്ടിപ്പിലും ഉപജീവനത്തിലും മറ്റും നിങ്ങളിൽ ചിലരെ മറ്റു ചിലരെക്കാൾ പല പടികൾ അവൻ ഉയർത്തുകയും ചെയ്തു. അല്ലാഹു നിങ്ങൾക്ക് നൽകിയ ആ കാര്യങ്ങളെ കൊണ്ട് നിങ്ങളെ പരീക്ഷിക്കുന്നതിനത്രെ അത്. അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് വേഗത്തിൽ ശിക്ഷിക്കുന്നവനാകുന്നു; സംഭവിക്കാനിരിക്കുന്നതെല്ലാം വളരെ അടുത്ത് തന്നെയാകുന്നു. തൻ്റെ അടിമകളിൽ പശ്ചാത്തപിച്ചവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ഏറെ കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അവൻ. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• أن الدين يأمر بالاجتماع والائتلاف، وينهى عن التفرق والاختلاف.
• ഇസ്ലാം ഐക്യപ്പെടാനും ഒരുമിക്കാനുമാണ് കൽപ്പിക്കുന്നത്. ഭിന്നിപ്പും അഭിപ്രായഭിന്നതകളും ഇസ്ലാം നിരോധിക്കുകയാണ് ചെയ്യുന്നത്. info

• من تمام عدله تعالى وإحسانه أنه يجازي بالسيئة مثلها، وبالحسنة عشرة أمثالها، وهذا أقل ما يكون من التضعيف.
• അല്ലാഹുവിൻ്റെ നീതിയുടെയും അനുഗ്രഹത്തിൻ്റെയും പരിപൂർണ്ണതയിൽ പെട്ടതാണ് അവൻ തിന്മക്ക് തത്തുല്യമായ ശിക്ഷ നൽകുന്നു എന്നത്. നന്മക്കാകട്ടെ അവൻ പത്തിരട്ടി നൽകുകയും ചെയ്യുന്നു. നന്മയുടെ പ്രതിഫലം ഏറ്റവും ചുരുങ്ങിയത് പത്തിരട്ടിയാണ്. (അതിലും കൂടുതൽ നന്മകൾ ഇരട്ടിപ്പിക്കപ്പെട്ടേക്കാം.) info

• الدين الحق القَيِّم يتطَلب تسخير كل أعمال العبد واهتماماته لله عز وجل، فله وحده يتوجه العبد بصلاته وعبادته ومناسكه وذبائحه وجميع قرباته وأعماله في حياته وما أوصى به بعد وفاته.
• മനുഷ്യൻ്റെ പ്രവർത്തനങ്ങൾ മുഴുവനും അവൻ്റെ ശ്രദ്ധയും അല്ലാഹുവിന് മാത്രം കീഴ്പ്പെടുത്തി നൽകാനാണ് നേരായ ദീൻ -ഇസ്ലാം- ആവശ്യപ്പെടുന്നത്. തൻ്റെ നിസ്കാരത്തിലും ആരാധനകളിലും അനുഷ്ഠാനങ്ങളിലും ബലികർമ്മങ്ങളിലും സർവ്വ സൽപ്രവൃത്തികളിലും അവൻ്റെ ജീവിതകാലഘട്ടത്തിലെ മുഴുവൻ പ്രവർത്തനങ്ങളിലും മരണശേഷം ബാക്കിവെക്കുന്ന വസ്വിയ്യത്തുകളിലും (അന്തിമോപദേശങ്ങൾ) അല്ലാഹുവിനെ മാത്രമാണ് അവൻ ലക്ഷ്യംവെക്കേണ്ടത്. info