ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
72 : 5

لَقَدْ كَفَرَ الَّذِیْنَ قَالُوْۤا اِنَّ اللّٰهَ هُوَ الْمَسِیْحُ ابْنُ مَرْیَمَ ؕ— وَقَالَ الْمَسِیْحُ یٰبَنِیْۤ اِسْرَآءِیْلَ اعْبُدُوا اللّٰهَ رَبِّیْ وَرَبَّكُمْ ؕ— اِنَّهٗ مَنْ یُّشْرِكْ بِاللّٰهِ فَقَدْ حَرَّمَ اللّٰهُ عَلَیْهِ الْجَنَّةَ وَمَاْوٰىهُ النَّارُ ؕ— وَمَا لِلظّٰلِمِیْنَ مِنْ اَنْصَارٍ ۟

മർയമിൻ്റെ മകൻ മസീഹ് ഈസാ തന്നെയാകുന്നു അല്ലാഹു എന്ന് പറഞ്ഞ നസ്വാറാക്കൾ (അല്ലാഹുവിനെ) നിഷേധിച്ചിരിക്കുന്നു. കാരണം അവർ അല്ലാഹുവല്ലാത്തവർക്ക് ആരാധ്യത നൽകിയിരിക്കുന്നു. എന്നാൽ ഈസായാകട്ടെ അവരോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട് താനും: 'ഹേ ഇസ്രാഈൽ സന്തതികളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അവനാകുന്നു എൻ്റെയും നിങ്ങളുടെയും രക്ഷിതാവ്. അവൻ്റെ അടിമകളാണ് എന്നതിൽ നാമെല്ലാം തുല്ല്യരാണ്. അതിനാൽ ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ അവനിൽ പങ്കുചേർത്താൽ അല്ലാഹു അവന് സ്വർഗപ്രവേശനം എന്നെന്നേക്കുമായി നിഷിദ്ധമാക്കിയിരിക്കുന്നു. അവൻ്റെ വാസസങ്കേതം നരകമാകുന്നു. അല്ലാഹുവിങ്കൽ അവനൊരു സഹായിയോ സഹകാരിയോ ഇല്ല. അവനെ കാത്തിരിക്കുന്ന ആ ശിക്ഷയിൽ നിന്ന് അവനെ രക്ഷപ്പെടുത്താനും ആരുമില്ല. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• بيان كفر النصارى في زعمهم ألوهية المسيح عليه السلام، وبيان بطلانها، والدعوةُ للتوبة منها.
• ഈസ -عَلَيْهِ السَّلَامُ- ന് ആരാധ്യതയുണ്ടെന്ന ജൽപ്പനത്തിൽ നസ്വാറാക്കൾ (അല്ലാഹുവിനെ) നിഷേധിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നു. അവരുടെ ആ വാദം നിരർത്ഥകമാണെന്ന് തെളിയിക്കുകയും, അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നു. info

• من أدلة بشرية المسيح وأمه: أكلهما للطعام، وفعل ما يترتب عليه.
• ഈസ -عَلَيْهِ السَّلَامُ- യും അദ്ദേഹത്തിൻ്റെ മാതാവും മനുഷ്യരാണെന്നതിനുള്ള തെളിവാണ് അവർ രണ്ടു പേരും ഭക്ഷണം കഴിക്കുകയും, അതിന് ശേഷം വേണ്ടിവരുന്നവ ചെയ്തിരുന്നുവെന്നതും. info

• عدم القدرة على كف الضر وإيصال النفع من الأدلة الظاهرة على عدم استحقاق المعبودين من دون الله للألوهية؛ لكونهم عاجزين.
(അല്ലാഹുവിന് പുറമെയുള്ള) ആരാധ്യവസ്തുക്കൾക്ക് ഉപദ്രവം തടുക്കാനും നന്മ നേടിത്തരുവാനും കഴിയില്ല എന്നത് അവർക്ക് ആരാധിക്കപ്പെടാനുള്ള അർഹതയില്ലെന്ന് ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളിൽ പെട്ടതാണ്. കാരണം അതവരുടെ ദുർബലത ബോധ്യപ്പെടുത്തുന്നു. info

• النهي عن الغلو وتجاوز الحد في معاملة الصالحين من خلق الله تعالى.
• അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാരുമായുള്ള ബന്ധത്തിൽ അതിരുകവിയുകയും, പരിധി ലംഘിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്. info