ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
10 : 35

مَنْ كَانَ یُرِیْدُ الْعِزَّةَ فَلِلّٰهِ الْعِزَّةُ جَمِیْعًا ؕ— اِلَیْهِ یَصْعَدُ الْكَلِمُ الطَّیِّبُ وَالْعَمَلُ الصَّالِحُ یَرْفَعُهٗ ؕ— وَالَّذِیْنَ یَمْكُرُوْنَ السَّیِّاٰتِ لَهُمْ عَذَابٌ شَدِیْدٌ ؕ— وَمَكْرُ اُولٰٓىِٕكَ هُوَ یَبُوْرُ ۟

ആരെങ്കിലും ഇഹലോകത്തോ പരലോകത്തോ പ്രതാപം ഉദ്ദേശിക്കുന്നെങ്കിൽ അല്ലാഹുവിൽ നിന്നല്ലാതെ അതവൻ തേടാതിരിക്കട്ടെ! കാരണം, അല്ലാഹുവിന് മാത്രമാകുന്നു ഇഹപരലോകങ്ങളിലെ പ്രതാപം മുഴുവനുമുള്ളത്. അവനെ കുറിച്ചുള്ള നല്ല ദിക്റുകൾ (അല്ലാഹുവിനെ സ്മരിക്കുന്ന വാക്കുകൾ) അവനിലേക്ക് കയറിപ്പോകുന്നു. അടിമകളുടെ സൽപ്രവർത്തനങ്ങൾ അവയെ അല്ലാഹുവിലേക്ക് ഉയർത്തുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ ദൂതരെ -ﷺ- കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ പോലെ, കുതന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കുന്നവർ; അവർക്ക് കടുത്ത ശിക്ഷയുണ്ട്. (അല്ലാഹുവിനെ) നിഷേധിച്ച അക്കൂട്ടരുടെ തന്ത്രങ്ങൾ നിഷ്ഫലമാവുകയും നശിക്കുകയും ചെയ്യും. അവരുടെ ഒരുദ്ദേശവും ഫലവത്താവുകയില്ല. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• تسلية الرسول صلى الله عليه وسلم بذكر أخبار الرسل مع أقوامهم.
• മുൻകഴിഞ്ഞ നബിമാർക്ക് തങ്ങളുടെ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്നതിൻ്റെ ചരിത്രം ഓർമ്മപ്പെടുത്തി കൊണ്ട് അല്ലാഹുവിൻ്റെ റസൂലി -ﷺ- നെ അല്ലാഹുആശ്വസിപ്പിക്കുന്നു. info

• الاغترار بالدنيا سبب الإعراض عن الحق.
• ഐഹികജീവിതത്തിൽ വഞ്ചിതരാവുക എന്നത് സത്യത്തിൽ നിന്ന് തിരിഞ്ഞു കളയാനുള്ള കാരണമാണ്. info

• اتخاذ الشيطان عدوًّا باتخاذ الأسباب المعينة على التحرز منه؛ من ذكر الله، وتلاوة القرآن، وفعل الطاعة، وترك المعاصي.
• പിശാചിനെ ശത്രുവായി സ്വീകരിക്കേണ്ടത് അവനിൽ നിന്ന് സുരക്ഷിതനാകാനുള്ള വഴികൾ സ്വീകരിച്ചു കൊണ്ടാണ്. അല്ലാഹുവിനെ സ്മരിക്കലും, ഖുർആൻ പാരായണവും, നന്മകൾ പ്രവർത്തിക്കലും തിന്മകൾ ഉപേക്ഷിക്കലും അതിനുള്ള വഴികളിൽ പെട്ടതാണ്. info

• ثبوت صفة العلو لله تعالى.
• അല്ലാഹുവിന് ഔന്നത്യം അഥവാ അവൻ സർവ്വതിനും മുകളിലാണ് എന്ന വിശേഷണമുണ്ട്. info