ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
146 : 3

وَكَاَیِّنْ مِّنْ نَّبِیٍّ قٰتَلَ ۙ— مَعَهٗ رِبِّیُّوْنَ كَثِیْرٌ ۚ— فَمَا وَهَنُوْا لِمَاۤ اَصَابَهُمْ فِیْ سَبِیْلِ اللّٰهِ وَمَا ضَعُفُوْا وَمَا اسْتَكَانُوْا ؕ— وَاللّٰهُ یُحِبُّ الصّٰبِرِیْنَ ۟

എത്രയെത്ര നബിമാരോടൊപ്പം അദ്ദേഹത്തെ പിൻപറ്റിയ ധാരാളക്കണക്കിന് അനുയായികൾ യുദ്ധം ചെയ്തിട്ടുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിൽ മുറിവുകളും മരണവുമെല്ലാം നേരിട്ടപ്പോൾ അവർ യുദ്ധത്തിൽ നിന്ന് ഭീരുത്വം പ്രകടിപ്പിക്കുകയോ, ശത്രുവിനോട് യുദ്ധം ചെയ്യുന്നതിൽ ദൗർബല്യം കാണിക്കുകയോ ചെയ്തില്ല. മറിച്ച് അവർ ക്ഷമിക്കുകയും, സ്ഥൈര്യത്തോടെ നിലയുറപ്പിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ മാർഗത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ക്ഷമിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• الابتلاء سُنَّة إلهية يتميز بها المجاهدون الصادقون الصابرون من غيرهم.
• പരീക്ഷണം എന്നത് അല്ലാഹുവിൻ്റെ നടപടിക്രമത്തിൽ പെട്ടതാണ്. ക്ഷമയോടെ ഉറച്ചു നിൽക്കുന്ന, സത്യസന്ധരായ, (അല്ലാഹുവിൻ്റെ മാർഗത്തിൽ) യുദ്ധം ചെയ്യുന്നവർ ആരാണെന്നും അല്ലാത്തവർ ആരെന്നും അതിലൂടെ വ്യക്തമാകും. info

• يجب ألا يرتبط الجهاد في سبيل الله والدعوة إليه بأحد من البشر مهما علا قدره ومقامه.
• മനുഷ്യരിൽ പെട്ട ആരാകട്ടെ, അദ്ദേഹത്തിൻ്റെ സ്ഥാനം എത്ര ഉന്നതമാകട്ടെ; അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധവും അല്ലാഹുവിലേക്കുള്ള ക്ഷണവും ഒരു മനുഷ്യനുമായും ചേർത്തു കെട്ടാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കണം. (അത് അല്ലാഹുവിൻ്റെ മാർഗത്തിൽ മാത്രമായിരിക്കണം). info

• أعمار الناس وآجالهم ثابتة عند الله تعالى، لا يزيدها الحرص على الحياة، ولا ينقصها الإقدام والشجاعة.
• മനുഷ്യരുടെ ആയുസ്സുകളും ജീവിതകാലാവധിയുമെല്ലാം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടിരിക്കുന്നു. ജീവിക്കാൻ വേണ്ടിയുള്ള കഠിന പരിശ്രമങ്ങൾ അതിൽ വർദ്ധനവ് വരുത്തുകയോ, യുദ്ധത്തിന് മുന്നിട്ടിറങ്ങുകയും ധൈര്യം പുലർത്തുകയും ചെയ്യുന്നത് അതിൽ കുറവ് വരുത്തുകയോ ഇല്ല. info

• تختلف مقاصد الناس ونياتهم، فمنهم من يريد ثواب الله، ومنهم من يريد الدنيا، وكلٌّ سيُجازَى على نيَّته وعمله.
• മനുഷ്യരുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. അവരുടെ കൂട്ടത്തിൽ അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിക്കുന്നവരും, അങ്ങനെയല്ലാതെ ഇഹലോകം ആഗ്രഹിക്കുന്നവരും ഉണ്ടായിരിക്കും. എല്ലാവർക്കും അവരുടെ ഉദ്ദേശവും പ്രവർത്തനവും അനുസരിച്ചായിരിക്കും പ്രതിഫലം നൽകപ്പെടുക. info