ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
29 : 22

ثُمَّ لْیَقْضُوْا تَفَثَهُمْ وَلْیُوْفُوْا نُذُوْرَهُمْ وَلْیَطَّوَّفُوْا بِالْبَیْتِ الْعَتِیْقِ ۟

ശേഷം അവരുടെ മേൽ ബാക്കിയുള്ള ഹജ്ജിൻ്റെ കർമ്മങ്ങൾ അവർ പൂർത്തീകരിക്കട്ടെ. അവരുടെ തലമുടി വടിച്ചു കൊണ്ടും നഖങ്ങൾ വെട്ടിയും ഇഹ്റാമിലായിരുന്നതിനാൽ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള അഴുക്ക് വൃത്തിയാക്കി കൊണ്ടും അവർ ഇഹ്റാമിൽ നിന്ന് വിരമിക്കട്ടെ. അതിലൂടെ അവർ തങ്ങൾക്ക് മേൽ നിർബന്ധമാക്കിയ ഹജ്ജ്, ഉംറ, ബലികർമം എന്നിവ പൂർത്തീകരിക്കട്ടെ. സ്വേഛാധിപതികളുടെ കൈകളിൽ നിന്ന് അല്ലാഹു മോചിപ്പിച്ച ആ ഭവനത്തെ (കഅ്ബയെ) അവർ ത്വവാഫുൽ ഇഫാദ്വ (പ്രദക്ഷിണം) നടത്തുകയും ചെയ്യട്ടെ. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• حرمة البيت الحرام تقتضي الاحتياط من المعاصي فيه أكثر من غيره.
• പരിശുദ്ധമായ കഅ്ബയുടെ പവിത്രത അവിടെ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് മറ്റെല്ലായിടത്തെക്കാളും സൂക്ഷ്മത പുലർത്തുവാൻ പ്രേരിപ്പിക്കുന്നു. info

• بيت الله الحرام مهوى أفئدة المؤمنين في كل زمان ومكان.
അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബ എല്ലാ നാട്ടിലും എക്കാലവുമുള്ള (അല്ലാഹുവിൽ) വിശ്വസിക്കുന്നവരുടെ ഹൃദയഭൂമിയാണ്. info

• منافع الحج عائدة إلى الناس سواء الدنيوية أو الأخروية.
• ഹജ്ജ് കൊണ്ടുള്ള പ്രയോജനങ്ങൾ മനുഷ്യർക്ക് തന്നെയാണ്; അവ ഐഹികമായ ഉപകാരങ്ങളാകട്ടെ പാരത്രികമാകട്ടെ. info

• شكر النعم يقتضي العطف على الضعفاء.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക എന്നത് ദുർബലരോട് അനുകമ്പ പുലർത്താൻ പ്രേരിപ്പിക്കുന്നു. info