ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
165 : 2

وَمِنَ النَّاسِ مَنْ یَّتَّخِذُ مِنْ دُوْنِ اللّٰهِ اَنْدَادًا یُّحِبُّوْنَهُمْ كَحُبِّ اللّٰهِ ؕ— وَالَّذِیْنَ اٰمَنُوْۤا اَشَدُّ حُبًّا لِّلّٰهِ ؕ— وَلَوْ یَرَی الَّذِیْنَ ظَلَمُوْۤا اِذْ یَرَوْنَ الْعَذَابَ ۙ— اَنَّ الْقُوَّةَ لِلّٰهِ جَمِیْعًا ۙ— وَّاَنَّ اللّٰهَ شَدِیْدُ الْعَذَابِ ۟

ഇങ്ങനെയുള്ള വ്യക്തമായ തെളിവുകളുണ്ടായിട്ടും അല്ലാഹുവിന് പുറമെയുള്ളവരെ ആരാധ്യന്മാരാക്കുകയും അല്ലാഹുവിന് സമന്മാരാക്കുകയും ചെയ്യുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ ഇവർക്ക് അവരുടെ ആരാധ്യന്മാരോടുള്ളതിനേക്കാൾ അതിശക്തമായ സ്നേഹം മുഅ്മിനുകൾക്ക് അല്ലാഹുവോടുണ്ട്. കാരണമവർ അല്ലാഹുവിനോടൊപ്പം മറ്റാരെയും പങ്കുചേർക്കുന്നില്ല. സന്തോഷത്തിലും സന്താപത്തിലും അവർ അവനെ സ്നേഹിക്കുന്നു. എന്നാൽ അവർ സന്തോഷങ്ങളിൽ മാത്രമാണ് അവരുടെ ആരാധ്യരെ ഇഷ്ടപ്പെടുന്നത്. പ്രയാസങ്ങളിൽ അവർ അല്ലാഹുവിനെയല്ലാതെ വിളിച്ചുപ്രാർത്ഥിക്കുന്നില്ല. ശിർക്ക് ചെയ്യുകയും പാപങ്ങൾ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് അക്രമകളായവർ പരലോകശിക്ഷ കണ്മുമ്പിൽ കാണുന്ന സമയത്തുള്ള അവരുടെ അവസ്ഥ കണ്ടിരുന്നുവെങ്കിൽ അവർ അറിഞ്ഞേനെ. ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അവനെ ധിക്കരിക്കുന്നവരെ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും. അതവർ കണ്ടിരുന്നെങ്കിൽ അവർ അവനോടൊപ്പം മറ്റാരെയും പങ്കുചേർക്കുകയില്ലായിരുന്നു. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• المؤمنون بالله حقًّا هم أعظم الخلق محبة لله؛ لأنهم يطيعونه على كل حال في السراء والضراء، ولا يشركون معه أحدًا.
• അല്ലാഹുവിൽ യഥാവിധി വിശ്വസിക്കുന്നവരാണ് സൃഷ്ടികളിൽ അല്ലാഹുവിനെ ഏറ്റവും സ്നേഹിക്കുന്നവർ. കാരണമവർ സന്തോഷത്തിലും പ്രയാസങ്ങളിലും ഏത് സാഹചര്യത്തിലും അവനെ അനുസരിക്കുന്നു. അവനിൽ മറ്റാരെയും അവർ പങ്കുചേർക്കുകയുമില്ല. info

• في يوم القيامة تنقطع كل الروابط، ويَبْرَأُ كل خليل من خليله، ولا يبقى إلا ما كان خالصًا لله تعالى.
• ഖിയാമത്ത് നാളിൽ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടും. എല്ലാ കൂട്ടുകാരും തൻറെ കൂട്ടുകാരനിൽ നിന്ന് ഒഴിഞ്ഞുമാറും. അല്ലാഹുവിനു വേണ്ടി മാത്രമായിരുന്ന ബന്ധങ്ങളല്ലാതെ അവശേഷിക്കുകയില്ല. info

• التحذير من كيد الشيطان لتنوع أساليبه وخفائها وقربها من مشتهيات النفس.
• പിശാചിൻറെ കുതന്ത്രങ്ങളിൽ നിന്നുള്ള താക്കീത്. അവൻറെ ശൈലി വിഭിന്നവും ഗോപ്യവും ശരീരേച്ഛകൾക്ക് അനുസരിച്ചുള്ളതുമാണ്. info