ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
72 : 17

وَمَنْ كَانَ فِیْ هٰذِهٖۤ اَعْمٰی فَهُوَ فِی الْاٰخِرَةِ اَعْمٰی وَاَضَلُّ سَبِیْلًا ۟

ആരെങ്കിലും ഈ ഐഹികജീവിതത്തിൽ സത്യം സ്വീകരിക്കുന്നതിൽ നിന്നും, അതിന് കീഴൊതുങ്ങുന്നതിൽ നിന്നും ഹൃദയാന്ധത പുലർത്തിയെങ്കിൽ അവൻ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അതിനെക്കാൾ കടുത്ത അന്ധതയുള്ളവനായിരിക്കും. അതിനാൽ സ്വർഗത്തിൻ്റെ വഴിയിലേക്ക് അവൻ എത്തിപ്പെടുകയില്ല. സന്മാർഗത്തിൽ നിന്ന് ഏറ്റവും കടുത്ത വഴികേടിലുമായിരിക്കും അവൻ. കാരണം പ്രവർത്തനത്തിന് അനുസരിച്ചായിരിക്കും ഓരോരുത്തർക്കും പ്രതിഫലം നൽകപ്പെടുക. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• الإنسان كفور للنعم إلا من هدى الله.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ തീർത്തും നിഷേധിക്കുന്നവനാണ് മനുഷ്യൻ. അല്ലാഹു സന്മാർഗം നൽകിയവരൊഴികെ. info

• كل أمة تُدْعَى إلى دينها وكتابها، هل عملت به أو لا؟ والله لا يعذب أحدًا إلا بعد قيام الحجة عليه ومخالفته لها.
• ഓരോ സമുദായവും അല്ലാഹു അവർക്ക് നിശ്ചയിച്ച മതത്തിലേക്കും ഗ്രന്ഥത്തിലേക്കും വിളിക്കപ്പെടുകയും, അതനുസരിച്ച് പ്രവർത്തിച്ചോ ഇല്ലയോ എന്ന് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. തെളിവ് സ്ഥാപിക്കപ്പെട്ട ശേഷം അതിനെതിരെ പ്രവർത്തിച്ചവരെയല്ലാതെ അല്ലാഹു ഒരാളെയും ശിക്ഷിക്കുകയില്ല. info

• عداوة المجرمين والمكذبين للرسل وورثتهم ظاهرة بسبب الحق الذي يحملونه، وليس لذواتهم.
• അല്ലാഹുവിൻ്റെ ദൂതന്മാരോടും അവരുടെ പിൻഗാമികളോടും അതിക്രമികളും നിഷേധികളും വെച്ചു പുലർത്തുന്ന ശത്രുത പ്രകടമാണ്; അവർ വഹിക്കുന്ന സത്യമാണ് ശത്രുതയുടെ കാരണം. അല്ലാതെ അവരോടുള്ള വ്യക്തിപരമായ വൈരാഗ്യമല്ല. info

• الله تعالى عصم النبي من أسباب الشر ومن البشر، فثبته وهداه الصراط المستقيم، ولورثته مثل ذلك على حسب اتباعهم له.
• തിന്മയുടെ കാരണങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും അല്ലാഹു നബിയെ -ﷺ- സംരക്ഷിച്ചിരിക്കുന്നു. അല്ലാഹു നബിയെ സത്യത്തിൽ ഉറപ്പിച്ചു നിർത്തുകയും, നേരായവഴിയിലേക്ക് (സ്വിറാത്വുൽ മുസ്തഖീം) നയിക്കുകയും ചെയ്തിരിക്കുന്നു. നബി -ﷺ- യുടെ അനന്തരാവകാശികൾക്കും (പണ്ഡിതന്മാർ) അവർ നബി -ﷺ- യെ പിൻപറ്റുന്നതിൻ്റെ തോതനുസരിച്ച് അതിന് സമാനമായത് ഉണ്ടായിരിക്കും. info