ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
79 : 16

اَلَمْ یَرَوْا اِلَی الطَّیْرِ مُسَخَّرٰتٍ فِیْ جَوِّ السَّمَآءِ ؕ— مَا یُمْسِكُهُنَّ اِلَّا اللّٰهُ ؕ— اِنَّ فِیْ ذٰلِكَ لَاٰیٰتٍ لِّقَوْمٍ یُّؤْمِنُوْنَ ۟

വായുവിൽ പറക്കാൻ കഴിയുന്ന രൂപത്തിൽ സംവിധാനിക്കപ്പെട്ട, പറക്കാൻ കഴിയുംവിധം അല്ലാഹു ചിറകുകൾ നൽകുകയും, അന്തരീക്ഷം സുഖമമാക്കി നൽകുകയും, ചിറക് കൂട്ടിപ്പിടിക്കാനും വിടർത്തിപ്പിടിക്കാനും അവൻ ബോധനം നൽകുകയും ചെയ്ത പക്ഷികളിലേക്ക് ബഹുദൈവാരാധകർ നോക്കുന്നില്ലേ?! താഴെ വീഴാതെ, അന്തരീക്ഷത്തിൽ അവയെ പിടിച്ചു നിർത്തിയത് സർവ്വശക്തനായ അല്ലാഹുവല്ലാതെ മറ്റാരുമല്ല. തീർച്ചയായും അപ്രകാരം അവയെ സംവിധാനിച്ചതിലും, വീഴാതെ പിടിച്ചു നിർത്തുന്നതിലും അല്ലാഹുവിൽ വിശ്വസിക്കുന്ന ജനങ്ങൾക്ക് അനേകം ദൃഷ്ടാന്തങ്ങളുണ്ട്. കാരണം അവരാകുന്നു തെളിവുകളിൽ നിന്നും ഗുണപാഠങ്ങളിൽ നിന്നും പ്രയോജനമെടുക്കുന്നവർ. info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• لله تعالى الحكمة البالغة في قسمة الأرزاق بين العباد، إذ جعل منهم الغني والفقير والمتوسط؛ ليتكامل الكون، ويتعايش الناس، ويخدم بعضهم بعضًا.
• മനുഷ്യർക്കിടയിൽ ഉപജീവനം വീതംവെച്ചതിൽ അല്ലാഹുവിന് മഹത്തരമായ ഒരു ലക്ഷ്യമുണ്ട്. കാരണം അവരിൽ ധനികരെയും ദരിദ്രരെയും ഇടത്തരക്കാരെയും അവൻ നിശ്ചയിച്ചിരിക്കുന്നു; അങ്ങനെയാണെങ്കിലേ ലോകം പരസ്പരപൂരകമായി തീരുകയുള്ളൂ. ജനങ്ങൾക്ക് പരസ്പരം സഹകരിച്ചു ജീവിക്കാനും, അവരിൽ ചിലർ മറ്റുചിലർക്ക് സഹായികളായി മാറുവാനും അപ്പോഴേ കഴിയൂ. info

• دَلَّ المثلان في الآيات على ضلالة المشركين وبطلان عبادة الأصنام؛ لأن شأن الإله المعبود أن يكون مالكًا قادرًا على التصرف في الأشياء، وعلى نفع غيره ممن يعبدونه، وعلى الأمر بالخير والعدل.
• മേലെയുള്ള ആയത്തുകളിൽ പരാമർശിക്കപ്പെട്ട രണ്ട് ഉപമകൾ ബഹുദൈവാരാധകരുടെ വഴികേടും, വിഗ്രഹങ്ങളെ ആരാധിക്കുന്നതിൻ്റെ നിരർത്ഥകതയും ബോധ്യപ്പെടുത്തുന്നു. കാരണം ആരാധിക്കപ്പെടുന്നവൻ കാര്യങ്ങൾ മാറ്റിമറിക്കാൻ കഴിവുള്ളവനും, ഉടമസ്ഥനുമായിരിക്കേണ്ടതുണ്ട്. തന്നെ ആരാധിക്കുന്നവർക്ക് ഉപകാരം ചെയ്യുവാനും, നന്മയും നീതിയും കൽപ്പിക്കാൻ സാധിക്കുന്നവനുമായിരിക്കണം. info

• من نعمه تعالى ومن مظاهر قدرته خلق الناس من بطون أمهاتهم لا علم لهم بشيء، ثم تزويدهم بوسائل المعرفة والعلم، وهي السمع والأبصار والأفئدة، فبها يعلمون ويدركون.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ പെട്ട, അവൻ്റെ ശക്തിയുടെ അടയാളങ്ങളിൽ പെട്ട കാര്യമാണ് മനുഷ്യരെ അവരുടെ മാതാക്കളുടെ ഉദരങ്ങളിൽ നിന്ന് പുറത്തു കൊണ്ടുവന്നു എന്നത്. അപ്പോൾ അവർക്ക് ഒന്നിനെ കുറിച്ചും അറിവില്ല; ശേഷം അറിയാനും പഠിക്കാനുമുള്ള മാർഗങ്ങൾ അവർക്ക് നൽകുകയും, കേൾവിയും കാഴ്ച്ചയും ചിന്തയും അവർക്ക് ഏർപ്പെടുത്തുകയും ചെയ്തു. അത് കൊണ്ട് അവർ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. info