ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫.

external-link copy
111 : 11

وَاِنَّ كُلًّا لَّمَّا لَیُوَفِّیَنَّهُمْ رَبُّكَ اَعْمَالَهُمْ ؕ— اِنَّهٗ بِمَا یَعْمَلُوْنَ خَبِیْرٌ ۟

ഓ, റസൂലേ, തീർച്ചയായും, ഭിന്നതയിലാണെന്ന് പറയപ്പെട്ട ഓരോ വിഭാഗത്തിനും നിൻ്റെ രക്ഷിതാവ് അവരവരുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലം പൂർണ്ണമായി നൽകുകതന്നെ ചെയ്യും. നന്മയാണെങ്കിൽ അതിനുള്ള പ്രതിഫലം നന്മയും, തിന്മയാണെങ്കിൽ പ്രതിഫലം തിന്മയും. തീർച്ചയായും അവൻ അവർ പ്രവർത്തിക്കുന്ന സൂക്ഷ്മമായതിനെപ്പറ്റിപോലും അറിയുന്നവനാകുന്നു. അവരുടെ പ്രവർത്തനത്തിൽ നിന്ന് ഒന്നും അവന് മറഞ്ഞുപോവുകയില്ല.
info
التفاسير:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• وجوب الاستقامة على دين الله تعالى.
• അല്ലാഹുവിൻറെ മതത്തിൽ നേരെചൊവ്വേ നിലയുറപ്പിക്കൽ നിർബന്ധമാണ്. info

• التحذير من الركون إلى الكفار الظالمين بمداهنة أو مودة.
• സ്നേഹവും സൗഹൃദവും സ്ഥാപിച്ച് അക്രമികളായ അവിശ്വാസികളിലേക്ക് ചായുന്നതിൽ നിന്നും താക്കീത് നൽകുന്നു. info

• بيان سُنَّة الله تعالى في أن الحسنة تمحو السيئة.
• നന്മകൊണ്ട് പാപങ്ങളെ മായ്ചുകളയുക എന്നത് അല്ലാഹുവിൻറെ നടപടിക്രമമാണെന്ന് വിശദമാക്കുന്നു. info

• الحث على إيجاد جماعة من أولي الفضل يأمرون بالمعروف، وينهون عن الفساد والشر، وأنهم عصمة من عذاب الله.
• നന്മ കൽപ്പിക്കുകയും തിന്മയും കുഴപ്പവും വിരോധിക്കുകയും ചെയ്യുന്ന ശ്രേഷ്ഠരുടെ സംഘം ഉണ്ടാക്കുന്നതിന് പ്രേരണ നൽകുന്നു. അവർ അല്ലാഹുവിൻറെ ശിക്ഷയിൽ നിന്നുള്ള കാവലാണ്. info