വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ

external-link copy
20 : 41

حَتّٰۤی اِذَا مَا جَآءُوْهَا شَهِدَ عَلَیْهِمْ سَمْعُهُمْ وَاَبْصَارُهُمْ وَجُلُوْدُهُمْ بِمَا كَانُوْا یَعْمَلُوْنَ ۟

അങ്ങനെ അവർ തെളിച്ചു കൊണ്ടു വരപ്പെട്ട നരകത്തിലേക്ക് അവർ എത്തിപ്പെടുകയും, തങ്ങൾ ഇഹലോകത്ത് ചെയ്തു കൂട്ടിയതെല്ലാം അവർ നിഷേധിക്കുകയും ചെയ്താൽ; അവരുടെ കാതുകളും കണ്ണുകളും അവരുടെ തൊലികളും, ഇഹലോകത്ത് അവർ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും (എടുത്തു പറഞ്ഞു കൊണ്ട്) അവർക്കെതിരെ സാക്ഷ്യം വഹിക്കും. info
التفاسير:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الإعراض عن الحق سبب المهالك في الدنيا والآخرة.
• സത്യത്തിൽ നിന്നു തിരിഞ്ഞു കളയുക എന്നതാണ് ഇഹ-പരലോകങ്ങളിലെ നാശങ്ങളുടെ അടിസ്ഥാന കാരണം. info

• التكبر والاغترار بالقوة مانعان من الإذعان للحق.
• അഹങ്കാരവും സ്വന്തം ശക്തിയിൽ വഞ്ചിതരാവുക എന്നതും സത്യത്തിന് കീഴൊതുങ്ങുന്നതിൽ നിന്ന് തടയുന്ന കാര്യങ്ങളാണ്. info

• الكفار يُجْمَع لهم بين عذاب الدنيا وعذاب الآخرة.
• (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് ഇഹലോകത്തും പരലോകത്തും ശിക്ഷ നൽകപ്പെടുന്നതാണ്. info

• شهادة الجوارح يوم القيامة على أصحابها.
• അന്ത്യനാളിൽ അവയവങ്ങൾ അതിൻ്റെ ഉടമസ്ഥർക്കെതിരെ സാക്ഷ്യം വഹിക്കുന്നതാണ്. info