17) പരിശുദ്ധ കഅ്ബയും പരിസരവും അല്ലാഹു പവിത്രസങ്കേതമായി നിശ്ചയിച്ചിരിക്കുന്നു. അവിടെവെച്ച് അക്രമമോ കയ്യേറ്റമോ നടത്തുന്നത് വളരെ ഗുരുതരമായ കുറ്റമത്രെ. ബഹുദൈവവിശ്വാസികള്‍ പോലും ഈ പവിത്രത അംഗീകരിക്കുകയും, ഹറമിനും ഹറമിലുള്ളവര്‍ക്കും പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പ് നല്കുകയും ചെയ്തിരുന്നു.
18) സത്യനിഷേധികള്‍ക്കുള്ള വാസസ്ഥലം നരകത്തിലല്ലയോ? എന്നും അര്‍ത്ഥമാകാം.
19) അവര്‍ ഏത് വിഷയത്തില്‍ ഏര്‍പ്പെട്ടാലും അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തിലേക്ക് അവരെ അവന്‍ നയിക്കുമെന്നര്‍ത്ഥം.