ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
7 : 54

خُشَّعًا اَبْصَارُهُمْ یَخْرُجُوْنَ مِنَ الْاَجْدَاثِ كَاَنَّهُمْ جَرَادٌ مُّنْتَشِرٌ ۟ۙ

അവരുടെ കണ്ണുകൾ അന്ന് അപമാനഭാരത്താൽ താഴ്ന്നിരിക്കും. ഖബ്റുകളിൽ നിന്ന് പുറത്തിറങ്ങി, വിചാരണയുടെ ഭൂമിയിലേക്ക് -(നാലുപാടും) പരന്ന വെട്ടുകിളികളെ പോലെ- അവർ വേഗതയിൽ ചലിക്കും. info
التفاسير:

external-link copy
8 : 54

مُّهْطِعِیْنَ اِلَی الدَّاعِ ؕ— یَقُوْلُ الْكٰفِرُوْنَ هٰذَا یَوْمٌ عَسِرٌ ۟

വിചാരണയുടെ വേദിയിലേക്ക് ക്ഷണിക്കുന്നവൻ്റെ വിളി കേൾക്കുന്നിടത്തേക്ക് വേഗതയിൽ അവർ നടന്നു കൊണ്ടിരിക്കും. (ഇസ്ലാമിനെ) നിഷേധിച്ചവർ പറയും: ഇത് അങ്ങേയറ്റം പ്രയാസകരമായ ഒരു ദിവസം തന്നെ. അതിനു മാത്രം കാഠിന്യവും ഭയാനകതയും അതിനുണ്ടായിരിക്കും. info
التفاسير:

external-link copy
9 : 54

كَذَّبَتْ قَبْلَهُمْ قَوْمُ نُوْحٍ فَكَذَّبُوْا عَبْدَنَا وَقَالُوْا مَجْنُوْنٌ وَّازْدُجِرَ ۟

നിൻ്റെ പ്രബോധനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർക്ക് മുൻപ് -അല്ലാഹുവിൻ്റെ റസൂലേ!- നമ്മുടെ ദാസനായ നൂഹ് -عَلَيْهِ السَّلَامُ- നെ നാം അയച്ചപ്പോൾ ഇവരുടെ മുൻഗാമികൾ നിഷേധിച്ചിട്ടുണ്ട്. അവർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് അദ്ദേഹമൊരു ഭ്രാന്തനാണ് എന്നായിരുന്നു. ചീത്ത വിളിച്ചും, ആക്ഷേപിച്ചും, ഭീഷണിപ്പെടുത്തിയും പല രൂപത്തിൽ അദ്ദേഹത്തെ അവർ ആട്ടിവിടുകയും ചെയ്തു. എന്നിട്ടുമദ്ദേഹം പ്രബോധനം അവസാനിപ്പിച്ചില്ല. info
التفاسير:

external-link copy
10 : 54

فَدَعَا رَبَّهٗۤ اَنِّیْ مَغْلُوْبٌ فَانْتَصِرْ ۟

അപ്പോൾ നൂഹ് -عَلَيْهِ السَّلَامُ- തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർഥിച്ചു: എൻ്റെ സമൂഹം എന്നെ പരാജയപ്പെടുത്തിയിരിക്കുന്നു. എനിക്കവർ ഉത്തരം നൽകിയില്ല. അതിനാൽ അവർക്ക് മേൽ ശിക്ഷയിറക്കി കൊണ്ട് നീ എന്നെ സഹായിക്കേണമേ! info
التفاسير:

external-link copy
11 : 54

فَفَتَحْنَاۤ اَبْوَابَ السَّمَآءِ بِمَآءٍ مُّنْهَمِرٍ ۟ؗۖ

അപ്പോൾ തുടർച്ചയായി കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിൻ്റെ കവാടങ്ങൾ നാം തുറന്നു. info
التفاسير:

external-link copy
12 : 54

وَّفَجَّرْنَا الْاَرْضَ عُیُوْنًا فَالْتَقَی الْمَآءُ عَلٰۤی اَمْرٍ قَدْ قُدِرَ ۟ۚ

ഭൂമിയെ നാം പിളർത്തുകയും, അവയിൽ വെള്ളം പൊട്ടിയൊഴുകുന്ന ഉറവകൾ ഉണ്ടായിത്തീരുകയും ചെയ്തു. അങ്ങനെ ആകാശത്ത് നിന്ന് പെയ്ത മഴ വെള്ളവും, ഭൂമിയിൽ നിന്ന് ഉറവ പൊട്ടിയൊഴുകുന്ന വെള്ളവും അല്ലാഹുവിൻ്റെ അനന്തമായ തീരുമാന പ്രകാരം കൂടിച്ചേർന്നു. അങ്ങനെ സർവ്വരും മുക്കി നശിപ്പിക്കപ്പെട്ടു; അല്ലാഹു രക്ഷപ്പെടുത്തിയവരൊഴികെ. info
التفاسير:

external-link copy
13 : 54

وَحَمَلْنٰهُ عَلٰی ذَاتِ اَلْوَاحٍ وَّدُسُرٍ ۟ۙ

പലകകളും ആണികളുമുള്ള ഒരു കപ്പലിൽ നൂഹിനെ നാം വഹിച്ചു. അദ്ദേഹത്തെയും ഒപ്പമുള്ളവരെയും മുങ്ങിമരിക്കുന്നതിൽ നിന്ന് നാം രക്ഷപ്പെടുത്തി. info
التفاسير:

external-link copy
14 : 54

تَجْرِیْ بِاَعْیُنِنَا جَزَآءً لِّمَنْ كَانَ كُفِرَ ۟

ഇളകിമറിയുന്ന വെള്ളത്തിൻ്റെ തിരമാലകൾക്ക് മുകളിലൂടെ ആ കപ്പൽ നമ്മുടെ കാഴ്ച്ചപ്പുറത്തും സംരക്ഷണത്തിലും സഞ്ചരിക്കുന്നു. തൻ്റെ സമൂഹത്തിൻ്റെ നിഷേധം ഏറ്റുവാങ്ങേണ്ടി വന്ന നൂഹിന് അല്ലാഹുവിങ്കൽ നിന്ന് വന്നതിനെ നിഷേധിച്ചു തള്ളിയ സമൂഹത്തിനെതിരെ ലഭിച്ച സഹായമാണത്. info
التفاسير:

external-link copy
15 : 54

وَلَقَدْ تَّرَكْنٰهَاۤ اٰیَةً فَهَلْ مِنْ مُّدَّكِرٍ ۟

നാം അവർക്ക് നൽകിയ ആ ശിക്ഷയെ ഒരു ഗുണപാഠവും ഓർമ്മപ്പെടുത്തലുമാക്കി നാം ബാക്കി വെച്ചിരിക്കുന്നു. അപ്പോൾ ഗുണപാഠം ഉൾക്കൊള്ളുന്നവരായി ആരെങ്കിലുമുണ്ടോ? info
التفاسير:

external-link copy
16 : 54

فَكَیْفَ كَانَ عَذَابِیْ وَنُذُرِ ۟

അപ്പോൾ നിഷേധികൾക്ക് മേൽ വന്നു പതിച്ച എൻ്റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരെ നശിപ്പിച്ചു കൊണ്ട് ഞാനവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! info
التفاسير:

external-link copy
17 : 54

وَلَقَدْ یَسَّرْنَا الْقُرْاٰنَ لِلذِّكْرِ فَهَلْ مِنْ مُّدَّكِرٍ ۟

ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ? info
التفاسير:

external-link copy
18 : 54

كَذَّبَتْ عَادٌ فَكَیْفَ كَانَ عَذَابِیْ وَنُذُرِ ۟

ആദ് സമുദായം അവരുടെ നബിയായ ഹൂദ് -عَلَيْهِ السَّلَامُ- നെ നിഷേധിച്ചു. അപ്പോൾ അവർക്ക് ഞാൻ നൽകിയ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരുടെ ശിക്ഷയിലൂടെ ഞാൻ മറ്റുള്ളവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! മക്കക്കാരേ! ചിന്തിക്കുക! info
التفاسير:

external-link copy
19 : 54

اِنَّاۤ اَرْسَلْنَا عَلَیْهِمْ رِیْحًا صَرْصَرًا فِیْ یَوْمِ نَحْسٍ مُّسْتَمِرٍّ ۟ۙ

നരകത്തിൽ പ്രവേശിക്കുന്നത് വരെ അവരുടെ മേൽ നിന്ന് നാശവും ദുശ്ശകുനവും വിട്ടുമാറാത്ത ഒരു ദിവസത്തിൽ, അവർക്ക് നേരെ തണുത്തുറഞ്ഞ, ഉഗ്രമായ ഒരു കാറ്റ് നാം അയക്കുകയും ചെയ്തു. info
التفاسير:

external-link copy
20 : 54

تَنْزِعُ النَّاسَ ۙ— كَاَنَّهُمْ اَعْجَازُ نَخْلٍ مُّنْقَعِرٍ ۟

അതവരെ ഭൂമിയിൽ നിന്ന് പറിച്ചെറിയുകയും, അവരെ തലകീഴായി താഴെ പതിപ്പിക്കുകയും ചെയ്തു. അങ്ങനെ വേരോടെ പിഴുതെറിയപ്പെട്ട തലയില്ലാത്ത ഈന്തപ്പനത്തടികൾ പോലെ അവർ കിടന്നു. info
التفاسير:

external-link copy
21 : 54

فَكَیْفَ كَانَ عَذَابِیْ وَنُذُرِ ۟

അപ്പോൾ അവർക്ക് ഞാൻ നൽകിയ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരുടെ ശിക്ഷയിലൂടെ ഞാൻ മറ്റുള്ളവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! മക്കക്കാരേ! ചിന്തിക്കുക! info
التفاسير:

external-link copy
22 : 54

وَلَقَدْ یَسَّرْنَا الْقُرْاٰنَ لِلذِّكْرِ فَهَلْ مِنْ مُّدَّكِرٍ ۟۠

ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ? info
التفاسير:

external-link copy
23 : 54

كَذَّبَتْ ثَمُوْدُ بِالنُّذُرِ ۟

ഥമൂദ് ഗോത്രം അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതനായ സ്വാലിഹ് -عَلَيْهِ السَّلَامُ- അവർക്ക് നൽകിയ താക്കീതുകളെ നിഷേധിച്ചു തള്ളി. info
التفاسير:

external-link copy
24 : 54

فَقَالُوْۤا اَبَشَرًا مِّنَّا وَاحِدًا نَّتَّبِعُهٗۤ ۙ— اِنَّاۤ اِذًا لَّفِیْ ضَلٰلٍ وَّسُعُرٍ ۟

നിഷേധം നിറഞ്ഞ മനസ്സോടെ അവർ പറഞ്ഞു: നമ്മളിൽ പെട്ട ഒരു മനുഷ്യനെ നാം പിന്തുടരുകയോ?! ഈ അവസ്ഥയിൽ അവനെ നാം പിന്തുടരുന്നെങ്കിൽ തീർച്ചയായും നാം സത്യത്തിൽ നിന്ന് വളരെ അകന്നും വ്യതിചലിച്ചും, പ്രയാസത്തിലുമായിരിക്കും. info
التفاسير:

external-link copy
25 : 54

ءَاُلْقِیَ الذِّكْرُ عَلَیْهِ مِنْ بَیْنِنَا بَلْ هُوَ كَذَّابٌ اَشِرٌ ۟

അവൻ്റെ മേൽ മാത്രം അല്ലാഹുവിൻ്റെ സന്ദേശം ഇറങ്ങുകയും, നമ്മുടെയെല്ലാം ഇടയിൽ നിന്ന് അവന് മാത്രം പ്രത്യേകത നൽകപ്പെടുകയും ചെയ്യുകയോ?! അല്ല! അവനൊരു വ്യാജവാദിയും അഹങ്കാരിയുമാകുന്നു. info
التفاسير:

external-link copy
26 : 54

سَیَعْلَمُوْنَ غَدًا مَّنِ الْكَذَّابُ الْاَشِرُ ۟

എന്നാൽ പരലോകത്ത് അവർ ആരാണ് -സ്വാലിഹാണോ അതല്ല അവരാണോ- വ്യാജവാദിയും അഹങ്കാരിയുമെന്ന് അറിഞ്ഞു കൊള്ളും. info
التفاسير:

external-link copy
27 : 54

اِنَّا مُرْسِلُوا النَّاقَةِ فِتْنَةً لَّهُمْ فَارْتَقِبْهُمْ وَاصْطَبِرْ ۟ؗ

നാം പാറയുടെ ഇടയിൽ നിന്ന് ഒരു ഒട്ടകത്തെ പുറത്തു കൊണ്ടു വരുകയും, അതിനെ അവർക്കൊരു പരീക്ഷണമാക്കി അയക്കുന്നതുമാണ്. അതിനാൽ -ഹേ സ്വാലിഹ്!- നീ കാത്തിരിക്കുകയും, അവർ എന്താണ് പ്രവർത്തിക്കുന്നതെന്നും, അതിനെന്തു ശിക്ഷയാണ് അവർക്ക് ലഭിക്കുന്നതെന്നും നിരീക്ഷിക്കുകയും ചെയ്യുക. അവരുടെ ഉപദ്രവങ്ങളിൽ നീ ക്ഷമ കൈകൊള്ളുകയും ചെയ്യുക. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• مشروعية الدعاء على الكافر المصرّ على كفره.
* (ഇസ്ലാമിനെ) നിഷേധിക്കുന്നതിൽ ഉറച്ചു നിൽക്കുന്നവർക്കെതിരെ പ്രാർത്ഥിക്കുന്നത് അനുവദനീയമാണ്. info

• إهلاك المكذبين وإنجاء المؤمنين سُنَّة إلهية.
* (ഇസ്ലാമിനെ) നിഷേധിച്ചവരെ നശിപ്പിക്കുകയും, വിശ്വസിച്ചവരെ രക്ഷപ്പെടുത്തുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ ചര്യയാണ്. info

• تيسير القرآن للحفظ وللتذكر والاتعاظ.
* ഖുർആൻ മനപാഠമാക്കുന്നതിനും, ഉൽബോധനവും ഗുണപാഠവും ഉൾക്കൊള്ളുന്നതിനും എളുപ്പമുള്ളതാക്കപ്പെട്ടിരിക്കുന്നു. info